ന്യൂദല്‍ഹി: ഭാരത നാവിക സേനയ്ക്കു വേണ്ടി അമേരിക്കയില്‍ നിന്ന് നൂറു കോടി ഡോളര്‍ മുടക്കി നാല് പോസിഡോണ്‍ 81 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനമായി. ഇടപാടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമതി നല്കി. അധികം വൈകാതെ കരാറില്‍ ഒപ്പിടും. കടല്‍ നിരീക്ഷണത്തിനും മുങ്ങിക്കപ്പലുകള്‍ക്കെതിരെ പോരാടാനും ഉള്ള വിമാനമാണിത്. മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ നാലു വിമാനങ്ങളും നല്‍കും.
നിലവില്‍ ഇത്തരം എട്ടു വിമാനങ്ങള്‍ നമുക്കുണ്ട്. ഹാര്‍പ്പൂണ്‍ ബ്ളോക്ക് രണ്ട് മിസൈലുകള്‍, എംകെ 54 ടോര്‍പ്പിഡോ, റോക്കറ്റുകള്‍, റഡാറുകള്‍ എന്നിവ ഘടിപ്പിച്ചവയാണ് ഇവ. നമ്മുടെ സമുദ്രത്തില്‍ നിരന്തരം വിപുലമായ നിരീക്ഷണം നടത്താന്‍ നമ്മെ ഇവ സഹായിക്കും. 1200 നോട്ടിക്കല്‍ മൈലാണ് ഇവയുടെ പ്രവര്‍ത്തന പരിധി.
കഴിഞ്ഞാഴ്ച 145 എം 777 ഹൊവിറ്റ്സര്‍ തോക്കുകള്‍ അമേരിക്കയില്‍ നിന്ന് വാങ്ങാന്‍ പ്രതിരോധകാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതി തീരുമാനിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: