ആലപ്പുഴ: ഋഷിരാജ് സിങ് എക്സൈസ് കമ്മീഷണറായി ചാര്‍ജ്ജെടുത്ത ശേഷം ജില്ലയില്‍ നിന്നും ലഭിച്ചത് 126 പരാതികള്‍. 33 പരാതികള്‍ അടിസ്ഥാനമുളളതാണെന്ന് കണ്ട് കേസ് എടുത്തൂ. പ്രതികളെ കോടതിയില്‍ ഹാജരാക്കി. 237 അബ്കാരി കേസുകളാണ് ജൂണ്‍ മാസത്തില്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്.
247 പേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. 49 കേസുകള്‍ ബിയര്‍ പാര്‍ലര്‍, കളള് ഷാപ്പ്, ആയുര്‍വ്വേദ അരിഷ്ട വില്‍പ്പനശാലകള്‍ക്കെതിരെ ആയിരുന്നു.
മയക്കുമരുന്നും കഞ്ചാവുമായി 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 24 പേരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. സ്കൂള്‍ പരിസരത്തും, ടൗണ്‍ ഭാഗങ്ങളില്‍, റെയില്‍വേ, കെഎസ്ആര്‍റ്റിസി, ജില്ലയിലെ മറ്റു സ്ഥലങ്ങളിലും പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റതിനും, ഉപയോഗിച്ചതിനും പുകവലിച്ചതിനും 260 പേര്‍ക്കെതിരെ കേസെടുത്തൂ.
256 പേരില്‍ നിന്നും പിഴ ഈടാക്കി നാലു പേര്‍ക്കെതിരെ കോടതി നടപടികള്‍ സ്വീകരിച്ചൂ. എക്സൈസ് കമ്മീഷണര്‍ക്കും, പത്രത്തിലൂടെ ഫോണ്‍ നമ്പര്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച പരാതികളില്‍ 1057 റെയ്ഡുകളും, പരിശോധനകളും ജില്ലയില്‍ നടത്തി.
ഇ-മെയിലായും, വാട്സ് ആപ്പ് മുഖേനയം എസ്എംഎസ് ആയും, എഴുതിയ പരാതികളും വഴി ലഭിച്ച ഇന്ഫര്മേഷനുകളുമനുസരിച്ചാണ് റെയ്ഡുകള്‍ നടത്തിയത്. 137 ലിറ്റര്‍ ചാരായവും, വാറ്റുപകരണങ്ങളും, 535 ലിറ്റര്‍ ചാരായം വാറ്റാനുളള വാഷ്, മദ്യത്തിനു പകരമായി ഉപയോഗിക്കാനായി ഉത്പാദിപ്പിച്ച് സൂക്ഷിച്ച 5,812 ലിറ്റര്‍ അരിഷ്ടം, അനുമതിയോ ലൈസന്‍സോ ഇല്ലാതെ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 139 ലിറ്റര്‍ കളള്, രണ്ടു കിലോ ഗ്രാം കഞ്ചാവ്, 35 ലിറ്റര്‍ ബിയര്‍, 178 ലിറ്റര്‍ വിദേശ മദ്യം, 3,200 പായ്ക്കറ്റ് ഹാന്‍സ്, 610 പായ്ക്കറ്റ് ബീഡി, 127 പായ്ക്കറ്റ് സിഗരറ്റ്, മൂന്നു കിലോ ഗ്രാം പുകയില എന്നിവ പിടിച്ചെടുത്തു.
അനധിക്യതമായി മദ്യം, മയക്കുമരുന്ന് എന്നിവ കടത്തുവാന്‍ ഉപയോഗിച്ച പത്തു വാഹനങ്ങള്‍ വാഹന പരിശോധനയ്ക്കിടെ പിടികൂടി. കെഎസ്ബിസി വില്‍പ്പന ശാലകള്‍ പരിശോധിച്ച് ഉപയോഗിക്കുവാന്‍ പാടില്ലാത്ത രീതിയില്‍ സെഡിമെന്റ്സ് കണ്ട 45 കെയ്സ് മദ്യം കണ്ടെടുത്ത് നിയമ നടപടികള്‍ സ്വീകരിച്ചൂ. 363 കളള് സാമ്പിളുകള്‍ ശേഖരിച്ച് തിരുവനന്തപുരം കെമിക്കല്‍ ലാബില്‍ രാസപരിശോധനയ്ക്കയച്ചു.
മൊബൈല്‍ ടെസ്റ്റിങ്ങ് ലാബ് 20 ഷാപ്പുകളില്‍ പരിശോധന നടത്തി. മെഡിക്കല്‍ സ്റ്റോറുകളിലും, ബസുകളിലും, പരിശോധനകള്‍ നടന്നു വരുന്നു. നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് രണ്ടു ക്ലബുകള്‍ക്കെതിരെയും കേസെടുത്തു.
കഴിഞ്ഞ മെയ് മാസത്തില്‍ 110 അബ്കാരി കേസുകളും ഏഴു എന്‍ഡിപിഎസ് കേസുകളുമാണ് ജില്ലയിലുണ്ടായിരുന്നതെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: