ഇസ്ലാമബാദ്: പാക്കിസ്ഥാനില്‍ ഹിന്ദുക്കള്‍ സുരക്ഷിതരല്ലെന്നതിന് ഒരു തെളിവ് കൂടി. പതിനേഴ് വയസുകാരനായ ഹിന്ദു യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തിയതാണ് പുതിയതായി ഇവിടെ ഉടലെടുത്ത സംഭവം.
പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ ഒരു കൂട്ടം ആളുകള്‍ നടത്തിയ ആക്രമണത്തിനിടെയായിരുന്നു സതീശ് കൂമാറെന്ന യുവാവിന് നേരെ വെടിവയ്പ്പുണ്ടായത്. ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹിന്ദു നേതാക്കള്‍ തങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് അമര്‍ലാല്‍ എന്ന യുവാവ് ഇസ്ലാം മതം സ്വീകരിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ പള്ളിയില്‍ താമസിച്ചു വരികയായിരുന്നു.
മയക്കുമരുന്നിന് അടിമയായിരുന്ന അമര്ലാലിന്റെ മാനസികനില മോശമായിരുന്നു. ദഹര്ക്കിലെ പള്ളിയില്‍ താമസിക്കുന്നതിനിടെയില് അമര്‍ലാല്‍ ഖുറാന്റെ താളുകള്‍ കീറിയെന്ന ആരോപണമാണ് സംഘര്‍ഷത്തിലേയ്ക്കും യുവാവിന്റെ കൊലപാതകത്തിലേയ്ക്കും വഴിവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: