Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പാഞ്ചാലിയും നോറ്റ കരകചതുര്‍ത്ഥി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2016, 08:48 pm IST
in Samskriti

കാര്‍ത്തികമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ത്ഥിയിലെ ചന്ദ്രോദയം വരെ നടത്തപ്പെടുന്ന വ്രതമാണ് ഇത്. സ്ത്രീകള്‍ക്കാണ് ഈ വ്രതത്തില്‍ പ്രാമുഖ്യം. മംഗല്യവതികളായ സ്ത്രീകള്‍ ഭര്‍ത്താക്കന്മാരുടെ രക്ഷയ്‌ക്കുവേണ്ടിയാണിതനുഷ്ഠിക്കുന്നത്. രാത്രിയില്‍ ശിവന്‍, ചന്ദ്രന്‍, സുബ്രഹ്മണ്യന്‍ മുതലായവരുടെ ചിത്രങ്ങളും മംഗല്യവസ്തുക്കളും വെച്ച് പൂജ നടത്തുന്നു. ആദ്യം ചന്ദ്രന്റെയും അതിനുതാഴെ ശിവന്റെയും അതിനു താഴെ കാര്‍ത്തികേയന്റെയും ചിത്രങ്ങള്‍ വയ്‌ക്കണം. വ്രതദിവസം ജലപാനം കൂടാതിരിക്കണം.

ചന്ദ്രനെ കണ്ടതിനുശേഷം ചന്ദ്രന് അര്‍ഘ്യം നല്‍കിയിട്ട് ആഹാരം കഴിക്കാം. മഞ്ഞമണ്ണുകൊണ്ട് പാര്‍വ്വതീരൂപം ഉണ്ടാക്കിവയ്‌ക്കണം. സ്ത്രീകള്‍ അന്യോന്യം പഞ്ചസാരയോ മണ്‍കിണ്ടിയോ കൊടുക്കുകയും വാങ്ങുകയും ചെയ്യണം.

ഇതിനടിസ്ഥാനമായ കഥ ഇങ്ങനെയാണ്- ഒരിക്കല്‍ മധ്യമപാണ്ഡവനായ അര്‍ജ്ജുനന്‍ നീലഗിരി പര്‍വതത്തില്‍ തപസ്സിനുപോയി. പാണ്ഡവര്‍ക്ക് അനേകം വിപത്തുകള്‍ നേരത്തെ മുതല്‍ക്കേ ഉണ്ടായിരുന്നു. ഇതില്‍ സന്തപ്തയായ പാഞ്ചാലി ശ്രീകൃഷ്ണനെ ധ്യാനിച്ചു. ഭഗവാന്‍ ദര്‍ശനം നല്‍കിയപ്പോള്‍ ഈ വിപത്തുകള്‍ക്ക് കാരണമെന്തെന്ന് പാഞ്ചാലി ചോദിച്ചു.

കൃഷ്ണന്‍ പറഞ്ഞു-അല്ലയോ ദ്രൗപദി, ഇതേപ്പറ്റി ഒരിക്കല്‍ പാര്‍വ്വതി ശിവനോട് ചോദിക്കുകയുണ്ടായി. അദ്ദേഹം സകലവിഘ്‌നങ്ങളും ഇല്ലാതാക്കുന്ന ഈ വ്രതം അനുഷ്ഠിക്കാന്‍ പറഞ്ഞു. ഹേ പാഞ്ചാലി, പ്രാചീനകാലത്ത് സദ്ഗുണവാനും ബുദ്ധിമാനും ധര്‍മ്മതത്പരനുമായ ഒരു ബ്രാഹ്മണനുണ്ടായിരുന്നു. അദ്ദേഹത്തിന് നാല് പുത്രന്മാരും സദ്ഗുണവതിയും സുശീലയുമായ ഒരു പുത്രിയുമുണ്ടായി.

പുത്രി വിവാഹിതയായശേഷം കരകചതുര്‍ത്ഥി വ്രതം അനുഷ്ഠിച്ചു. എന്നാല്‍ ചന്ദ്രോദയത്തിനുമുമ്പ് തന്നെ അവള്‍ക്ക് വല്ലാത്ത വിശപ്പ്. തന്നിമിത്തം അവളുടെ ദയാലുക്കളായ സഹോദരന്മാര്‍ അരയാലിന്‍ മറവില്‍നിന്ന് കൃത്രിമ ചന്ദ്രനുണ്ടാക്കിക്കാണിച്ചു. പെണ്‍കുട്ടി അര്‍ഘ്യം നല്‍കിയശേഷം ആഹാരം കഴിച്ചു. ഊണുകഴിച്ച ഉടന്‍ അവളുടെ ഭര്‍ത്താവ് മരിച്ചു. വിവരമറിഞ്ഞു ദുഃഖിതയായ അവള്‍ ആഹാരം ഉപേക്ഷിച്ചു.

ആ രാത്രി ഇന്ദ്രാണി ഭൂതസഞ്ചാരത്തിനു വന്നു. ബ്രാഹ്മണി ഇന്ദ്രാണിയോട് തന്റെ ദുഃഖകാരണം അന്വേഷിച്ചു. ഇന്ദ്രാണി പറഞ്ഞു. നീ വ്രതദിവസം ചന്ദ്രനെ കാണുന്നതിന് മുമ്പ് ഭക്ഷണം കഴിച്ചതാണ് ഈ ദുരന്തത്തിനു കാരണം. ബ്രഹ്മാണി കൂപ്പുകൈയോടെ തന്റെ അപരാധമോചനത്തിനു കേണപേക്ഷിച്ചു.

ഇന്ദ്രാണി പറഞ്ഞു-നീ വീണ്ടും വിധിപ്രകാരം കരകചതുര്‍ത്ഥി വ്രതം അനുഷ്ഠിക്കൂ. നിശ്ചയമായും നിന്റെ ഭര്‍ത്താവ് ജീവിക്കും.

അപ്രകാരം ആ പെണ്‍കുട്ടി ഒരു വര്‍ഷം മുഴുവന്‍ ചതുര്‍ത്ഥിവ്രതം അനുഷ്ഠിച്ചു. ഭര്‍ത്താവിനെ ലഭിക്കുകയും ചെയ്തു. ശ്രീകൃഷ്ണന്‍ പറഞ്ഞു- ദ്രൗപതി, നീ ഈ വ്രതം അനുഷ്ഠിക്കുകയാണെങ്കില്‍ സകല സങ്കടങ്ങളും ശമിക്കുന്നതായിരിക്കും.

പാഞ്ചാലി വ്രതമനുഷ്ഠിച്ചു. പാണ്ഡവര്‍ വിജയികളായി. അതിനാല്‍ സൗഭാഗ്യം, പുത്രപൗത്രന്മാര്‍, ധനധാന്യങ്ങള്‍ മുതലായവ ആഗ്രഹിക്കുന്നവര്‍ ഈ വ്രതം യഥാവിധി അനുഷ്ഠിക്കേണ്ടതാണ്.

കടപ്പാട്: വ്രതങ്ങളും ഉത്സവങ്ങളും:

സ്വാമി ധര്‍മ്മാനന്ദ തീര്‍ത്ഥ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

Kerala

തിരുവന്തപുരത്ത് കുടിവെള്ളം കിട്ടുന്നില്ലെന്ന് ശിവന്‍കുട്ടി, കുടിവെള്ളം നല്‍കേണ്ടത് വാട്ടര്‍ അതോറിറ്റിയെന്ന് മേയര്‍

Kerala

സംഘി, ക്രിസംഘി എന്നൊക്കെ കേട്ടിട്ടുണ്ട്…ഇപ്പോഴിതാ പുതിയൊരു വാക്ക്….സംഘാവ്..സിപിഎമ്മിന്റെ സ്വരാജ് സംഘാവാണെന്ന് ആരോപണം

Kerala

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

മുന്‍ കരസേനാമേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആത്മകഥ ഉയര്‍ത്തിക്കാട്ടി, ഇത് പ്രസിദ്ധീകരിച്ച പുസ്തകമാണെന്ന് പറഞ്ഞ് മാധ്യമങ്ങളെ കാണുന്ന രാഹുല്‍ ഗാന്ധി. ഒരു മാസം മുന്‍പായിരുന്നു ഈ സംഭവം (ഇടത്ത്)
India

മുന്‍ കരസേനാമേധാവിയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം കാട്ടി രാഹുലും പ്രിയങ്കയും; സൈന്യത്തെ ഭിന്നിപ്പിക്കാനുള്ള രാഹുലിന്റെ പദ്ധതി പൊളിഞ്ഞു

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ എത്തിക്കും

എ കെ പ്രീത കേരള ഹൈക്കോടതി ജഡ്ജി

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

ഇന്ത്യന്‍ രൂപ തകര്‍ന്നിട്ടില്ല, രൂപയുടെ മൂല്യം ശരിയ്‌ക്കും ഉണ്ടാകേണ്ടതിനേക്കാള്‍ താഴെയാണെന്ന് മുഖ്യ സാമ്ത്തികോപദേഷ്ടാവ് അനന്തനാഗേശ്വരന്‍

മെഡിക്കല്‍ കോളേജ് അധ്യാപകര്‍ മാനസികമായി പീഡീപ്പിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍

കോഴിക്കോട് അടച്ചിട്ട വീട് കുത്തി തുറന്ന് കവര്‍ച്ച

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

തിരുവനന്തപുരത്ത് സ്പായില്‍ ജോലി ചെയ്ത് വന്ന 2 ബംഗ്ലാദേശി യുവതികള്‍ ഉള്‍പ്പടെ നാലു പേര്‍ പിടിയില്‍, എത്തിയത് വ്യാജ രേഖ ചമച്ച്

അവനവനിസത്തിന്റെ നേതാവ് വീണു…ദല്‍ഹിയിലെ ആം ആദ്മിയില്‍ അരവിന്ദ് കെജ്രിവാളും നിഴലും മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.