കൊളത്തൂര്‍: വേദോക്തമായ ധര്‍മ്മത്തെ മുറുകെ പിടിച്ച് ജീവിച്ച ശ്രീരാമന്റെ പാത സര്വാദരണീയമാണെന്ന് കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി അഭിപ്രായപ്പെട്ടു. കൊളത്തൂര്‍ ശ്രീശങ്കര വിദ്യാമന്ദിരത്തില്‍ രാമായണ മാസാചരണത്തിന്റെ ഭാഗമായി നടന്ന രാമായണ സമീക്ഷാ ശിബിരത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. രാമനെപോലുള്ളവരെ മാതൃകയാക്കാത്തതാണ് നമ്മുടെ നാട് അനുഭവിക്കുന്ന പ്രയാസത്തിന് കാരണം. രാമായണത്തിലെ പക്ഷിമൃഗാദികള്‍പോലും ധര്‍മ്മ നിഷ്ഠരായിരുന്നുവെന്നും ധര്‍മ്മത്തില്‍ നിന്നു വ്യതിചലിച്ചാല്‍ സര്‍വനാശമായിരിക്കും ഫലമെന്നും അതാണ് ബാലിയുടെയും രാവണന്റെയും ജീവിതം നമുക്ക് കാണിച്ചു തരുന്നതെന്നും സ്വാമി പറഞ്ഞു.
രാമായണം തത്വവും പ്രസക്തിയും എന്ന വിഷയത്തില്‍ സ്വാമിനി ശിവാനന്ദപുരിയും രാമായണ കഥ കാണ്ഡങ്ങളിലൂടെ എന്ന വിഷയത്തില്‍ ഡോ. ചെറുവാച്ചേരി രാധാകൃഷ്ണനും പ്രഭാഷണം നടത്തി. മോഹന്‍ദാസ് നൊച്ചാട് രാമായണ നാടക പരിശീലനവും കെ. ദീപ രാമായണ പാരായണ പരിശീലനവും നടത്തി. റീമ ആമുഖഭാഷണം നടത്തി. ആര്‍എസ്എസ് സഹപ്രാന്തപ്രചാരക് സുദര്ശന് പങ്കെടുത്തു. കെ. കുഞ്ഞിരാമന് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: