Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അരുവിക്കരയിലെ ബലിതര്‍പ്പണം ഇക്കുറിയും ദുരിതക്കടവില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2016, 11:05 pm IST
in Thiruvananthapuram

ശിവാകൈലാസ്

വിളപ്പില്‍: എള്ളും പൂവും ചോറുരുളയും ദര്‍ഭയും അരുവിക്കരയിലെ പുണ്യതീര്‍ത്ഥത്തില്‍ സമര്‍പ്പിച്ച് ബലിതര്‍പ്പണത്തിന് ഒരുങ്ങുന്നവര്‍ക്ക് ഇക്കുറിയും അസൗകര്യങ്ങള്‍ ഭീഷണിയാകും. ആത്മാവിന്റെ മോക്ഷത്തിന് വിശ്വാസികള്‍ കര്‍ക്കിടക വാവുദിവസം ബലിതര്‍പ്പണത്തിന് എത്തുമ്പോള്‍ അരുവിക്കരയിലെ ദുരിതക്കടവു മാത്രം ശാപമോക്ഷമില്ലാതെ തുടരും.

രണ്ടു വര്‍ഷം മുന്‍പാണ് അരുവിക്കരയില്‍ ബലിക്കടവും ബലിമണ്ഡപവും ടോയ്‌ലറ്റ് കോംപ്ലക്‌സും നിര്‍മ്മിക്കാന്‍ മൂന്നര കോടി സര്‍ക്കാര്‍ അനുവദിച്ചത്. കല്‍പ്പടവുകളും ബലിമണ്ഡപവും ചെക്ക് ഡാമും ഒന്നരവര്‍ഷം നീണ്ട തട്ടിക്കൂട്ട് പണികളിലൂടെ ഏറെക്കുറെ പൂര്‍ത്തിയാക്കി. കഴിഞ്ഞവര്‍ഷം ബലിതര്‍പ്പണത്തിന് കടവ് തുറന്നു കൊടുത്തപ്പോഴാണ് അശാസ്ത്രീയ നിര്‍മ്മാണത്തിന്റെ ദൂഷ്യഫലങ്ങള്‍ ജനം അനുഭവിച്ചത്. റോഡില്‍നിന്ന് കുത്തിറക്കത്തിലൂടെ ഇരുപത്തിയഞ്ചോളം പടവുകള്‍ ഇറങ്ങി വേണം ബലിമണ്ഡപത്തിലെത്താന്‍. സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കമുള്ളവര്‍ക്ക് മണ്ഡപത്തിലെത്താന്‍ ഇത് ഏറെ പ്രയാസമുണ്ടാക്കി. മുപ്പതിനായിരത്തിലധികം വിശ്വാസികള്‍ കര്‍ക്കിടക വാവുദിനത്തില്‍ ബലിതര്‍പ്പണത്തിന് എത്തുന്ന അരുവിക്കരയില്‍ നൂറുപേര്‍ക്ക് ഇരിക്കാവുന്ന ബലിമണ്ഡപമാണ് നിര്‍മ്മിച്ചിരിക്കുന്നത്. നിര്‍മ്മാണവേളയില്‍തന്നെ

അരുവിക്കര ഡാമിനരികിലെ ബലിക്കടവ് വിദൂരകാഴ്ചയില്‍

ബലിമണ്ഡപത്തിന്റെ സൗകര്യക്കുറവുകള്‍ ചര്‍ച്ചയായെങ്കിലും മാറ്റം വരുത്താന്‍ അധികൃതര്‍ തയ്യാറായില്ല. വൈദ്യുതി ഇനിയും കടന്നുവന്നിട്ടില്ലാത്ത ബലിക്കടവിന്റെ അവസ്ഥ ശോചനീയമാണ്. ടോയ്‌ലറ്റ് കോംപ്ലക്‌സ് എന്നത് ഈ വര്‍ഷവും വിശ്വാസികള്‍ക്ക് സ്വപ്‌നം മാത്രം. ബലിയര്‍പ്പിക്കാന്‍ എത്തുന്ന സ്ത്രീകള്‍ക്ക് വസ്ത്രം മാറുവാനുള്ള സംവിധാനം പോലും അരുവിക്കരയിലില്ല. കര്‍ക്കിടക വാവുദിനത്തില്‍ മാത്രമല്ല അരുവിക്കരയിലെ സപ്ത മാതൃദേവീ ക്ഷേത്രത്തില്‍ പിതൃക്കള്‍ക്ക് ബലിയര്‍പ്പിക്കാന്‍ തിരക്ക്. വര്‍ഷം മുഴുവന്‍ ബലിപൂജയ്‌ക്കായി ഭക്തര്‍ എത്തുന്ന തലസ്ഥാനത്തെ പ്രശസ്തമായ ബലിക്കടവാണ് അരുവിക്കരയിലേത്. കര്‍ക്കിടക വാവിന് തിരുവനന്തപുരം, നെടുമങ്ങാട്, ആര്യനാട്, വെള്ളനാട്, കാട്ടാക്കട എന്നീ ഡിപ്പോകളില്‍ നിന്ന് കെഎസ്ആര്‍റ്റിസി സ്‌പെഷ്യല്‍ സര്‍വീസുകള്‍ അരുവിക്കര ഡാമിലേക്ക് നടത്താറുണ്ട്. ഡാമിനുള്ളിലെ ഗ്രൗണ്ടില്‍ ബലിക്കെത്തുന്നവരെ എത്തിക്കുകയായിരുന്നു പതിവ്. എന്നാല്‍ ഈ ഗ്രൗണ്ടില്‍ ഓപ്പണ്‍ എയര്‍ സ്റ്റേഡിയം നിര്‍മ്മിച്ചതിനാല്‍ ഈ വര്‍ഷം മുതല്‍ വാഹനങ്ങള്‍ക്ക് ഡാമിലേക്ക് പ്രവേശനമില്ല. ഇതോടെ ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ വരുന്ന വിശ്വാസികള്‍ അരുവിക്കര സ്‌കൂള്‍ ജംഗ്ഷനിലോ, മുള്ളിലവിന്മൂടിലോ ഇറങ്ങി ഒരുകിലോമീറ്ററോളം കാല്‍നടയായി സഞ്ചരിച്ചാലേ ബലിക്കടവില്‍ എത്താനാവു. ഓരോവര്‍ഷവും അരുവിക്കരയില്‍ അസൗകര്യങ്ങളുടെ പട്ടിക ഏറുന്നതിനാല്‍ ഈ ദുരിതക്കടവില്‍ ബലിയര്‍പ്പിക്കാന്‍ ഭക്തരുടെ എണ്ണത്തിലും വലിയ കുറവാണ് അനുഭവപ്പെടുന്നത്. അരുവിക്കര പഞ്ചായത്തും വാട്ടര്‍ അതോറിറ്റി അധികൃതരുമൊക്കെ അരുവിക്കരയെ ലോക പ്രശസ്തമാക്കുന്ന ബലിതര്‍പ്പണത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ലെന്നാണ് ആക്ഷേപം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

ജര്‍മനിക്കെതിരായ വിജയം ആഘോഷിക്കുന്ന പരാഗ്വെ താരങ്ങള്‍
Football

ജര്‍മ്മന്‍ ടാങ്കില്‍ പുകമാത്രം; ലോകകപ്പ് നോക്കൗട്ടില്‍ ജര്‍മ്മനിക്ക് മടക്ക ടിക്കറ്റ് നല്‍കി പരാഗ്വെ

Kerala

വി ഡി സതീശന്‍ സര്‍ക്കാര്‍ സംഘപരിവാറിന്റെ വിനീതദാസന്മാരാണെന്ന് തെളിയിച്ചുവെന്ന് എം വി ഗോവിന്ദന്‍

ജാപ്പനീസ് വലയിലേക്ക് ബ്രസീല്‍ താരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വിജയഗോള്‍ ഉതിര്‍ത്തപ്പോള്‍, കാര്‍ലോ ആഞ്ചലോട്ടി
Football

ഫിഫ ലോകകപ്പ് 2026: തന്ത്രങ്ങളുടെ ഡോണ്‍ ക്രാഫ്റ്റി കാര്‍ലോ

India

ജഡ്ജിമാര്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മുക്തരാകണം, പ്രഹ്ലദന്റെ കഥ ഉദ്ധരിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

പുതിയ വാര്‍ത്തകള്‍

ആത്മനിർഭർ ഭാരത്: പ്രധാനമന്ത്രി ഉന്നതതല ചർച്ച വിളിച്ചു; തീരുമാനങ്ങൾ

പശുവിനെ പവിത്രമായി കാണുന്ന സമൂഹത്തെ അവഗണിക്കാന്‍ കഴിയില്ലെന്ന് കോടതി, ബീഫ് കടത്തിയ പ്രതിക്ക് ജാമ്യമില്ല

ഇറാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു; ഭാരത നിലപാട് ആവർത്തിച്ചു

നീറ്റ് പരീക്ഷയുണ്ടാക്കിയത് മോദിയല്ല, കോണ്‍ഗ്രസ്…കാരണം വിവിധ സംസ്ഥാനങ്ങളിൽ പണ്ട് നടന്ന മെഡിക്കല്‍ എന്‍ട്രന്‍സിലെ ക്രമക്കേടുകള്‍

ലിവ്-ഇന്‍ ബന്ധത്തിനിടെയുള്ള സെക്‌സ് ബലാത്സംഗമായി കാണാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്ത ഭക്തയെ തടങ്കലില്‍ വച്ചു പീഡിപ്പിച്ച ആള്‍ദൈവം ആശാറാം ബാപ്പുവിന് ജാമ്യമില്ല

ആഹാരം ചിപ്‌സും ഫ്രഞ്ച് ഫ്രൈയും ; 115 കിലോ ഭാരമുള്ള 7 വയസുകാരന് ദാരുണാന്ത്യം : ദിവസവും ജങ്ക് ഫുഡ് നൽകിയ മാതാപിതാക്കൾ അറസ്റ്റിൽ

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.