Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അഹങ്കാരം എല്ലാവര്‍ക്കും കാണും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2016, 06:58 pm IST
inSamskriti

വ്യാസൻ പറഞ്ഞു: ‘സംസാരഹേതുവായ അഹങ്കാരം മൂന്നു വിധത്തിലാണ് രാജാവേ. ദേഹമെടുത്തിട്ടുള്ള എല്ലാവർക്കും അഹങ്കാരം സഹജമായുണ്ട്. മുനിമാർക്കും അങ്ങനെ തന്നെയാണ്. തപസ്സ്, ദാനം, യജ്ഞം, എന്നിവയെല്ലാം സാത്വീകാഹങ്കാരത്തിന്റെ ഫലമായി ഉണ്ടാവുന്നതാണ്. രാജസാഹങ്കാരവും അവയ്‌ക്ക് കാരണമാവാം. കലഹത്തിന് കാരണമാവുന്നത് താമസാഹങ്കാരമാണ്. ഏത്കാര്യം നടത്താനും കാരണം കൂടിയേ തീരൂ.

അഹങ്കാരം തന്നെയാണ് ശുഭാശുഭങ്ങളായ എല്ലാ കർമ്മത്തിന്റെയും ഹേതു. വിശ്വം ഉണ്ടായത് പോലും ഈ അഹങ്കാരം മൂലമാണ്. പിന്നെ അതിന്റെ കെട്ടെങ്ങനെ വിട്ടു പോകാനാണ്? ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരും അഹങ്കാരത്തോടുകൂടിയവരാണ്. ജനനം, മരണം, അവയുടെ ആവർത്തനം, എന്നിവ മാമുനിമാർക്കും മാനുഷർക്കും തിര്യക്കുകൾക്കും ബാധകമാണ്. തേരിന്റെ ചക്രമുരുളുന്നത് പോലെ തുടർച്ചയായ ജനനമരണ ചക്രം ഉത്തമവും അധമവും ആയ യോനികളിൽ പിറന്നു വളർന്നു മരിച്ചു തുടർന്നു പോകുന്നു.

ഭഗവാൻ വിഷ്ണുവിന്റെ അവതാരങ്ങൾക്കും എണ്ണമുണ്ടോ? മീനായും ആമയായും പന്നിയായും നരസിംഹമായും വാമനനായും മറ്റും ജനിച്ച ഭഗവാൻ ഓരോരോ യുഗങ്ങളിലും വാസുദേവൻ, ജഗന്നാഥൻ, ജനാർദ്ദനൻ എന്നിങ്ങനെ അവതാരങ്ങൾ കൈക്കൊള്ളുന്നത് കർമ്മവശഗതനായിട്ടാണ്. ഏഴാം വൈവസ്വതമന്വന്തരത്തിൽ ഭഗവാൻ കൈക്കൊണ്ട അവതാരങ്ങൾ ഏതൊക്കെയെന്ന് ഞാൻ പറഞ്ഞു തരാം. ഭൃഗുവിന്റെ ശാപമാണ് വിഷ്ണുവിന്റെ ഈ അവതാരങ്ങൾക്ക് ഹേതുവായത്.’

ജനമേജയൻ പറഞ്ഞു: ‘മഹാമതേ, എന്റെ സംശയങ്ങൾ വർദ്ധിക്കുകയാണ്. എന്തിനാണ് ഭഗവാനെ ഭൃഗുമഹർഷി ശപിച്ചത്? ആ മുനിക്ക് എന്തപ്രിയമാണ് ഭഗവാൻ ചെയ്തത്? ദേവന്മാർ പൂജിക്കുന്ന ആ ദിവ്യ പ്രഭു മുനിക്കെതിരായി എന്തപരാധമാണ് ചെയ്തത്?‘

വ്യാസൻ തുടർന്നു: ‘പണ്ട് ഹിരണ്യകശിപു രാജാവായിരിക്കുമ്പോൾ ഒരു ദേവാസുരയുദ്ധം ഉണ്ടായി. ഹിരണ്യകശിപു കൊല്ലപ്പെട്ടപ്പോൾ മകനായ പ്രഹ്ലാദൻ രാജ്യഭാരമേറ്റു. പ്രഹ്ലാദൻ ദേവന്മാരെ പീഡിപ്പിച്ചപ്പോൾ ദേവേന്ദ്രൻ പ്രഹ്ലാദനുമായി യുദ്ധം ചെയ്തു. ആ ഭീകരയുദ്ധം നൂറുവർഷം നീണ്ടു നിന്നു. അതിൽ പരാജിതനായ പ്രഹ്ലാദൻ സനാതനധർമ്മം ഉൾക്കൊണ്ട് വിരക്തനായി വിരോചനന്റെ പുത്രനായ ബലിയെ രാജ്യം ഏൽപ്പിച്ചു.

പിന്നെ അദ്ദേഹം തപസ്സിനായി ഗന്ധമാദനത്തിലേയ്‌ക്ക് പോയി. രാജാവായ ബലിയും ദേവന്മാരോടു യുദ്ധം ചെയ്തു. ദേവന്മാർക്ക് ദേവേന്ദ്രന്റെയും മഹാവിഷ്ണുവിന്റെയും തുണ ലഭിച്ചതിനാൽ യുദ്ധത്തിൽ അവർ ജയിച്ചു. പരാജിതരായി ഓടിപ്പോയ ദൈത്യന്മാർ ശുക്രാചാര്യനെ ശരണം പ്രാപിച്ചു. ‘അങ്ങയുടെ സഹായം കൂടാതെ ഞങ്ങൾക്ക് സ്വരാജ്യത്ത് നിലനിൽപ്പില്ല. ഞങ്ങൾ പാതാളലോകമായ രസാതലത്തിലേയ്‌ക്ക് പോകുന്നു.’

‘പേടിക്കേണ്ട, ഞാൻ നിങ്ങൾക്ക് സഹായം നൽകാം. എന്റെ തേജസ്സും മന്ത്രങ്ങളും ഔഷധങ്ങളും നിങ്ങൾക്ക് തുണയാകും. പേടി വേണ്ട‘ എന്ന് മുനി അവർക്ക് വാഗ്ദാനം ചെയ്തു.

ശുക്രമുനിയുടെ പരിരക്ഷയിൽ ദൈത്യന്മാർ ഭയം കൂടാതെ ജീവിച്ചു. ദേവേന്ദ്രൻ വിവരമറിഞ്ഞ് ആശങ്കാകുലരായി. ‘ശുക്രാചാര്യരുടെ മന്ത്രശക്തി അപാരമാണ്.

അതുമൂലം നമുക്ക് സ്ഥാനഭ്രംശം ഉണ്ടാവുന്നതിനു മുൻപ് അവരോടു യുദ്ധം ചെയ്ത് എല്ലാവരെയും പാതാളത്തിലേയ്‌ക്ക് പായിക്കാം‘ എന്നദ്ദേഹം നിശ്ചയിച്ചു. വിഷ്ണുവിന്റെ സഹായത്തോടെ ദേവന്മാർ ദൈത്യരെ ആക്രമിക്കാൻ തുടങ്ങി. ഭയചകിതരായ അസുരന്മാർ ശുക്രാചാര്യരോട് സങ്കടം പറഞ്ഞു. അദ്ദേഹം അവർക്ക് അഭയം നൽകി.

ശുക്രാചാര്യരുടെ മന്ത്രബലവും ഔഷധബലവും അറിയാവുന്ന ദേവന്മാർ അസുരന്മാരെ ആക്രമിക്കുന്നതെല്ലാം നിർത്തി രണത്തിൽ നിന്നും പിന്തിരിഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

News

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് (വലത്ത്) സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്)
India

സിജെപി നേതാവ് അഭിജിത് ദീപ്കെ അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടിയെന്ന വാദത്തില്‍ സംശയം കൂടുന്നു

Kerala

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

Kerala

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മലയാളി മാധ്യമ സംഘം യോഗി ആദിത്യനാഥിനെ കാണും

പാറ്റപ്പാർട്ടി നേതാവും ‘സോഷ്യൽ മീഡിയ തന്ത്രജ്ഞ’നുമായ അഭിജിത് ദീപ്‌കെക്ക് വൻ പിഴവ്; മാനനഷ്ടക്കേസ് നേരിടേണ്ടിവന്നേക്കും

രമ്യ ഹരിദാസ് എം എല്‍ എയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

ഭവാനി പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹങ്ങള്‍

പാലക്കാട് എസ് ശ്രീനിവാസന്‍ കൊലക്കേസ്: പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി

ദല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് ഗുരുതരമായ പരിക്ക്, തകര്‍ന്ന് വീണത് 20 വര്‍ഷം പഴക്കമുള്ള കെട്ടിടം

മധ്യപ്രദേശിലെ സാഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ച് 11 പേർ മരിച്ചു : അന്വേഷണം പ്രഖ്യാപിച്ചു

പിണറായിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അന്വേഷണം

സിപ് ലൈന്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.