മുണ്ടക്കയം: വീട്ടമ്മയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപെട്ട് കുടുംബശ്രീ പ്രവര്‍ത്തകര്‍ ഞായറാഴ്ച പ്രതിഷേധ പ്രകടനവും യോഗവും നടത്തും. മുണ്ടക്കയം, പുലിക്കുന്ന്, താന്നിക്കപതാല്, പൂന്തോപ്പില്‍ ജയന്റെ ഭാര്യ നിഷ (മഞ്ജു-34)ന്റെ മരണം കൊലപാതകമാണന്നു കാട്ടിയാണ് കുടുംബശ്രി പ്രവര്‍ത്തകര്‍ സമരത്തിനൊരുങ്ങിയിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ 19ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് മഞ്ജുവിനെ ശരീരത്തില്‍ തീപിടിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുറ്റക്കാരായവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യവുമായാണ് ഇപ്പോള്‍ അഞ്ജലി കുടുംബശ്രീ പ്രതിഷേധവുമായി രംഗത്തു വന്നിരിക്കുന്നത്. മരണത്തില്‍ ദുരൂഹതയുണ്ട്. നിഷ ആത്മഹത്യ ചെയ്തതല്ലന്നും കൊലപാതകമാണന്നും കുടുംബശ്രീ ഭാരവാഹികള്‍ പറഞ്ഞു. ഈ ആവശ്യമുന്നയിച്ചു ഞായറാഴ്ച വൈകിട്ട് അഞ്ചിനു താന്നിക്കപതാലില്‍ നിന്നാരംഭിക്കുന്ന പ്രകടനം അമരാവതിയില്‍ സമാപിക്കുമെന്ന് കുടുംബശ്രി പ്രസിഡന്റ് ബേബി രജനി, സെക്രട്ടറി ശാലിനി സജീവന് എന്നിവര്‍ അറിയിച്ചു.
എന്നാല്‍ നിഷയുടെ മാതാപിതാക്കളുടെയും മകന്റേയും മൊഴി ജയനെതിരെ ലഭിച്ചിട്ടുണ്ടന്നും സംഭവം അന്വേഷിച്ചു വരികയാണന്നും എസ്.ഐ. വി.എ.സുരേഷ് അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: