നവിമുംബൈ: പല്ലുപറിക്കുന്നതിനിടെ യുവതി മരണമടഞ്ഞു. വാരാണസി സ്വദേശിനി പുഷ്പ പാണ്ഡെയാണ് (48) കാമോത്തെ എംജിഎം ആശുപത്രിയില്‍ മരണമടഞ്ഞത്. ചികത്സാ പിഴവാണ് കാരണമെന്നാരോപിച്ച് ഭര്‍ത്താവ് പരാതി നല്‍കിയിട്ടുണ്ട്.
കേടുവന്ന പല്ല് പറിച്ചുകളയാന്‍ ചൊവ്വാഴ്ചയാണ് അവര്‍ ആശുപത്രിയില്‍ എത്തിയത്. പല്ല് കൊടിലു കൊണ്ട് പറിച്ചപ്പോള്‍ യുവതി അലറി നിലവിളിച്ചിരുന്നു. കുത്തിവച്ച് മരവിപ്പിച്ചിരുന്നെങ്കിലും അസഹ്യമായ വേദന കാരണമാണ് തന്റെ സഹോദരി നിലവിളിച്ചതെന്ന് സതീഷ് പാണ്ഡെ പറയുന്നു. പല്ല് പറിഞ്ഞുവന്നയുടന് പുഷ്പ കഴുത്ത് ഒടിഞ്ഞ് ബോധം നഷ്ടപ്പെട്ട് വീണു. ഐസിയുവില്പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: