Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വയനാട് റെയില്‍വേ : ജനങ്ങളെ പറ്റിച്ച് കോണ്‍ഗ്രസ് ജന പ്രതിനിധികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2016, 08:41 pm IST
in Wayanad

കല്‍പ്പറ്റ : വയനാട് റെയില്‍വേയുടെ പേര് പറഞ്ഞ് ജനങ്ങളെ കോണ്‍ഗ്രസ്സ് ജനപ്രതിനിധികള്‍ പറ്റിക്കുന്നു. കര്‍ണാടകയിലെ നഞ്ചങ്കോടിനെ ബത്തേരി വഴി നിലമ്പൂരുമായി ബന്ധിപ്പിക്കുന്ന നിര്‍ദിഷ്ട റെയില്‍പാതയുമായി ബന്ധപ്പെടുത്തിയാണ് കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ ജനവഞ്ചന. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് ബത്തേരി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍ദിഷ്ട പാതയുടെസര്‍വേ ഡി.എം.ആര്‍.സിയെ എല്‍പ്പിച്ചതായി സിറ്റിംഗ് എം.എല്‍.എയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ ഐ.സി.ബാലകൃഷ്ണന്‍ പ്രചാരണം നടത്തിയിരുന്നു. വയനാട് റെയില്‍വേ ‘യാഥാര്‍ഥ്യമാക്കിയ’ എം.എല്‍.എയെ അഭിനന്ദിക്കുന്ന കൂറ്റന്‍ ബോര്‍ഡുകള്‍ ബത്തേരി, പുല്‍പള്ളി എന്നിവിടങ്ങളില്‍ പ്രത്യക്ഷപ്പെടുകയുമുണ്ടായി. എം.എല്‍.എ തീവണ്ടിക്ക് മുന്നില്‍ നില്‍ക്കുന്ന ചിത്രം സഹിതമായിരുന്നു ബോര്‍ഡുകള്‍. റെയില്‍പാതയുടെസര്‍വേ ഡി.എം.ആര്‍.സിയെ ഏല്‍പ്പിച്ചതായി പ്രചരിപ്പിച്ചും വോട്ട് വാങ്ങി ബാലകൃഷ്ണന്‍ വീണ്ടും നിയമസഭയിലെത്തിയതിന്റെ ചൂട് ആറിയിട്ടില്ല. എന്നിരിക്കെ നിര്‍ദിഷ്ട പാതയുടെ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കുന്നതിനും അന്തിമ സ്ഥലനിര്‍ണയ സര്‍വേനടത്തുന്നതിനും ഡി.എം.ആര്‍.സിയെ ചുമതലപ്പെടുത്തണമെന്ന ആവശ്യവുമായി രംഗത്തുവന്നിരിക്കയാണ് ലോക്‌സഭയില്‍ വയനാട് മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന കോണ്‍ഗ്രസ് നേതാവ് എം.ഐ.ഷാനവാസ്. കഴിഞ്ഞ ദിവസം വാര്‍ത്താക്കുറിപ്പിലൂടെയാണ് എം.പി ഈ ആവശ്യം ഉന്നയിച്ചത്.ഇതോടെ സര്‍വേചുമതല ഡി.എം.ആര്‍.സിയെ ഏല്‍പ്പിച്ചോ ഇല്ലയോ എന്ന സന്ദേഹത്തിലായിരിക്കയാണ് വയനാട്ടിലൂടെ തീവണ്ടിയോടുന്നതും കാത്തിരിക്കുന്നവര്‍. സര്‍വേ ചുമതല ഡി.എം.ആര്‍.സിയെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെടുകവഴി തെരഞ്ഞെടുപ്പുകാലത്ത് ബത്തേരി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റെയില്‍വേയുടെ പേരില്‍ വ്യാജപ്രചാരണം നടത്തിയെന്ന് എം.പി സമ്മതിച്ചിരിക്കയാണെന്ന് വിലയിരുത്തുന്നവരും ജനങ്ങള്‍ക്കിടയിലുണ്ട്. സര്‍വേ വിഷയത്തില്‍ വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നും അവര്‍ ആവശ്യപ്പെടുന്നു.നഞ്ചങ്കോട്-ബത്തേരി-നിലമ്പൂര്‍ റെയില്‍പാത നിര്‍മാണ ചെലവിന്റെ പകുതി വഹിക്കാമെന്ന് കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയത്തെ അറിയിച്ചിരുന്നു. പ്രാരംഭവിഹിതമായി 2014-15 ലെ ബജറ്റില്‍ അഞ്ച് കോടി രൂപ വകയിരുത്തുകയുമുണ്ടായി. പിന്നാലെ പാത യാഥാര്‍ഥ്യമാക്കുന്നതിനായി സംയുക്ത കമ്പനി രൂപീകരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രവുമായി ധാരണാപത്രം ഒപ്പുവെച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ 2016-17ലെ റെയില്‍വേ ബജറ്റില്‍ നിര്‍ദിഷ്ട പാതയ്‌ക്ക് 236 കിലോമീറ്റര്‍ ദൂരവും 6000 കോടി രൂപ നിര്‍മാണ ചെലവും കണക്കാക്കി ബജറ്റിതര ഫണ്ട് വിഭാഗത്തില്‍ കേന്ദ്രാനുമതിയും ലഭിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ചുമതലപ്പെടുത്തിയതുപ്രകാരം പഠനം നടത്തിയ ഡി.എം.ആര്‍.സി മേധാവി ഡോ. ഇ.ശ്രീധരന്‍ നഞ്ചങ്കോട്-നിലമ്പൂര്‍ റെയില്‍വേയ്‌ക്ക് 156 കി.മി ദൂരവും വൈദ്യുതീകരണം അടക്കം 3500 കോടി രൂപ ചെലവും വരുന്ന അലൈന്‍മെന്റാണ് നിശ്ചയിച്ചത്. കമ്പനി രൂപീകരിച്ച് പാത നിര്‍മിക്കാന്‍ അന്തിമ സ്ഥലനിര്‍ണയ സര്‍വേ നടത്തണം. വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കണം. ഇതിനായി ഡി.എം.ആര്‍.സി.യെ ചുമതലപ്പെടുത്താനും ചെലവിനത്തില്‍ എട്ട് കോടി രൂപ അനുവദിക്കാനും മുന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ ഉത്തരവ് പുറപ്പെടുവിച്ച് പണം കൈമാറാന്‍ സംസ്ഥാന സര്‍ക്കാരിനു സാധിച്ചില്ലെന്ന് എം.പിയുടെ പത്രക്കുറിപ്പില്‍ പറയുന്നു. കമ്പനി രൂപീകരണം നടന്നാല്‍ നിക്ഷേപകരെ കണ്ടെത്തി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കാര്യമായ സാമ്പത്തിക ബാധ്യത വരാതെ പദ്ധതി നടപ്പാക്കാനും കാലതാമസമൊഴിവാക്കാനും സാധിക്കും.കമ്പനി രൂപീകരണ നടപടികള്‍ പൂര്‍ത്തിയായാല്‍ കേരളത്തിന് അനുവദിച്ച റെയില്‍ പദ്ധതികള്‍ അഞ്ച് വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാമെന്ന് കേന്ദ്ര മന്ത്രി സുരേഷ് പ്രഭു ഈയിടെ വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാല്‍ കമ്പനി രൂപീകരണനടപടികളും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഡി.എം.ആര്‍.സി യെ ഏല്‍പ്പിക്കാനുള്ള നീക്കങ്ങളും സംസ്ഥാന സര്‍ക്കാര്‍ വൈകിപ്പിക്കുകയാണെന്ന് എം.പി.കുറ്റപ്പെടുത്തുന്നു. കേരളത്തിന്റെ വികസനത്തില്‍ ഇനി ഏറ്റവും പ്രധാനം ഐ.ടി നഗരങ്ങളായ ബംഗളൂരുവിനെയും കൊച്ചിയെയും എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന നഞ്ചങ്കോട്- ബത്തേരി – നിലമ്പൂര്‍ റെയില്‍പാതയാണെന്ന് അഭിപ്രായവും എം.പിക്കുണ്ട്.

ഈ പാതയുടെ നിര്‍മാണത്തില്‍ കര്‍ണാടക സര്‍ക്കാര്‍ താത്പര്യം കാട്ടുന്നില്ല. നഞ്ചങ്കോടുനിന്നു ബത്തേരിക്കുള്ള പാത കര്‍ണാടകയിലെ ബന്ദിപ്പുര കടുവാസങ്കേതത്തിലൂടെയാണ് നിര്‍മിക്കേണ്ടത്. കടുവാസങ്കേതത്തിലൂടെയുള്ള ട്രെയിന്‍ ഗതാഗതത്തിനു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പച്ചക്കൊടി കാട്ടില്ലെന്ന അഭിപ്രായമാണ് വയനാട്ടിലും കര്‍ണാടകയില ലുമുള്ള പരിസ്ഥിതി സംഘടനകളില്‍ പലതിനും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹെൽമെറ്റില്ലാത്തവർക്ക് 250 രൂപ മതി; ട്രാഫിക് പിഴകളിൽ ഇളവുമായി എംവിഡി

Kerala

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 26കാരി മരിച്ചു

Kerala

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പറന്നു; അന്വേഷണത്തിന് നിർദേശം

India

അധികാരം പിടിക്കാൻ സൗജന്യം: കര്ണാടകയ്‌ക്ക് പിന്നാലെ തെലങ്കാനയിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; ജീവനക്കാർക്കു ശമ്പളം മുടങ്ങിയിട്ട് വർഷങ്ങൾ

Kerala

ശ്രീനിവാസന് സ്മാരകമുയരുന്നു

പുതിയ വാര്‍ത്തകള്‍

പോലീസിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്തുകൂട്ടുന്ന ഉദ്യോഗസ്ഥരുടെ മുഖത്തുനോക്കി പോടാ പുല്ലേ എന്ന് വിളിച്ചിട്ടുണ്ട്; ആർ.ശ്രീലേഖ

800 കോടിയോളം വകമാറ്റി; മൂന്ന് മാസമായി തൊഴിലാളികള്‍ക്ക് തൊഴിലുറപ്പ് വേതനമില്ല

നിർമാതാവിന്റെ ആരോപണത്തിന് പിന്നാലെ സോഷ്യൽ മീഡിയ അറ്റാക്ക്: നിയമപരമായി നേരിടുമെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

മരുന്ന് കേസുകളില്‍ നടപടിക്രമം ലംഘിക്കപ്പെടുന്നുവെന്ന് പരാതി; കേസുകള്‍ റദ്ദാക്കണമെന്ന ആവശ്യവുമായി നിയമവിദഗ്ധര്‍

ബംഗാൾ ബിജെപി ഭരിക്കും; ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ ബിജെപി 110ലധികം സീറ്റുകൾ നേടും: അമിത് ഷാ

ദളിതർക്കു വേണ്ടി  ഘോര ഘോരം പ്രസംഗിക്കുന്ന രാഹുൽ ഗാന്ധി സീനിയർ നേതാവായ കൊടിക്കുന്നിൽ സുരേഷിനെ പരിഗണിക്കാത്തതെന്ത്?- ടിപി സെൻകുമാർ

അവര്‍ തല്ലിക്കെടുത്തിയത് സ്ത്രീ സമൂഹത്തിന്റെ സ്വപ്നങ്ങള്‍

‘രാഹുലിന്റെ കള്ളം പൊളിഞ്ഞു’; നരവനെയുടെ വിശദീകരണത്തിന് പിന്നാലെ വിമർശനം: തന്നെയും സായുധസേനയേയും രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴയ്‌ക്കരുതെന്ന് നരവനെ

ഗവര്‍ണറുടെ ഇടപെടൽ; സിപാസിന് കൈമാറിയ ആസ്തികള്‍ എംജി സര്‍വ്വകലാശാല തിരികെയെടുക്കും

മൂര്‍ഖനെ സ്‌നേഹിച്ചു, ഇണയെത്തിയപ്പോള്‍ വനംവകുപ്പിന് കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.