Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലയില്‍ മതതീവ്രവാദം ശക്തമാകുന്നു; സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്ന ആവശ്യം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2016, 10:06 pm IST
in Kannur

കണ്ണൂര്‍: ജില്ലയുടെ വിവിധഭാഗങ്ങളില്‍ മതതീവ്രവാദസംഘങ്ങളുടെ പ്രവര്‍ത്തനം ശക്തമാകുന്നു. ചാരിറ്റബിള്‍ ട്രസ്റ്റുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മറവിലാണ് മിക്ക സ്ഥലങ്ങളിലും ഇത്തരം രാജ്യദ്രോഹശക്തികള്‍ പ്രവര്‍ത്തിക്കുന്നത്. മിക്ക സ്ഥാപനങ്ങള്‍ക്കും രാജ്യത്തിനകത്തും പുറത്തുനിന്നുമായി കോടികളുടെ സാമ്പത്തിക സഹായമാണ് ലഭിക്കുന്നത്. അന്താരാഷ്‌ട്ര തീവ്രവാദ സംഘടനകളുടെ സഹായത്തോടെ നാറാത്ത് പ്രദേശത്ത് തീവ്രവാദ പരിശീലനം നടന്നത് തണല്‍ എന്ന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മറവിലായിരുന്നു. മെഡിക്കല്‍ ക്യാമ്പിന്റെയും മറ്റ് ജനസേവനത്തിന്റെയും മറവിലാണ് മാസങ്ങളോളം ആയുധ പരിശീലനവും തീവ്രവാദ ക്ലാസുകളും നടന്നത്. സമീപവാസികള്‍ക്കുപോലും ഇത് സംബന്ധിച്ച് പൂര്‍ണ്ണമായ വിവരങ്ങളുണ്ടായിരുന്നില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തെരഞ്ഞെടുത്ത ഇരുപതോളം പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുന്നതിനിടെയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. നാറാത്ത് ആയുധപരിശീലന ക്യാമ്പില്‍നിന്നും രാജ്യസുരക്ഷയെ ബാധിക്കുന്നതുള്‍പ്പടെ നിരവധി രേഖകളാണ് പോലീസ് പിടിച്ചെടുത്തത്. മനുഷ്യരൂപമുണ്ടാക്കി അതിലേക്ക് വെടിവെച്ച് പരിശീലനം നല്‍കുന്നതുള്‍പ്പടെ നിരവധി തരത്തിലുള്ള അക്രമമുറകള്‍ ഇവിടെ നിന്ന് പരിശീലിപ്പിച്ചതായി അന്വേഷണംസംഘം കണ്ടെത്തിയിരുന്നു. നാറാത്ത് ആയുധപരിശീലന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിലച്ചെങ്കിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. കാശ്മീരില്‍ തീവ്രവാദി നേതാവ് ഇന്ത്യന്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ജില്ലയുടെ ചില ഭാഗങ്ങളില്‍ പ്രകടനം നടത്തിയതുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കൂത്തുപറമ്പിനടുത്ത പറമ്പായിയില്‍ പാക്കിസ്ഥാന്‍ പതാകയുമേന്തി ഒരു വിഭാഗം പ്രകടനം നടത്തിയതായി രഹസ്യാന്വേഷണ വിഭാഗത്തിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. വിവിധ തീവ്രവാദക്കേസുകളുമായി ബന്ധപ്പെട്ട് പറമ്പായിയിലെ ഒന്നിലധികം പേര്‍ ഇപ്പോള്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിയായി ഒളിവില്‍ കഴിയുന്ന സലിം എന്നയാള്‍ പറമ്പായി സ്വദേശിയാണ്. സലിമിനെ പിടികൂടാന്‍ രഹസ്യാന്വേഷണ വിഭാഗം വലവരിച്ച് നില്‍ക്കുമ്പോഴും ഇയാള്‍ രാത്രികാലങ്ങളില്‍ വീട്ടില്‍ വന്ന് പോകാറുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കളമശ്ശേരി ബസ്സ് കത്തിക്കല്‍ കേസില്‍ പ്രതിയായ മജീദ് എന്നയാളും പറമ്പായി സ്വദേശിയാണ്. വിദേശരാജ്യങ്ങളില്‍ ജോലിക്ക് പോയി വര്‍ഷങ്ങളായി നാട്ടില്‍ വരാത്തവരും വിട്ടുകാരുമായി ബന്ധം വെക്കാത്തവരുമായി നിരവധിപേര്‍ ഈ പ്രദേശത്തുണ്ട്. തീവ്രവാദക്കേസുകളില്‍ പ്രതികളായവരും ഇപ്പോള്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലുള്ളവരുടെയും സാമ്പത്തിക സ്രോതസ്സുകള്‍ അന്വേഷിക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിട്ടുണ്ടെങ്കിലും ഇതുസമ്പന്ധിച്ച് അധികൃതരുടെ ഭാഗത്തുനിന്ന് ആവശ്യമായ നടപടികളുണ്ടായിട്ടില്ലെന്ന ആരോപണം ശക്തമാണ്. നേരത്തെ തീവ്രവാദക്കേസുകളില്‍ അറസ്റ്റിലായവര്‍ ഇപ്പോള്‍ കോടികള്‍ വിലമതിക്കുന്ന മണിസൗധങ്ങളിലാണ് താമസിക്കുന്നത്. വ്യക്തികള്‍ക്ക് മാത്രമല്ല ചില മതതീവ്രവാദ സംഘടനകള്‍ക്കും വിദേശത്ത് നിന്നുള്‍പ്പടെ കോടികള്‍ ലഭിക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

Kerala

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

Kerala

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പുതിയ വാര്‍ത്തകള്‍

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

ബിജെപിയെ തോല്‍പിക്കാന്‍ വോട്ടുമറിച്ചു; സിപിഎം ഏറ്റുവാങ്ങിയത് വമ്പന്‍ തോല്‍വി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.