പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ മുതുകാട് പയ്യാനകോട്ടയിലെ അനധികൃത ഖനനത്തിനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം നടത്തുമെന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് പറഞ്ഞു. സ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിലെ ഒരു വിഭാഗവും യു.ഡി.എഫിലെ ഒരു വിഭാഗവും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിലൂടെയാണ് അനധികൃത ഖനനത്തിന് ഒത്താശ ചെയ്യുന്നത്. ഗ്രാമ പഞ്ചായത്ത് ഭരണസമിതിയിലെ ചിലരുടെ സ്ഥാപിത താല്പര്യ സംരക്ഷണവും ഖനനത്തിന് പിന്നിലുണ്ട്.
പ്രാദേശികമായി ഉയര്‍ന്നു വരുന്ന എതിര്‍പ്പുകളെ അടിച്ചമര്‍ത്തി സംസ്ഥാന സര്‍ക്കാറിന്റെ അധികാരം ഉപയോഗിച്ച് ഖനനം നടത്തുവാനുള്ള സി.പി.എമ്മിലെ ഒരു വിഭാഗത്തിന്റെ നീക്കം പ്രദേശത്തെ താമസക്കാരായ നൂറുകണക്കിന് പാവങ്ങളോടും ഒപ്പം പരിസ്ഥിതിയോടുമുള്ള വെല്ലുവിളിയാണ്. നിയമ വിരുദ്ധമായ വഴികളിലൂടെ ഖനനം നടത്തി കോടികള്‍ കൊയ്തെടുക്കാനുള്ള ഏതു നീക്കത്തെയും ബഹുജന പ്രക്ഷോഭത്തിലൂടെ ചെറുത്തു തോല്പിക്കും. പരിസ്ഥിതി സംഘടനകള്‍ ഉള്‍പ്പെടെയുള്ളവരെ പ്രക്ഷോഭത്തില്‍ പങ്കാളികളാക്കി പ്രദേശത്തിന്റെ പൈതൃകം കാത്തു സൂക്ഷിക്കുമെന്നും സുരേന്ദ്രന് പറഞ്ഞു.
ബി.ജെ.പി. സംസ്ഥാനസമിതി അംഗങ്ങളായ എം.മോഹനന് മാസ്റ്റര്‍, അഡ്വ. വി.പി. ശ്രീപത്മനാഭന്, ജില്ലാ ജനറല്‍ സെക്രട്ടറി ടി. ബാലസോമന്‍, പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡണ്ട് എന്‍. ഹരിദാസ്, ജനറല്‍ സെക്രട്ടറി എ.ബാലചന്ദ്രന്, കെ.കെ.രജീഷ്, കെ.രാഘവന്, പത്മനാഭന് പി. കടിയങ്ങാട്, ബാബു പുതുപ്പറമ്പില്‍, സന്തോഷ്, കെ.ടി.ബാലന്, അനൂപ് നരിനട, കോമള ഭാസ്കരന്, എന്നിവരും കെ.സുരേന്ദ്രനോടൊപ്പം ഉണ്ടായിരുന്നു. പ്രക്ഷാഭത്തിന്റെ ഭാഗമായി ആഗസ്ത് 5 ന് വൈകിട്ട് മുതുകാട് അങ്ങാടിയില്‍ വിശദീകരണ പൊതു സമ്മേളനം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: