Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

സ്വപ്ന പദ്ധതികള്‍ അട്ടിമറിച്ചു: ആദ്യ ബജറ്റില്‍ ജില്ലയ്‌ക്ക് അവഗണന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2016, 08:42 pm IST
inPathanamthitta

ബയോറൈസ് പ്ലാന്റി്‌ന്

ഫയലില്‍ സുഖ നിദ്ര

കുട്ടനാടന്‍ അപ്പര്‍ കുട്ടനാടന്‍ നെല്‍കര്‍ഷകന്റെ എറക്കാലത്തെ സ്വപ്‌നപദ്ധതിയായ ബയോറൈസ് പ്ലാന്റിനും ഇടവിളകള്‍ക്ക് ഗുണപ്രദമായ സമഗ്രപാക്കേജിനും ഇത്തവണയും തുകയൊന്നും വകയിരുത്തിയിട്ടില്ല. കേരളത്തിന്റെ നെല്ലറകളായ പാലക്കാട്, കുട്ടനാട് എന്നീ പ്രദേശങ്ങളില്‍ നെല്‍കര്‍ഷകന് കൂടുതല്‍ വരുമാനം ലഭിക്കുന്നതിനായി പദ്ധതിയിട്ടതാണ് ബയോറൈസ് പ്ലാന്റ്. പാടശ്ശേഖര സമിതിയും കാര്‍ഷിക സംഘടനകളും പലതവണ പദ്ധതി നടപ്പാക്കണമെന്ന ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇടത്് സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പദ്ധതി വെളിച്ചം കണ്ടില്ല. നെല്ലും നെല്ലുത്പന്നങ്ങളും പ്രോത്സാഹിപ്പിക്കുന്ന ബയോറൈസ്പ്ലാന്റ് നിലവില്‍ വന്നാല്‍ ഇടനിലകാരെ ഒഴിവാക്കി ലാഭം കര്‍ഷകന് ലഭിക്കും. അരിയില്‍നിന്ന് അരിപ്പെടിമുതല്‍ തവിടില്‍നിന്ന് വൈദ്യുതിവരെ ഉണ്ടാക്കാം. എന്നാല്‍ 2013-14 ബജറ്റില്‍ ഇതുസംബന്ധിച്ച പരാമര്‍ശമുണ്ടായിരുന്നിട്ടും ആവശ്യമായ സ്ഥലം എറ്റെടുക്കാനൊ അനുബദ്ധ കാര്യങ്ങള്‍ ചെയ്യാനൊ എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികള്‍ക്ക് സാധിച്ചില്ല. സ്വകാര്യ അരികുത്തകകളെ സഹായിക്കാന്‍ മനപൂര്‍വ്വം പദ്ധതിക്ക് തുരങ്കം വെച്ചതാണെന്നും ആക്ഷേപമുണ്ട്. നെല്ലുസംഭരണത്തിനു 385 കോടി പ്രഖ്യാപിച്ചെങ്കിലും സംഭരിച്ച നെല്ലിന്റെ തുക അടിയന്തരമായി കൊടുത്തുതീര്‍ക്കാന്‍ ബഡ്ജറ്റില്‍ പ്രഖ്യാപനങ്ങള്‍് ഉണ്ടായില്ല.കൂടാതെ രണ്ടാം കൃഷിക്ക് വിജയകരമായി തുടക്കമിട്ട അപ്പര്‍കുട്ടനാടന്‍ കര്‍ഷകന് സര്‍ക്കാര്‍ സഹായം നല്‍കണമെന്ന ആവശ്യവും പരിഗണിച്ചില്ല.

ഇത്തവണയും നാളികേര

സംസ്‌കരണശാല ഉണ്ടാവില്ല

അപ്പര്‍കുട്ടനാടന്‍ മേഖല ഉള്‍പ്പെടെ വിവിധ മേഖല കേന്ദ്രീകരിച്ച് നാളികേര സംസ്‌കരണ ശാലകള്‍ വേണമെന്ന് ആവശ്യത്തിനും സര്‍ക്കാര്‍ മുഖംതിരിഞ്ഞു. പ്രദേശത്തെ വര്‍ദ്ധിച്ച കൂലിവര്‍ദ്ധനവും കാലാവസ്ഥ വ്യതിയാനവും മൂലം അടിക്കടിയുണ്ടാകുന്ന രോഗങ്ങളും പ്രദേശത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നാളികേര സംസ്‌കരണവും ഉപോത്പ്പന്നങ്ങളായ ചകിരി, തേങ്ങവെള്ളം, കരിക്ക് എന്നിവ സംസ്‌കരിച്ച മറ്റ് വസ്തുക്കളും ഉല്പാദിപ്പിക്കാന്‍ സംസ്‌കരണ ശാലവേണമെന്ന ആവശ്യം ശക്തമായത് എന്നാല്‍ അതും ബദ്ധപ്പെട്ടവരുടെ അനാസ്ഥകൊണ്ട് ഇത്തവണയും പരിഗണിക്കപ്പെട്ടില്ല.

ഒറ്റകൃഷി മാത്രം നടക്കുന്ന പാടശേഖരങ്ങള്‍ നെല്‍കൃഷി കഴിഞ്ഞാല്‍ ബാക്കിസമയം വെറുതെ കിടക്കുകയാണ് പതിവ്. ഇതിന് പരിഹാരമായാണ് ഇടവിളകളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നത്. എന്നാല്‍ അതും ബജറ്റില്‍ തഴയപ്പെട്ടു. സമുദ്രോപരിതലത്തിന് താഴെയുള്ള മേഖലയില്‍ താറാവ് കൃഷിയാണ് മറ്റൊരു പ്രധാന കാര്‍ഷികോപാധി. പക്ഷിപനി ബാധയെതുടര്‍ന്ന് വന്‍നഷ്ടം സംഭവിച്ച താറാവുകൃഷിക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുമെന്നും അന്ന് പ്രഖ്യാപിച്ചിരുന്നു.

ഐഎച്ആര്‍ഡിക്ക്

വാടക കെട്ടിടത്തില്‍ തുടരാം

മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലന്ന കാരണത്താല്‍ അംഗീകാരം അടക്കം അനിശ്ചിതത്ത്വത്തിലായ മല്ലപ്പള്ളി പ്രവര്‍ത്തിക്കുന്നഐഎച്ച്ആര്‍ഡി കോളേജിന് ഇത്തവണത്തെ ബജറ്റിലും അവഗണന.സ്വന്തമായി സ്ഥലം ഉണ്ടായിട്ടും കെട്ടിടം നിര്‍മ്മിച്ചു നല്‍കാനുള്ള തുക അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇതുവരെ കഴിഞ്ഞില്ല. 1997 മുതല്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ എംജി സര്‍വകലാശാലയുടെ പട്ടികയില്‍ കയറാന്‍ കഴിഞ്ഞിട്ടില്ല.

വനമേഖലയിലെ കൃഷിക്കാര്‍ക്ക്

വന്യജീവികളില്‍ നിന്ന് രക്ഷയില്ല

മലയോരജില്ലകളില്‍ വനമേഖലക്ക് സമീപമുള്ള കൃഷിക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ജില്ലയില്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യം ഇത്തവണയും ഫലം കണ്ടില്ല. ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ ഇപ്പോഴും കോടികണക്കിന് രൂപയുടെ കൃഷിനാശമാണ് വന്യജീവികളുടെ ആക്രമണത്തില്‍ ഉണ്ടാകുന്നത്. ഇതിനായി സംസ്ഥാനത്ത് ആകെ അനുവധിച്ചത് 100 കോടി രൂപ മാത്രമാണ്.

റബ്ബര്‍ കര്‍ഷകര്‍ക്ക്

ആഹ്ലാദിക്കാന്‍ വകയില്ല

റബര്‍ വിലയിടിഞ്ഞത് സാധാരണ റബര്‍കര്‍ഷകന്റെ വരുമാനത്തെ വന്‍തോതില്‍ ബാധിച്ചു. ഇതു പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മതിയായ തുക നീക്കിവെക്കാന്‍ സാധിച്ചില്ല.താങ്ങുവിലെ 150 ആയി നിജപ്പെടുത്താന്‍ കഴിഞ്ഞുവെങ്കിലും ഭൂമിശാസ്ത്രപരമായ പ്രത്യേകത അനുസരിച്ച് സമഗ്രമായ പാക്കേജ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയും റബര്‍ കര്‍ഷകന് നഷ്ട്‌പ്പെട്ടു.കഴിഞ്ഞ കുറെ കാലമായി കാര്‍ഷിക മേഖല നേരിടുന്ന തിരിച്ചടിക്ക് സമീപ ഭാവിയില്‍ പരിഹാരം കാണാന്‍ കഴിയുമെന്ന കര്‍ഷകന്റെ വിശ്വാസത്തിനാണ് തിരിച്ചടിയേറ്റത്.

ജില്ലയിലെ പ്രവാസികളോട്

ബജറ്റ് മുഖം തിരിച്ചു

പ്രവാസി മലയാളികള്‍ ഏറെയുളള നാടായിട്ടും അവരെ സംരക്ഷിക്കുന്ന ഒരു നടപടിയും കാര്യമായി ഉണ്ടായില്ല.അതത് ജില്ലകള്‍ക്ക് ആനുപാദികമായ തൊഴിലവസരങ്ങള്‍ തിരിച്ചുവരുന്ന പ്രവാസികളുടെ ക്ഷേമത്തിനായി വേണമെന്ന ആവശ്യം ഇത്തവണയും പാഴ് വാക്കായി.പ്രവാസികളുടെ പുനരധിവാസത്തിനായി ആകെ ബ്ജറ്റില്‍ മാറ്റിവെച്ചിരിക്കുന്നത് 24 കോടിരൂപ മാത്രമാണ്.

ടൂറിസം പദ്ധതികളെ

സംസ്ഥാന സര്‍ക്കാര്‍ തഴഞ്ഞു

ജില്ലയുടെ വിനോദ സഞ്ചാര മേഖലക്കും ഇത്തവണത്തെ ബഡ്ജറ്റ് വേണ്ട ഗുണംചെയ്തിട്ടില്ല. കഴിഞ്ഞ വര്‍ഷം 1600 വിദേശ ടൂറിസ്റ്റുകള്‍ മാത്രമാണ് ജില്ലയില്‍ എത്തിയത്.മതിയായ പശ്ചാത്തല സൗകര്യം ഉയര്‍ത്താന്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ക്ക് കഴിയാഞ്ഞ താണ് ഈമേഖലയെ പിന്നോട്ടടിക്കാന്‍ കാരണം.ആറന്മുള അടക്കം ലോക ശ്രദ്ധയാകര്‍ഷിച്ച പ്രദേശങ്ങള്‍ക്ക് പോലും ഗുണകരമായ തുക അനുവദിക്കാന്‍ കഴിഞ്ഞില്ല.ജില്ലയെ ടൂറിസം പ്രമോട്ടിങ് ഹബ് ആക്കുമെന്ന ഇടത് പ്രകടന പത്രികയിലെ വാഗ്ദാനവും പാളിപോയി.

നവകേരളത്തില്‍ അവഗണിക്കപ്പെട്ടത്

പാവപ്പെട്ടവന്റെ മണ്ണും, അന്നവും

കേരളത്തിന്റെ വികസനമുരടിപ്പിനെ ഉയര്‍ത്തിക്കാട്ടി പിണറായി വിജയന്‍ നയിച്ച നവകേരളാ മാര്‍ച്ച് ജില്ലയിലൂടെ കടന്ന് പോയപ്പോള്‍ കാത്തുനിന്ന ജനവിഭാഗത്തെകൂടി നിരാശരാക്കികൊണ്ടാണ് ആദ്യ ബജറ്റ് അവതരിപ്പിക്കപ്പെട്ടത്.ചെങ്ങറയും അപ്പര്‍കുട്ടനാടന്‍ പ്രശ്‌നങ്ങളും മലയോര കാര്‍ഷിക പ്രതിസന്ധികളും പരിഹരിക്കപ്പെടുമെന്ന പ്രഖ്യാപനങ്ങള്‍ ജലരേഖയായി മാറി.അന്ന് ജില്ലയിലെ വിവിധ ഇടങ്ങളിലെ പരിപാടികളില്‍ പ്രദേശികമായ പ്രശ്‌നങ്ങള്‍ അടിവരയിട്ട ഇടത് പക്ഷം കാര്യത്തോട് അടുത്തപ്പോള്‍ അവക്ക് അള്ളുവെച്ചു. ദളിതരടക്കം ഭൂരഹിതരായ നിരവധി ആളുകളാണ് ഇന്നും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കഴിയുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രോഹന്‍ പരേഖ് (വലത്ത്)
India

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

News

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

India

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

India

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

India

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി; മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.