Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ദുരിതമൊഴിയാതെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2016, 07:10 pm IST
in Alappuzha

ആലപ്പുഴ: ദുരിതമൊഴിയാതെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി. എല്ലാം ശരിയാക്കാമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലേറിയിട്ടും സാധാരണക്കാരുടെ ആശ്രയകേന്ദ്രമായ അശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ നടപടിയെടുക്കുന്നില്ല. ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താത്തതുമൂലം ഇവിടെയെത്തുന്ന ആയിരക്കണക്കിനു രോഗികളാണ് വലയുന്നത്.

1962 ലെ സ്റ്റാഫ് പാറ്റേണാണ് ഇവിടെ ഇപ്പോഴും ഉള്ളത്. രോഗികളുടെ എണ്ണം അഞ്ചിരട്ടി വര്‍ധിച്ചിട്ടും ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ തയാറായിട്ടില്ല. വിവിധ വിഭാഗങ്ങളില്‍ പ്രഫസര്‍, അസോ. പ്രഫസര്‍, അസി. പ്രഫസര്‍, ലക്ചറര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങിയവരുടെ നിരവധി ഒഴിവുകളാണ് നികത്താനുള്ളത്. ഏറ്റവും പ്രധാനപ്പെട്ട ഗൈനക്കോളജി വിഭാഗത്തില്‍ ഒരു പ്രഫസറുടെയും ആറ് അസി. പ്രഫസര്‍മാരുടെയും ഒരു അസോ. പ്രഫസറുടെയും ഒഴിവുകളാണ് നികത്തേണ്ടത്.

പ്രതിദിനം ഒയിരത്തോളം രോഗികളാണ് രോഗികളാണ് ഒപിയില്‍ ചികിത്സ തേടിയെത്തുന്നത്. അറ്റന്‍ഡര്‍മാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരുടെ അഭാവവും ഇവിടെയുണ്ട്. കാര്‍ഡിയോളജി വിഭാഗത്തില്‍ ഉള്‍പ്പെടെ വിദഗ്ധ ഡോക്ടര്‍മാരെ സ്ഥലം മാറ്റിയതിനുശേഷം പകരം ഡോക്ടര്‍മാരെ നിയമിക്കാത്തതിനാല്‍ രോഗികള്‍ വലയുകയാണ്.

പ്രധാനപ്പെട്ട പല തസ്തികകളിലും അനുവദിക്കപ്പെട്ട എണ്ണത്തിന്റെ നാലിലൊന്നു ആളുകളെപ്പോലും നിയമിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തത് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. വിവിധ വിഭാഗങ്ങളിലായി നഴ്‌സുമാരുടെ നൂറിലധികം ഒഴിവുകളും നികത്താനുണ്ട്.

കെട്ടിടങ്ങളുടെയും കിടക്കകളുടെയും എണ്ണം പ്രതിവര്‍ഷം വര്‍ധിപ്പിക്കാറുണ്ടെങ്കിലും ഇതിനനുസരിച്ചു ജീവനക്കാരുടെ തസ്തികകള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകാറില്ല. 2012ല്‍ പ്രഖ്യാപിച്ച ട്രോമാകെയര്‍ യൂണിറ്റും ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ല. അസൗകര്യങ്ങളുടെ നടുവിലാണ് സര്‍ജറി, മെഡിസിന്‍ അത്യാഹിതങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

10 രോഗികളില്‍ കൂടുതല്‍പേര്‍ ഒരേസമയം എത്തിയാല്‍ നട്ടംതിരിയുകയാണ് ഡോക്ടര്‍മാരും മറ്റു ജീവനക്കാരും. രക്തപരിശോധനയ്‌ക്കായി രോഗികള്‍ നെട്ടോട്ടമോടുന്നത് ഇവിടുത്തെ പതിവുകാഴ്ചയാണ്. ഒരു കേന്ദ്രീകൃത ലാബ് മാത്രമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.

പ്രതിദിനം ആയിരക്കണക്കിനു രോഗികളാണ് ഇതിനെ ആശ്രയിക്കുന്നത്. അടിയന്തരമായി ചികിത്സ ആവശ്യമായ രോഗികളുടെ രക്തപരിശോധനാഫലം ലഭിക്കുന്നത് ദിവസങ്ങള്‍ കഴിഞ്ഞായിരിക്കും.

ഇതിനു പരിഹാരമായി അത്യാഹിതത്തോടുചേര്‍ന്ന് ലാബ് തുടങ്ങാന്‍ തീരുമാനമെടുത്തിട്ട് വര്‍ഷം രണ്ടു പിന്നിട്ടെങ്കിലും തീരുമാനം കടലാസിലൊതുങ്ങി. ഏറ്റവും കൂടുതല്‍ രോഗികള്‍ ആശ്രയിക്കുന്ന നെഫ്രോളജി, ഗ്യാസ്‌ട്രോ എന്നിവയുടെ ഒപി ആഴ്ചയില്‍ ഒരിക്കലും, ന്യൂറോ മെഡിസിന്റേത് ആഴ്ചയില്‍ രണ്ടുദിവസവും മാത്രമാണ്. മിക്ക ഒപികളിലും ഡോക്ടര്‍മാര്‍ കൃത്യമായി എത്താത്തതും ഉള്ള ഡോക്ടര്‍മാര്‍ നേരത്തെ മുങ്ങുന്നതും പതിവാണ്. സര്‍ക്കാര്‍ മാറിയിട്ടും ആശുപത്രിയുടെ ശോച്യാവസ്ഥയ്‌ക്ക് മാത്രം പരിഹാരമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശ്രീലങ്കയിലേക്ക് ഇനി ഇടിഎ വഴി സൗജന്യ യാത്ര, പ്രവേശിക്കാന്‍ പ്രത്യേക വിസ വേണ്ട…

Kerala

കോഴിക്കോട് വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു

Kerala

മാതാവിന്റെ ദോഷം പരിഹരിക്കാന്‍ പെണ്‍മക്കളുമായി ലൈംഗിക ബന്ധം! കൊല്ലത്ത് ജ്യോത്സ്യന്‍ അറസ്റ്റില്‍

Kerala

ജയ് ശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്‌ക്ക് കൊടുത്തത് താക്കീതോ?

India

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസി മിന്നല്‍ ബസില്‍ യുവതിയെ കയറിപ്പിടിച്ച ഷെബീര്‍ അറസ്റ്റില്‍

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

കേരള സര്‍വകലാശാല യൂണിയന്‍:എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ 3 ജില്ലകളില്‍ കേസ്

എന്താണ് വിഗ്രഹചൈതന്യം?

ഹിന്ദുക്കൾ ഏതറ്റം വരേയും കൂടെ നില്‍ക്കും ; പക്ഷെ പറ്റിക്കപ്പെട്ടെന്ന് തോന്നിയാല്‍ അതുപോലെ താഴെയിടും ; സഭാനേതൃത്വം മനസിലാക്കേണ്ടതും അതാണ്

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും, ഡി കെ ശിവകുമാറിനായി ഒഴിഞ്ഞ് നല്‍കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെന്ന് സൂചന

മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കി അവതരിച്ചോ?. ഈ കലിയുഗത്തില്‍ തിന്മയ്‌ക്ക് അന്ത്യം വരുത്താന്‍ കല്‍ക്കി എത്തുമോ?

മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ പേരിനൊപ്പം മുഹമ്മദ് ചേർത്ത ദീപക് ; ബജ്രംഗ്ദളുമായി ഏറ്റുമുട്ടിയപ്പോൾ കാണാൻ ബ്രിട്ടാസുമെത്തി ; ഇന്ന് ഒപ്പം നിൽക്കാൻ ആരുമില്ല

മൂവാറ്റുപുഴയില്‍ വയോധികയുടെ വായില്‍ തുണി തിരുകി സ്വര്‍ണാഭരണങ്ങള്‍ പിടിച്ചു പറിച്ച പ്രതികള്‍ പിടിയില്‍

ഇനി ഷിര്‍ദ്ദി ആത്മീയതയുടെ മാത്രം കേന്ദ്രമല്ല, പ്രതിരോധത്തിന്റെ കൂടി കേന്ദ്രം, ഷിര്‍ദ്ദിയില്‍ ഉയരുന്നത് വന്‍ പ്രതിരോധ നിര്‍മ്മാണ സമുച്ചയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.