Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഒരു ജ്ഞാനഭിക്ഷുവിന്റെ ആത്മനിവേദ്യം നാലമ്പലം തീര്‍ഥയാത്രയുടെ കഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2016, 07:44 pm IST
in Samskriti

ആധ്യാത്മികസാഹിത്യകാരന്‍ രാജീവ്

ഇരിങ്ങാലക്കുടയുമായി ജന്മഭൂമി പ്രതിനിധി

നടത്തിയ അഭിമുഖം

മലയാളത്തില്‍ ആധ്യാത്മിക-വൈദികസാഹിത്യങ്ങള്‍ക്ക് പ്രചാരം കുറവാണ്. ഉപനിഷത്തുക്കള്‍, ഭഗവദ്ഗീത, ഭാരതരാമായണാദികള്‍, ക്ഷേത്രഐതീഹ്യങ്ങള്‍ എന്നിവയുടെ ഒക്കെ വിവര്‍ത്തനങ്ങളും പഠനങ്ങളും പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. എന്നാല്‍ അവയൊക്കെ വൈദികസാഹിത്യത്തിന് യോജിച്ച രീതിയിലാണോ എന്ന് വിലയിരുത്തപ്പെടേണ്ടതു തന്നെ.

എന്തായാലും വര്‍ത്തമാനകാലത്ത് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്ന സഹൃദയനും വിദ്വാനും ഒപ്പം തികഞ്ഞ ആത്മനിഷ്ഠനുമായ സാധകനാണ് രാജീവ് ഇരിങ്ങാലക്കുട. മലയാളത്തിലും ഇംഗ്ലീഷിലുമായി ഈ ജ്ഞാനഭിക്ഷുവിന്റെ ആത്മനൈവേദ്യപരമായ 18 പുസ്തകങ്ങള്‍ കൈരളിക്ക് സ്വന്തമായിക്കഴിഞ്ഞു. ഗവേഷണകൃതിയടക്കം രണ്ടെണ്ണം ഇംഗ്ലീഷിലും ശാരദാദേവിയെക്കുറിച്ചുള്ള മലയാള പുസ്തകവും സമീപകാലത്ത് പുറത്തിറങ്ങി.

ഭഗിനി നിവേദിതയെക്കുറിച്ചുള്ള പുസ്‌കതത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹം ഇപ്പോള്‍. കേരളത്തിലെ ശ്രീരാമകൃഷ്ണപ്രസ്ഥാനങ്ങളെ അടുത്തറിഞ്ഞ ആളാണ് രാജീവ് ഇരിങ്ങാലക്കുട. ലഘുവാണെങ്കിലും ലളിതവും മനോഹരവുമായ ഭാഷയില്‍ സ്വാമി വിവേകാനന്ദനും ശ്രീരാമകൃഷ്ണപരമഹംസരും ശ്രീശാരദാദേവിയും അദ്ദേഹത്തിന്റെ തൂലികയിലൂടെയും മലയാളത്തില്‍ പ്രചരിച്ചു.

1998ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ നാലമ്പലം തീര്‍ഥയാത്ര ഇന്ന് പത്താംപതിപ്പിലാണ്. കേരളത്തിലെ ശ്രീരാമ, ലക്ഷ്മണ, ഭരത, ശത്രുഘ്‌നക്ഷേത്രങ്ങളെ സംബന്ധിച്ച സമഗ്രമായ വിവരങ്ങളടങ്ങിയ ചെറുഗ്രന്ഥമാണിത്.

ആരാലും അറിയപ്പെടാതെ കിടന്ന നാലമ്പലങ്ങളെ കുറിച്ച് മലയാളിക്ക് ഒരുപക്ഷേ ആദ്യം അറിവുപകര്‍ന്നത് ഈ ഗ്രന്ഥമായിരിക്കും. ഈ ഗ്രന്ഥത്തിന്റെ രചനയെ സംബന്ധിച്ചുള്ള അനുഭവങ്ങള്‍ രാജീവ് ഇരിങ്ങാലക്കുട ജന്മഭൂമിയുമായി പങ്കുവയ്‌ക്കുന്നു.

നാലമ്പലം തീര്‍ഥയാത്ര രചിക്കാനിടയായ

സാഹചര്യം വിശദീകരിക്കാമോ ?

നാലമ്പലം തീര്‍ഥയാത്രയെക്കുറിച്ച് ആദ്യം ഒരു ലേഖനം എഴുതുകയുണ്ടായി. 1998 ന് മുമ്പാണത്. ആ ലേഖനം വായിക്കാനിടയായ കുട്ടികളുടെ കുട്ടേട്ടനായ, കൈരളിയുടെ കവികളില്‍ വലിയ ഉണ്ണിയായ കുഞ്ഞുണ്ണിമാഷ് അഭിനന്ദിച്ചു. ലേഖനം നന്നായെന്നും നാലമ്പലം തീര്‍ഥയാത്രയെക്കുറിച്ച് ഒരു പുസ്തകം തയ്യാറാക്കണമെന്നുമുള്ള അദ്ദേഹത്തിന്റെ നിര്‍ദ്ദേശമാണ് അത് പുസ്തകമാക്കാനുള്ള കാരണം.

ലേഖനം അല്‍പ്പം കൂടി വിശദീകരിച്ച്

പുസ്തകരൂപത്തിലാക്കുകയായിരുന്നോ ?

അല്ല. നേരിട്ട് അന്വേഷിച്ച് വിവരങ്ങള്‍ ശേഖരിച്ച് ഗ്രന്ഥരചനയ്‌ക്ക് ഉപയുക്തമാക്കുകയായിരുന്നു. മാഷിന്റെ നിര്‍ദ്ദേശം ലഭിച്ച് പിറ്റേദിവസം തന്നെ നാല് ക്ഷേത്രങ്ങളിലേക്ക് – തൃപ്രയാര്‍ ശ്രീരാമക്ഷേത്രം, കൂടല്‍മാണിക്യം ഭരതക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണക്ഷേത്രം, പായമ്മല്‍ ശത്രുഘ്‌നക്ഷേത്രം – യാത്ര തിരിച്ചു. കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു.

അത് ഗ്രന്ഥരൂപത്തിലാക്കുകയായിരുന്നു. തൃപ്രയാര്‍ ശിവയോഗിനി മാതാവിനാല്‍ സ്ഥാപിതമായ പറപ്പൂരിലെ ആത്മപ്രഭാലയ ആശ്രമത്തില്‍ വച്ചാണ് നാലമ്പല തീര്‍ഥയാത്ര”പൂര്‍ണരൂപത്തിലാകുന്നത്.

അങ്ങനെ നാലമ്പലം തീര്‍ഥയാത്ര പുസ്തകരൂപത്തിലാക്കി വീണ്ടും കുഞ്ഞുണ്ണിമാഷെ സമീപിച്ചു. പുസ്തകം അച്ചടിക്കാനുള്ള പണം അദ്ദേഹമാണ് തന്നത്. അങ്ങനെ കുഞ്ഞുണ്ണിമാഷിന്റെ പ്രചോദനത്തോടെ, യശഃശരീരനായ മൃഡാനന്ദസ്വാമിയുടെ അവതാരികയോടെ 1998 ജൂലൈ 17 ന് നാലമ്പലം തീര്‍ഥയാത്ര പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടു.

നാലമ്പലം തീര്‍ഥയാത്രയുടെ പ്രകാശനച്ചടങ്ങില്‍ പങ്കെടുത്ത് പ്രസംഗിച്ച പത്മശ്രീ ഗുരു അമ്മന്നൂര്‍ മാധവചാക്യാര്‍, ശക്രാനന്ദസ്വാമി, കുഞ്ഞുണ്ണിമാഷ് തുടങ്ങിയവരുടെ അര്‍ഹിക്കുന്നതില്‍ കവിഞ്ഞ അനുമോദനങ്ങളും ഒപ്പം പ്രചോദനവും ലഭിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഒമാനിൽ താപനില ഉയരുന്നു ; ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

India

ക്രിക്കറ്റ് കളിക്കിടെ ബോൾ സ്ത്രീയുടെ ‌ദേഹത്തുകൊണ്ടു; വിദ്യാർത്ഥികളെ സ്കൂളിന്റെ ജനലിൽ കെട്ടിയിട്ട് മർദ്ദിച്ച് നാട്ടുകാർ

Sport

അന്താരാഷ്‌ട്ര ഒളിമ്പിക് ദിനം : പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ കായിക മേഖല കുതിച്ചുയർന്നു ; പ്രശംസിച്ച് കേന്ദ്ര കായിക മന്ത്രി

News

7623 കോടിയുടെ തട്ടിപ്പിൽ രണ്ട് റിലയൻസ് സിഇഒമാര സിബിഐ അറസ്റ്റ് ചെയ്തു

Gulf

ഖത്തറിലെ ഗ്യാസ് പ്ലാന്റിലെ സ്ഫോടനത്തിൽ 12 ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരിച്ചു : 66 പേർക്ക് ഗുരുതര പരിക്ക്

പുതിയ വാര്‍ത്തകള്‍

മൂന്ന് പതിറ്റാണ്ട് മുമ്പ് തയ്യാറാക്കിയ റൂട്ടുകള്‍ പരിഷ്‌കരിക്കണം; സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് ലംഘിക്കുന്നു

കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ രാജി സമർപ്പിച്ചു; അംഗീകരിച്ചു

മൈസൂരു ദസറ ഇളക്കി മറിക്കാന്‍ ഇത്തവണ കമ്പളയും; അറിയാം കമ്പളയെക്കുറിച്ച്‌

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

കുടുംബം പോറ്റാൻ 15-ാം വയസിൽ ഡെലിവറി ബോയി, എംബിഎ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു; ആരാണ് കുനാൽ ഷാ?

‘ഹോർമുസ് ഒരിക്കലും യുദ്ധത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചുവരില്ല’, : കപ്പലുകൾക്ക് ബന്ധപ്പെടാൻ ഹോട്ട്‌ലൈൻ ഹബ്ബ് സ്ഥാപിക്കുമെന്നും ഇറാൻ പ്രതിനിധി

ടെലഗ്രാമിനുള്ള താൽക്കാലിക വിലക്ക് നീക്കി; ആപ്പ് പ്രവര്‍ത്തന സജ്ജം

കാഫിർ സ്‌ക്രീൻഷോട്ട് കേസ്: ജിതിൻ ഭാസ്‌കറിന്റെ ഹർജിയിൽ കോടതി വിധി ഇന്ന്

100% ശുദ്ധം ലേബല്‍ വേണ്ട; എഫ്എസ്എസ്എഐയുടെ പുതിയ നിയമം ജൂലൈ ഒന്നു മുതൽ

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.