വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ ഒ.രാജഗോപാല്‍, അഡ്വ. എസ്. സുരേഷ് എന്നിവര്‍ക്കൊപ്പം ആശാനാഥ് വാഹനപര്യടനത്തില്‍
: പാപ്പനംകോടിന് നാഥയായി ഇനി ആശാനാഥ്. കൈമനം ചന്ദ്രന്റെ മരണത്തോടെ വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ചന്ദ്രന്റെ അനന്തരവളിലൂടെ വിജയം ആവര്‍ത്തിച്ചപ്പോള്‍ അംഗീകാരം അര്‍ഹിക്കുന്ന കൈകളിലേക്ക്. വാര്‍ഡിന് നാഥനില്ലാ എന്ന കാരണത്താല്‍ മേയറും സംഘവും തടഞ്ഞുവച്ച ആനുകൂല്യങ്ങളും മറ്റും ഇനി ആശാനാഥിലൂടെ ജനങ്ങള്‍ക്ക് ലഭിക്കും.
ചന്ദ്രന്റെ മരണത്തിനുശേഷം വാര്‍ഡിന്റെ ചുമതല ബിജെപിയിലെ മറ്റ് കൗണ്‍സിലര്‍മാരില്‍ ആര്‍ക്കെങ്കിലും നല്‍കണമെന്ന് മേയറോട് ആവശ്യപ്പെട്ടെങ്കിലും അതു നല്‍കാന്‍ കൂട്ടാക്കിയില്ല. സിപിഎം പ്രദേശിക നേതാക്കളെ ഉപയോഗിച്ച് മേയര്‍ ഭരണം നടത്തുകയായിരുന്നു. വാര്‍ഡിലെ അര്‍ഹരായവര്‍ക്ക് ലഭിക്കേണ്ട ആനൂകൂല്യങ്ങള്‍ പാര്‍ട്ടിക്കാരുടെ ഭവനങ്ങളിലേക്ക് മാത്രമായി ഒതുക്കി. തങ്ങളുടെ ചൊല്‍പ്പടിയില്‍ നില്‍ക്കുന്നവര്‍ക്ക് മാത്രമായി സാമൂഹിക ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങള്‍. വാര്‍ഡ് പിടിച്ചെടുക്കാന്‍ തക്കവണ്ണം വ്യാപകമായി കള്ള വോട്ടുകളും ചേര്‍ത്തു. കാലിത്തൊഴുത്തിനു വരെ റസിഡന്റ്‌സ് സര്‍ട്ടിഫിക്കറ്റ് നല്‍കി വാര്‍ഡിനു പുറത്ത് നിന്നുള്ളവരെ വോട്ടേഴ്‌സ് ലിസ്റ്റില്‍ ചേര്‍ത്തു. പാപ്പനംകോട് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ വരെ ലിസ്റ്റില്‍ കടന്നുകൂടി. കുറെയെക്കെ ബിജെപി പ്രവര്‍ത്തകര്‍ കണ്ടെത്തി നീക്കം ചെയ്‌തെങ്കിലും ഭരണസ്വാധീനത്താല്‍ വീണ്ടും ചേര്‍ക്കുകയായിരുന്നു.
സിപിഎം കൗണ്‍സിലര്‍മാരും മേയറും നഗരസഭയിലെ ഇടതുപക്ഷ സംഘടനയില്‍പ്പെട്ട ജീവനക്കാരും കൈകോര്‍ത്തായിരുന്നു തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌ക്കരിച്ചത്. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരമുള്ള ഭവന പദ്ധതിക്ക് ജീവനക്കാര്‍ വാര്‍ഡിലുടനീളം കയറിയിറങ്ങി അപേക്ഷകള്‍ വാങ്ങി. അപേക്ഷകള്‍ സ്വീകരിക്കുന്നതോടൊപ്പം ഭവന നിര്‍മ്മാണത്തിന് ധനസഹായം ലഭിക്കണമെങ്കില്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ ജയിക്കണമെന്നും ജീവനക്കാരെ വിട്ട് പറയിപ്പിച്ചു. കൈമനത്ത് താമസിക്കുന്ന ബ്ലാംഗ്ലൂരില്‍ സോഫ്റ്റ് വെയര്‍ കമ്പനിയില്‍ ജോലിനോക്കുന്ന വോട്ടര്‍ക്ക് വോട്ട് ഇട്ട് മടങ്ങുന്നതിനു വേണ്ടി വിമാനടിക്കറ്റ് നല്‍കാമെന്ന വാഗ്ദാനവും സിപിഎം നേതാക്കള്‍ നല്‍കിയിരുന്നു. ദൂര സ്ഥലങ്ങളില്‍ ജോലിനോക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തലസ്ഥാന നഗരിയിലേക്ക് സ്ഥലം മാറ്റം എന്ന വാഗ്ദാനവും നല്‍കി. ഈ പൊള്ളയായ വാഗ്ദാനങ്ങളെല്ലാം വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞായിരുന്നു ബിജെപിയുടെ വിജയക്കൊടി പാറിപ്പിച്ചത്.
















