തൊടുപുഴ: നഗരത്തില്‍ അടുത്തിടെ നിര്‍മ്മിച്ച ഹൈടെക് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നോക്കുകുത്തികളാകുന്നു. ബസുകള്‍ യഥാസ്ഥാനത്ത് നിര്‍ത്തുന്നില്ലെന്ന പരാതി വ്യാപകം. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് നഗരത്തില്‍ ധന്വന്തരിപടി, ടൗണ്‍ഹാളിന് സമീപം, മുനിസിപ്പില്‍ പാര്ക്കിന് സമീപം എന്നിവിടങ്ങളില്‍ ആധുനിക രീതിയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നിര്‍മ്മിച്ചത്. രണ്ട് ബസുകള്‍ക്ക് ഒരേ സമയം ഇവിടെ നിര്‍ത്തി ആളുകളെ കയറ്റുന്നതിനുള്ള സൗകര്യം ഉണ്ട്. മഴ നനയാതെ ബസില്‍ കയറുവാനായി മികച്ച രീതിയിലാണ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ ഇവിടെ ബസ് നിര്‍ത്താതെ കാത്തിരിപ്പ് കേന്ദ്രത്തിന്റെ തൊട്ടുമുമ്പില്‍ നിര്‍ത്തുകയാണ് പതിവ്. ധന്വന്തരിപടിയില് ഇതിന് മാറ്റം ഉണ്ടെങ്കിലും മറ്റ് രണ്ടിടങ്ങളിലും പോലീസ് മുന്നില്‍ ഉണ്ടെങ്കില്‍ മാത്രമാണ് കൃത്യമായും ബസ് കയറ്റി നിര്‍ത്തുന്നത്. ഇത് പാലിക്കാന്‍ ഡ്രൈവര്‍മാര്‍ വിമുഖത കാണിക്കുന്നതോടെ ടൗണ്‍ഹാളിന് സമീപം ഗതാഗത കുരുക്ക് നിത്യ സംഭവമാണ്. കിഴക്കന്‍ മേഖലയിലേക്കുള്ള ബസുകളും കട്ടപ്പന ഭാഗത്തേക്കുള്ള ദീര്‍ഘദൂര ബസുകളടക്കമുള്ളവയും ഇതുവഴിയാണ് കടന്ന് പോകുന്നത്. ആദ്യം നിര്‍ത്തുന്ന വണ്ടി കൃത്യമായി സ്റ്റോപ്പില്‍ നിര്‍ത്തിയില്ലെങ്കില്‍ ഗാന്ധി സ്ക്വയര്‍ കുരുക്കിലാകും. അടുത്തടുത്ത് ബസുകള്‍ നിര്‍ത്തുന്നതാണ് ഇതിന് കാരണം. മുനിസിപ്പല്‍ പാര്ക്കിന് സമീപത്തെ ബസ് സ്റ്റാന്റിലും സ്ഥിതി വ്യത്യസ്തമല്ല. ഇത്തരത്തില്‍ ബസ് നിര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ് മറ്റ് വാഹന യാത്രക്കാര്‍ പറയുന്നത്. ആദ്യം വരുന്ന വണ്ടി ഏറ്റവും മുന്നില്‍ കയറ്റി നിര്‍ത്തി ആളെ കയറ്റുന്ന സംവിധാനം നഗരസഭ മുന്‍കൈ എടുത്ത് നിര്‍ദ്ദേശം നല്കി നടപ്പിലാക്കാതെ നഗരത്തിലെ ഗതാഗത കുരുക്ക് അഴിയില്ലെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: