Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കാക്കയങ്ങാട് കാര്‍ത്തിക്കിന്റെ വീടിന് നേരെയും അക്രമം; ഏഴു വയസ്സുകാരന്റെ കൈവെട്ടിയിട്ടും അങ്കക്കലി തീരാതെ സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2016, 03:36 pm IST
in Kannur

കണ്ണൂര്‍: ഏഴു വയസ്സുകാരന്റെ കൈവെട്ടിയിട്ടും അങ്കക്കലി തീരാതെ സിപിഎം. ഇരിട്ടി, മുഴക്കുന്ന് പഞ്ചായത്തിലെ കാക്കയങ്ങാട് പാലയില്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് സിപിഎമ്മുകാര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച എഴു വയസ്സുകാരന്‍ കാര്‍ത്തിക്കിന്റെ വീടിനു നേരെ ഇന്നലെ വീണ്ടും അക്രമംനടത്തിക്കൊണ്ടാണ് അക്രമം മുഖമുദ്രയായിട്ടുളള സിപിഎമ്മുകാര്‍ അഴിഞ്ഞാട്ടം നടത്തിയത്. ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അക്രമം.

കല്ലേറില്‍ വീടിന്റെ പിറകുവശത്തെ ജനല്‍ഗ്ലാസ് പൊട്ടിച്ചിതറി. മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കും അക്രമികള്‍ മറിച്ചിട്ടു. ശബ്ദം കേട്ട് കാര്‍ത്തിക്കിന്റെ പിതാവ് രാഹുലും അമ്മ രമ്യയും പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. മൂന്നംഗ സിപിഎം സംഘമാണ് അക്രമത്തിനു പിന്നിലെന്ന് വീട്ടുകാര്‍ പറഞ്ഞു.

കഴിഞ്ഞ മെയ് 30ന് സന്ധ്യയോടെ കാര്‍ത്തികിന്റെ പിതാവായ രാഹുലിനെ അന്വേഷിച്ചെത്തിയ കാര്‍ത്തിക്കിന്റെ അമ്മാവന്‍ മനു ഉള്‍പ്പെടെയുള്ള രണ്ടംഗ സിപിഎം സംഘം രാഹുലിനെ കയ്യില്‍ കിട്ടാതെ വന്നപ്പോള്‍ മകനെ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കൈക്ക് മാരകമായി പരിക്കേറ്റ കാര്‍ത്തിക് ഏതാനും ദിവസം മുമ്പാണ് ആശുപത്രി വിട്ടത്. അക്രമത്തില്‍ വെട്ടേറ്റ കാര്‍ത്തിക് ഇപ്പോഴും പരിക്കേററ കൈക്ക് പ്ലാസ്റ്ററിട്ടാണ് നടക്കുന്നത്.

പാവപ്പെട്ട കുടുംബമായ രാഹുലിന്റെ പണി പൂര്‍ത്തായാവാത്ത വീടിനുനേരെയാണ് ഇന്നലെ അക്രമം നടന്നത്. കാര്‍ത്തിക്കും മാതാപിതാക്കളും കിടന്ന മുറിയുടെ ജനലാണ് അക്രമികള്‍ എറിഞ്ഞു തകര്‍ത്തത്. ഭാഗ്യത്തിനാണ് ജനല്‍ ചില്ലുകള്‍ ഉറങ്ങുകയായിരുന്ന കാര്‍ത്തിക് ഉള്‍പ്പെടെയുളളവരുടെ ദേഹത്ത് തെറിക്കാഞ്ഞത്. കൈവെട്ടിയിട്ടും അങ്കകലി തീരാതെ കാര്‍ത്തിക്കിന്റെ വീടിനു നേരെ ഇന്നലെ സിപിഎം നടത്തിയ അക്രമത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് തുടര്‍ അക്രമണങ്ങള്‍ എന്ന ആരോപണവും ശക്തമായിട്ടുണ്ട്.

കഴിഞ്ഞ തദ്ദേശ സ്വയംഭരണതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി രമ്യ മത്സരിച്ചതിലുള്ള വിരോധമാണ് ഇവരുടെ കുടുംബത്തിന് നേരെ സിപിഎമ്മിനെ തുടര്‍ അക്രമങ്ങള്‍ക്ക് പ്രേരിപ്പിച്ചത്. മറ്റൊരു ബിജെപി പ്രവര്‍ത്തകനെ ആക്രമിച്ച കേസ്സില്‍ പ്രതിയാണ് കാര്‍ത്തികിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച അമ്മാവനായ മനു. സിപിഎം ഒഴികെ മറ്റു രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ബാലികേറാമലയായിരുന്ന മുഴക്കുന്ന് പഞ്ചായത്തില്‍ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എല്ലാ വാര്‍ഡുകളിലും ബിജെപി സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിപ്പിക്കുകയും രണ്ടു വാര്‍ഡുകളില്‍ വിജയിക്കുകയും ചെയ്തിരുന്നു. ഇത് സിപിഎമ്മിനെ വിറളി പിടിപ്പിക്കുകയും അതിനുശേഷം മേഖലയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ തുടര്‍ അക്രമങ്ങള്‍ നടത്തി വരികയാണ് സിപിഎം. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നലെ വീണ്ടും കാര്‍ത്തിക്കെന്ന എഴുവയസ്സുകാരന്റെ വീടിനു നേരെ നടന്ന അക്രമം.

കാര്‍ത്തിക്കിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ റിമാന്റിലായ മനു കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. ജയിലില്‍ നിന്നിറങ്ങിയ മനു കാര്‍ത്തിക്കിനേയും കുടുംബത്തേയും സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ചിലരോട് പറഞ്ഞതായും രാഹുല്‍ ഇന്നലെ പോലീസിനു നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതു കൊണ്ടുതന്നെ മനുവിന്റെ നേതൃത്വത്തല്‍ തന്നെയാണ് ഇന്നലെ നടന്ന അക്രമവും എന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. സിപിഎം അധികാരത്തില്‍ വന്നതിന് ശേഷം കണ്ണൂര്‍ ജില്ലയില്‍ പ്രത്യേകിച്ച് മുഖ്യമന്ത്രിയുടെ നാടായ പിണറായിയിലും തലശ്ശേരിയിലും വ്യാപകമായ അക്രമങ്ങള്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം പ്രവര്‍ത്തകര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അക്രമക്കേസുകളില്‍ പോലീസ് നടപടിയെടുക്കാത്തത് സിപിഎം പ്രവര്‍ത്തകര്‍ക്ക് അഴിഞ്ഞാടാന്‍ അവസരം ഒരുക്കുകയാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപിയെ എതിര്‍ത്തിരുന്ന ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിലേക്കോ?

Kerala

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

Kerala

വ്യാജവും അശ്ലീലവുമായ വിഡിയോ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന് അന്‍സിബ; ലക്ഷ്മിപ്രിയയ്‌ക്കും ശ്വേത മേനോനുമെതിരെ പൊലീസില്‍ പരാതി

India

മതപരിവർത്തനത്തിന് പൂട്ടിടുന്ന എഫ്.സി.ആർ.എ ഭേദഗതിയിൽ ബ്രിട്ടാസിന് എന്തിനാണ് ആശങ്ക ; പാസ്റ്റർമാർക്കായി കരഞ്ഞ് അമിത് ഷായ്‌ക്ക് കത്തെഴുതിയത് എന്തിന് ?

Kerala

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

പുതിയ വാര്‍ത്തകള്‍

ഇ.ഡി ആക്രമണ കേസിൽ പ്രതിയ്‌ക്ക് ജാമ്യം ലഭിക്കാൻ കാരണം എസ്എഫ്ഐയുടെ പഴയ മുന്നണി പോരാളി ഗീനാകുമാരി ; പബ്ലിക് പ്രോസിക്യൂട്ടർക്ക് കൂറ് പിണറായിയോട്

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനിയുമായി ധാരണയുണ്ടാക്കി, രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

സിനിമാറ്റിക് അനുഭവം ഒരുക്കാൻ പുത്തൻ ബ്രാവിയ തീയേറ്റർ ഓഡിയോ ശ്രേണിയുമായി സോണി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

യൂറോപ്യരെ മാമ്പഴക്കൊതിയൻമാരാക്കാനൊരുങ്ങി ഇന്ത്യ : ഐസ്‌ലാൻഡിൽ തനത് പ്രീമിയം മാമ്പഴങ്ങൾ പ്രദർശിപ്പിച്ചു ; ലക്ഷ്യം കയറ്റുമതി വർധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.