Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലയില്‍ പനി വ്യാപിക്കുന്നു കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്ന ആവശ്യം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2016, 10:37 pm IST
in Kannur

കണ്ണൂര്‍: മഴ ശക്തിപ്രാപിച്ചതോടെ ജില്ലയുടെ മലയോര മേഖലയില്‍ ഉള്‍പ്പെടെ ജില്ലയിലെങ്ങും പനിപടര്‍ന്നു പിടിക്കുന്നു. പലയിടങ്ങളിലും ഡെങ്കിപ്പനിയും എലിപ്പനിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദിനംപ്രതി നൂറുകണക്കിനാളുകളാണ് പനി ബാധിച്ച് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ജില്ലാ താലൂക്ക് ആശുപത്രികളിലും എത്തിക്കൊണ്ടിരിക്കുന്നത്. പനിക്ക് പുറമെ വയറിളക്കവും ഛര്‍ദിയും ബാധിച്ചവരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. ദിനംപ്രതി പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്നാണ് ആവശ്യം ശക്തമായിട്ടുണ്ട്.—മലയോരത്തെ പല മേഖലകളിലും സര്‍ക്കാര്‍ ആശുപത്രികളില്‍ നാമമാത്രമായ ഡോക്ടര്‍മാരാണുളളത്. ഒരൊറ്റ ഡോക്ടര്‍ രാവിലെ 8 മണി മുതല്‍ ഉച്ചക്ക് 12 മണിവരെ 300 രോഗികളെ വരെ പരിശോധിക്കേണ്ടി വരുന്ന സര്‍ക്കാര്‍ ആശുപത്രികള്‍ മലയോര മേഖലയിലുണ്ട്.—————

മഴക്കാലത്തിന് മുമ്പ് നടത്തേണ്ട ശുചീകരണ പ്രവര്‍ത്തനങ്ങളും കൊതുകു നശീകരണത്തിനുളള മുന്‍കരുതല്‍ നടപടികള്‍ ഉള്‍പ്പെടെയുളള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്താത്ത അധികൃതരുടെ നടപടിയാണ് പനിയും ഡങ്കിപ്പനിയും ഉള്‍പ്പെടെ വ്യാപകമാകാന്‍ കാരണമായിരിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളൊടൊപ്പം പനി ബാധിതരായ നിരവധി രോഗികളാണ് ജില്ലയുടെ പല ഭാഗങ്ങളിലും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നത്.—————

സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ തേടിയവരുടെ എണ്ണം ലഭ്യമാകാത്തതിനാല്‍ രോഗ വ്യാപനത്തിന്റെ പൂര്‍ണ ചിത്രം അധികൃതര്‍ക്ക് ഇനിയും വ്യക്തമായിട്ടില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ വിദഗ്ദചികില്‍സ ലഭിക്കാത്തത് സാധാരണക്കാര്‍ക്ക് ദുരിതമാകുന്നുണ്ട്. പനി പിടിപെട്ടാല്‍ ആഴ്ചകളോളം വിശ്രമം വേണ്ടിവരുന്നതും സാധാരണക്കാരെ കഷ്ടത്തിലാക്കുന്നു.———മഴക്കാലം മുന്നില്‍ക്കണ്ട് പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ അധികൃതര്‍ ഊര്‍ജിത നടപടികള്‍ ആസൂത്രണം ചെയ്തിരുന്നെങ്കിലും അതൊന്നും ഫലത്തിലെത്തിയില്ലെന്നതാണ് രോഗങ്ങളുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ആശുപത്രികള്‍ ഡോക്ടര്‍മാരെ കൂടാതെ ആവശ്യത്തിന് മറ്റ് ജീവനക്കാരും ഇല്ലാത്തതും ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും വേണ്ടുവോളമുണ്ട്.

ജില്ലയില്‍ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും നിരവധി ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇവ നികത്താന്‍ അധികൃതര്‍ തയ്യാറാവാത്തതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും മരുന്ന് ആവശ്യത്തിന് ലഭ്യമാണെന്ന് അധികൃതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും പല പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ആവശ്യമായ മരുന്നുകള്‍ ലഭ്യമല്ലെന്ന് ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ജില്ലാ തലത്തില്‍ പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ആരോഗ്യ വകുപ്പിന്റെ പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചു വരുന്നുണ്ട് എന്നുളളതാണ് ജനങ്ങള്‍ക്ക് ഏക ആശ്വാസം.—————

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കർമ്മത്തിന് ഒരിയ്‌ക്കലും വഴി തെറ്റില്ല , എല്ലാ നിശബ്ദ ദ്രോഹങ്ങൾക്കും അത് കണക്ക് ചോദിക്കും ; വിനോദിനി കോടിയേരി

Idukki

പൂപ്പാറ വീണ്ടും പുകയുന്നു കൈയേറ്റം ഒഴിപ്പിച്ചു തുടങ്ങി; പ്രദേശത്ത് നിരോധനാജ്ഞ, പന്നിയാര്‍പ്പുഴ പൂര്‍വസ്ഥിതിയിലേക്ക്

Kerala

ഇടതുപക്ഷം ദുർബലപ്പെട്ടാൽ കേരളം തകരുമെന്ന് ഇ പി ജയരാജൻ ; ബംഗാളിൽ വോട്ടർ പട്ടിക തിരുത്തി ബിജെപി അധികാരം പിടിക്കാൻ ശ്രമിക്കുന്നു

Kerala

തലയോട്ടി അണിഞ്ഞ് നടക്കുന്നവർ ; തിരുനാവായിൽ വികൃത സംസ്കാരം കാണിച്ച് ഭീകരത സൃഷ്ടിക്കാൻ ശ്രമിച്ചു : സനാതനധർമ്മത്തെ അവഹേളിച്ച് ഞെരളത്ത് ഹരിഗോവിന്ദൻ

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

പുതിയ വാര്‍ത്തകള്‍

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.