Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നാലമ്പലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2016, 07:39 pm IST
in Samskriti

വായനക്കാരുടെ പ്രതികരണം എന്തായിരുന്നു ? നാലമ്പലം തീര്‍ഥയാത്ര നടത്തുവാന്‍ പുസ്തകം സഹായകമായിരുന്നോ ?

മികച്ച പ്രതികരണമായിരുന്നു വായനക്കാരില്‍ നിന്ന് ലഭിച്ചത്. നിരവധിപേരുടെ പ്രോത്സാഹനം ലഭിച്ചു. അടുത്ത രാമായണമാസത്തില്‍ നാലമ്പലം തീര്‍ഥയാത്രക്കാരുടെ അഭൂതപൂര്‍വമായ തിരക്കായിരുന്നു. പുസ്തകത്തിന്റെ കോപ്പിക്കായി വിദേശത്തു നിന്നുപോലും അന്വേഷണങ്ങളുണ്ടായി. നിരവധിപേരുടെ പ്രോത്സാഹനം ലഭിച്ചു.

അടുത്ത രാമായണമാസത്തില്‍ നാലമ്പലം തീര്‍ഥയാത്രക്കാരുടെ അഭൂതപൂര്‍വമായ തിരക്കായിരുന്നു. പുസ്തകത്തിന്റെ ഒന്നാം പതിപ്പ് വായിച്ച, കോട്ടയത്തെ ഒരു സഹോദരി എഴുതി, നാലമ്പലങ്ങള്‍ തൃശ്ശൂരില്‍ മാത്രമല്ല, ഞങ്ങളുടെ നാട്ടിലും ഉണ്ട്. അങ്ങനെ അന്വേഷണം കോട്ടയത്തേക്ക് വ്യാപിപ്പിച്ചു. അവിടെ രാമപുരം കേന്ദ്രീകരിച്ച് നാലമ്പലങ്ങളുണ്ട്. മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍. രാമപുരം ശ്രീരാമസ്വാമിക്ഷേത്രം, അമനകര ശ്രീഭരതസ്വാമിക്ഷേത്രം, കൂടപ്പുലം ശ്രീലക്ഷ്മണസ്വാമി ക്ഷേത്രം, മേതിരി ശ്രീശത്രുഘ്‌നക്ഷേത്രം തുടങ്ങിയവയാണ് കോട്ടയം ജില്ലയിലെ നാലമ്പലങ്ങള്‍. ചുരുക്കത്തില്‍ കേരളത്തിലെ രാമ-ലക്ഷ്മണ-ഭരത-ശത്രുഘ്‌ന ക്ഷേത്രങ്ങളെക്കുറിച്ച് അന്വേഷണം വ്യാപകമാക്കേണ്ടി വന്നു.

കേരളത്തില്‍ മറ്റേതെങ്കിലും നാലമ്പലങ്ങളുണ്ടോ ?

ഉണ്ട്. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും നാലമ്പലങ്ങളുണ്ടായിരുന്നതായാണ് ഊഹിക്കുന്നത്. നാലമ്പലം തീര്‍ഥയാത്രയുടെ അഞ്ചാമത്തെ പതിപ്പും അതോടൊപ്പം രാമായണമാസത്തിന്റെ രണ്ടാംപതിപ്പും കോഴിക്കോട് ഗംഗാബുക്‌സാണ് പ്രസിദ്ധീകരിച്ചത്. ഇതില്‍ രാമയണമാസം എന്ന പുസ്തകത്തില്‍ മലപ്പുറം ജില്ലയിലെ നാലമ്പലങ്ങളെക്കുറിച്ച് സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. മലപ്പുറം-പെരിന്തല്‍മണ്ണ റൂട്ടിന് അരികില്‍ സ്ഥിതി ചെയ്യുന്ന രാമപുരം ശ്രീരാമസ്വാമിക്ഷേത്രം കേന്ദ്രീകരിച്ചാണ് ഇവിടുത്തെ നാലമ്പലങ്ങള്‍.

രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം, വറ്റല്ലൂര്‍ ചൊവ്വാണ ഭരതസ്വാമിക്ഷേത്രം, അയോധ്യാനഗര്‍ ലക്ഷ്മണക്ഷേത്രം, നാറാണത്ത് ശത്രുഘ്‌നക്ഷേത്രം – ഇവ നാലും പുഴക്കാട്ടിരി പഞ്ചായത്തില്‍ ഏകദേശം മൂന്നു കിലോമീറ്റര്‍ ചുറ്റളവിലാണ് സ്ഥിതിചെയ്യുന്നത്. 2004 ലെ രാമായണമാസം ആരംഭിക്കുന്നതിന് ഒരാഴ്ച മുമ്പാണ് അവിടം സന്ദര്‍ശിക്കുവാനുള്ള അവസരം ഉണ്ടായത്. തൃശൂര്‍ ജില്ലയിലെയും കോട്ടയം ജില്ലയിലെയും നാലമ്പലങ്ങളുമായി താരതമ്യം ചെയ്താല്‍ ശാപമോക്ഷം കാത്ത് കിടക്കുന്നവയാണ് മലപ്പുറം ജില്ലയിലെ നാലമ്പലങ്ങളെന്ന് അന്ന് പ്രത്യക്ഷത്തില്‍ തന്നെ തോന്നി. ഇന്ന് സ്ഥിതി മാറിയിട്ടുണ്ട്.

തൃശ്ശൂര്‍, കോട്ടയം, മലപ്പുറം ജില്ലകളിലെ നാലമ്പലങ്ങള്‍ പ്രസിദ്ധമായിക്കഴിഞ്ഞു. എന്നാല്‍ എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലും നാലമ്പലങ്ങളുണ്ടെന്നുള്ള വിവരം പലര്‍ക്കും അജ്ഞാതമാണ്. എറണാകുളം ജില്ലയിലെ മൂവ്വാറ്റുപുഴ താലൂക്കില്‍ പാമ്പാക്കുട ബ്ലോക്കില്‍ രാമമംഗലം പഞ്ചായത്തിന്റെ പരിധിയില്‍ പിറവം പട്ടണത്തിനും രാമമംഗലത്തിനും ഇടയിലാണ് ഇവിടുത്തെ നാലമ്പലങ്ങള്‍ സ്ഥിതിചെയ്യുന്നത്. മാമലശ്ശേരി ശ്രീരാമക്ഷേത്രം, മേമ്മുറി ഭരതപ്പിള്ളി ഭരതക്ഷേത്രം, മുളക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം, നെടുങ്ങാട്ട് ശത്രുഘ്‌നസ്വാമി ക്ഷേത്രം എന്നിവയാണ് എറണാകുളം ജില്ലയിലെ ക്ഷേത്രങ്ങള്‍.

പാലക്കാട് കരിമ്പുഴ ശ്രീരാമസ്വാമി ക്ഷേത്രം, പെരുമാംകോട് ലക്ഷ്മണ ക്ഷേത്രം, കോടാര്‍മണ്ണ ഭരതക്ഷേത്രം, മമ്പള്ളി ശത്രുഘ്‌നക്ഷേത്രം എന്നിവയാണത്. കൂത്തുപറമ്പിന് കിഴക്കായുള്ള നീര്‍വേലി ശ്രീരാമക്ഷേത്രം, ഇളയാവൂര്‍ ഭരതക്ഷേത്രം, മട്ടന്നൂരിനടുത്ത് പെരിഞ്ചേരി ലക്ഷ്മണക്ഷേത്രം, ഇരിട്ടിക്ക് അടത്ത് പായം ശത്രുഘ്‌നക്ഷേത്രം എന്നിവ കണ്ണൂര്‍ ജില്ലയിലെ നാലമ്പലങ്ങളാണ്. ഇതില്‍ പായം ശത്രുഘ്‌നക്ഷേത്രം സമ്പൂര്‍ണമായും തകര്‍ന്ന് കിടക്കുകയാണ്. ഇതുകൂടി പുനരുദ്ധരിച്ചാല്‍ മാത്രമേ കണ്ണൂര്‍ ജില്ലയിലെ നാലമ്പല സങ്കല്‍പ്പം പൂര്‍ണമാകുകയുള്ളൂ.

ഇനി കേരളത്തില്‍ മറ്റെവിടെയെങ്കിലും നാലമ്പലങ്ങളുണ്ടോ എന്ന് അറിയില്ല. ഒരുപക്ഷേ ഇല്ലാതായിതിതീര്‍ന്ന ക്ഷേത്രങ്ങളില്‍ പെട്ടേക്കാം. മേല്‍പ്പറഞ്ഞവ കൂടാതെ മറ്റേതെങ്കിലും നാലമ്പലങ്ങളുണ്ടെങ്കില്‍ വിവരം ധരിപ്പിച്ചാല്‍ അവ പുസ്തകത്തിന്റെ വരാന്‍പോകുന്ന പതിപ്പില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം.

അന്വേഷണത്തില്‍ കണ്ടെത്തിയ

നാലമ്പലങ്ങളെക്കുറിച്ച് ?

നാലമ്പലം തീര്‍ഥയാത്രയുടെ രണ്ടാംപതിപ്പ് പ്രസിദ്ധീകരിക്കുവാന്‍ വിശ്വഹിന്ദു ബുക്‌സ് മുന്നോട്ടു വന്നപ്പോള്‍ ആ പതിപ്പില്‍ അനുബന്ധമായി കോട്ടയത്തെ നാലമ്പലങ്ങളെക്കുറിച്ച് ചേര്‍ത്തു. രണ്ടാംപതിപ്പ് പ്രസിദ്ധീകരിച്ചവരുടെ സമര്‍ഥമായ ആസൂത്രണത്തില്‍ കേവലം പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ പുസ്തകത്തിന്റെ ആയിരക്കണക്കിന് കോപ്പികള്‍ ചെലവായി. നാലമ്പലം തീര്‍ഥയാത്രയെക്കുറിച്ച് പല പുസ്തകങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

തിരിഞ്ഞ്‌നോക്കുമ്പോള്‍ താങ്കള്‍ സംതൃപ്തനാണോ ?

നാലമ്പലം തീര്‍ഥയാത്രയുടെ പ്രചാരകനായാണ് അറിയപ്പെടുന്നത്. അതോടൊപ്പം പലതും പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്ന വസ്തുതയും നിരാകരിക്കുന്നില്ല. നേട്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നല്ല. നാലമ്പലം തീര്‍ഥയാത്രികരുടെ തിക്കും തിരക്കും കാണുന്നതില്‍ അങ്ങേയറ്റം സന്തോഷമുണ്ട്.

പുസ്തകത്തിന്റെ തുക ചോദിച്ചു ചെല്ലുമ്പോള്‍ പല ഭക്തന്മാരുടെയും യഥാര്‍ഥ മുഖം കാണുവാനും കഴിഞ്ഞിട്ടുണ്ട്. നാലമ്പലം തീര്‍ഥയാത്രയ്‌ക്കുശേഷമാണ് സംസ്ഥാനത്ത് അങ്ങോളമിങ്ങോളം സഞ്ചരിച്ച് കേരളത്തിലെ നാനൂറോളം ആശ്രമങ്ങളെക്കുറിച്ച് പുസ്തകം തയ്യാറാക്കിയത്. കന്യാകുമാരി മുഞ്ചിറമഠം മുതല്‍ കാസര്‍കോട് ഇടനീര്‍മഠംവരെ സഞ്ചരിച്ചാണ് ശങ്കരമഠങ്ങളെക്കുറിച്ച് പുസ്തകം തയ്യാറാക്കിയത്.

(അവസാനിച്ചു)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ഇത്തവണ ഇവിടെ ഓണകൃഷിയില്ല; ഒരു മല തുരന്നു തുടച്ചു നീക്കുന്ന മാഫിയ, നിസഹായവസ്ഥയില്‍ ഒരു ഗ്രാമം

Gulf

ഒമാനിൽ താപനില ഉയരുന്നു ; ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

India

ക്രിക്കറ്റ് കളിക്കിടെ ബോൾ സ്ത്രീയുടെ ‌ദേഹത്തുകൊണ്ടു; വിദ്യാർത്ഥികളെ സ്കൂളിന്റെ ജനലിൽ കെട്ടിയിട്ട് മർദ്ദിച്ച് നാട്ടുകാർ

Sport

അന്താരാഷ്‌ട്ര ഒളിമ്പിക് ദിനം : പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ കായിക മേഖല കുതിച്ചുയർന്നു ; പ്രശംസിച്ച് കേന്ദ്ര കായിക മന്ത്രി

News

7623 കോടിയുടെ തട്ടിപ്പിൽ രണ്ട് റിലയൻസ് സിഇഒമാര സിബിഐ അറസ്റ്റ് ചെയ്തു

പുതിയ വാര്‍ത്തകള്‍

ഖത്തറിലെ ഗ്യാസ് പ്ലാന്റിലെ സ്ഫോടനത്തിൽ 12 ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരിച്ചു : 66 പേർക്ക് ഗുരുതര പരിക്ക്

മൂന്ന് പതിറ്റാണ്ട് മുമ്പ് തയ്യാറാക്കിയ റൂട്ടുകള്‍ പരിഷ്‌കരിക്കണം; സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് ലംഘിക്കുന്നു

കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ രാജി സമർപ്പിച്ചു; അംഗീകരിച്ചു

മൈസൂരു ദസറ ഇളക്കി മറിക്കാന്‍ ഇത്തവണ കമ്പളയും; അറിയാം കമ്പളയെക്കുറിച്ച്‌

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

കുടുംബം പോറ്റാൻ 15-ാം വയസിൽ ഡെലിവറി ബോയി, എംബിഎ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു; ആരാണ് കുനാൽ ഷാ?

‘ഹോർമുസ് ഒരിക്കലും യുദ്ധത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചുവരില്ല’, : കപ്പലുകൾക്ക് ബന്ധപ്പെടാൻ ഹോട്ട്‌ലൈൻ ഹബ്ബ് സ്ഥാപിക്കുമെന്നും ഇറാൻ പ്രതിനിധി

ടെലഗ്രാമിനുള്ള താൽക്കാലിക വിലക്ക് നീക്കി; ആപ്പ് പ്രവര്‍ത്തന സജ്ജം

കാ​ഫി​ർ സ്‌​ക്രീ​ൻ​ഷോ​ട്ട് കേ​സ്: ജി​തി​ൻ ഭാ​സ്‌​ക​റി​ന്റെ ഹ​ർ​ജി​യി​ൽ കോ​ട​തി വി​ധി ഇ​ന്ന്

100% ശുദ്ധം ലേബല്‍ വേണ്ട; എഫ്എസ്എസ്എഐയുടെ പുതിയ നിയമം ജൂലൈ ഒന്നു മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.