ഇരിക്കൂര്‍: ടാറിംഗ് നടത്തി ആഴ്ചകള്‍ക്കുള്ളില്‍ റോഡ് തകര്‍ന്നു. മാമാനം-സിദ്ദീഖ്നഗര് റോഡാണ് പൂര്‍ണമായും തകര്‍ന്ന് കുണ്ടും കുഴിയുമായത്. ഹാഡ-നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 40ലക്ഷം രൂപ ചെലവില്‍ നവീകരിച്ച റോഡ് പ്രവൃത്തിയുടെ ഉദ്ഘാടനം കഴിഞ്ഞ ഫെബ്രുവരി യിലാണ് നടത്തിയത്. 1.72 കിലോമീറ്റര്‍ ദൂരമാണു നവീകരണം നടത്തിയത്. സോളിംഗ് നടത്തിയശേഷം പ്രവൃത്തി രണ്ടുമാസത്തിലേറെ നിര്‍ത്തിവച്ചത് വിവാദമായതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രക്ഷോ’ം നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ ഇടപെടുകയും മഴയ്ക്കുമുമ്പ് ടാറിംഗ് നടത്തുകയുമായിരുന്നു.—
ബ്ലാത്തൂര്‍, കല്യാട്, ഊരത്തൂര്‍ ഭാഗങ്ങളിലേക്കുള്ള എളുപ്പവഴിയായ റോഡിനെ ഈ ഭാഗത്തുള്ള നൂറുകണക്കിനു കുടുംബങ്ങള്‍ ആശ്രയിക്കുന്നുണ്ട്. ഇരിക്കൂര്‍-കല്യാട് റോഡ് പൂര്‍ണമായും തകര്‍ന്നതിനെ തുടര്‍ന്ന് ബൈപ്പാസ് റോഡായും ഇത് ഉപയോഗിക്കുന്നു. റോഡ് തകര്‍ന്ന ഭാഗങ്ങളില്‍ കഴിഞ്ഞദിവസം കരാറുകാരന് കല്ലും മണ്ണും കൊണ്ടിട്ടതിനെ തുടര്‍ന്ന് ഈ ഭാഗങ്ങള്‍ മഴയില്‍ ചെളിക്കുളമായി കിടക്കുകയാണ്. ഇതുകാരണം കാല്‍നടയാത്ര പോലും ദുരിതമായിരിക്കുന്നു. റോഡു നവീകരണത്തില്‍ വന്‍ ക്രമക്കേടു നടന്നതായും അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരും വിവിധ സംഘടനകളും വിജിലന്‍സില്‍ പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: