Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

പോളണ്ട് ക്വാര്‍ട്ടറില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2016, 09:53 pm IST
inFootball

സെന്റ് എറ്റിനെ: പോളണ്ട് യൂറോ 2016ന്റെ ക്വാര്‍ട്ടറില്‍. ചരിത്രത്തിലാദ്യമായാണ് പോളിഷ് പോരാളികള്‍ ടൂര്‍ണമെന്റിന്റെ അവസാന എട്ടില്‍ ഇടംപിടിക്കുന്നത്. അത്യന്തം വാശിയേറിയ പോരാട്ടത്തിന്റെ ഷൂട്ടൗട്ടിനൊടുവില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ 4-5ന് പരാജയപ്പെടുത്തി. നിശ്ചിത സമയത്തും അധികസമയത്തും 1-1ന് സമനില പാലിച്ചതോടെയാണ് കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് വേണ്ടി ലിച്ച്‌സ്‌റ്റൈനര്‍, ഷാക്കിരി, സ്‌കാര്‍, റോഡ്രിഗസ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഷാക്കയുടെ ഷോട്ട് പോളണ്ട് ഗോളി തടുത്തിട്ടു. പോളണ്ടിന് വേണ്ടി ക്യാപ്റ്റന്‍ ലെവന്‍ഡോവ്‌സ്‌കി, മിലിക്ക്, കാമില്‍ ഗ്ലിക്ക്, ബ്ലാസ്‌കോവിസ്‌കി, െ്രെകക്കോവിയാക്ക് എന്നിവര്‍ ലക്ഷ്യം കണ്ടു.

കളിയുടെ തുടക്കം ഇരുടീമുകളും മികച്ച മുന്നേറ്റങ്ങളുമായി കളം നിറഞ്ഞു. ആക്രമണ-പ്രത്യാക്രമണങ്ങള്‍ ഏറെ കണ്ടതോടെ പോരാട്ടം ആവേശകരമായി. പോളണ്ടിനായിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡിനേക്കാള്‍ നേരിയ മുന്‍തൂക്കം. എന്നാല്‍ ഇരുടീമുകളും അവസരങ്ങള്‍ ധാരാളം സൃഷ്ടിച്ചെങ്കിലും ഗോള്‍ വിട്ടുനിന്നു. സ്‌ട്രൈക്കര്‍മാര്‍ പന്ത് പുറത്തേക്ക് അടിച്ചുകളയുന്നതിലാണ് കഴിവു കാണിച്ചത്. ആദ്യപകുതിയില്‍ മാത്രം പോളണ്ട് 13 ഷോട്ടുകളാണ് എതിര്‍ ഗോള്‍ മുഖത്തേക്ക് പായിച്ചത്.

ഇതില്‍ എട്ടെണ്ണം പുറത്തേക്ക് പറന്നപ്പോള്‍ രണ്ടെണ്ണം സ്വിസ് പ്രതിരോധം ബ്ലോക്ക് ചെയ്തു. ലക്ഷ്യത്തിലേക്ക് നീങ്ങിയത് മൂന്നെണ്ണം. അതിലൊന്ന് വലയില്‍. സ്വിറ്റ്‌സര്‍ലന്‍ഡും വെറുതെയിരുന്നില്ല. അവര്‍ 10 ഷോട്ടുകള്‍ പായിച്ചതില്‍ രണ്ടെണ്ണം ലക്ഷ്യത്തിലേക്ക് നീങ്ങി. എന്നാല്‍ പോളിഷ് ഗോളിയെ കീഴടക്കാന്‍ കഴിഞ്ഞില്ല. അവരുടെ നാല് ഷോട്ടുകള്‍ പുറത്തേക്ക് പറന്നപ്പോള്‍ നാലെണ്ണം പോളണ്ട് പ്രതിരോധം ബ്ലോക്ക് ചെയ്തു. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 39-ാം മിനിറ്റില്‍ മത്സരത്തിലെ ആദ്യഗോള്‍. ഒരു പ്രത്യാക്രമണത്തിനൊടുവിലായിരുന്നു ഗോള്‍.

ബ്ലാസ്‌കോവിസ്‌കിയാണ് ഗോള്‍ നേടിയത്. ഇടതുവിംഗില്‍ക്കൂടി പന്തുമായി മുന്നേറിയ ബോക്‌സില്‍ പ്രവേശിച്ചശേഷം ഗ്രിഗോസ്‌കി നല്‍കിയ പാസാണ് പോസ്റ്റിന്റെ ഇടത് സൈഡില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ ബ്ലാസ്‌കോവിസ്‌കി തകര്‍പ്പന്‍ ഷോട്ടിലൂടെ സ്വിസ് വല കുലുക്കിയത്. തുടര്‍ന്നും മികച്ച മുന്നേറ്റങ്ങളുമായി ഇരുടീമുകളും കളംനിറഞ്ഞെങ്കിലും ആദ്യ പകുതിയില്‍ ലീഡ് ഉയര്‍ത്താന്‍ പോളണ്ടിനും സമനില പാലിക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡിനും കഴിഞ്ഞില്ല.

രണ്ടാം പകുതി ആരംഭിച്ച് അധികം കഴിയും മുമ്പ് സ്വിസ് മറ്റൊരു ഗോളില്‍ നിന്ന് രക്ഷപ്പെട്ടു. ബോക്‌സിന് തൊട്ടുപുറത്തുനിന്ന് ബ്ലാസ്‌കോവിസ്‌കി പായിച്ച ഇടംകാലന്‍ ഷോട്ട് മുഴുനീളെ പറന്നാണ് സ്വിസ് ഗോളി സോമര്‍ രക്ഷപ്പെടുത്തിയത്. 58-ാം മിനിറ്റില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സെമാലിക്ക് പകരം എംബൊളോ കളത്തിലെത്തിച്ച് ആക്രണമത്തിന് കരുത്തുകൂട്ടി. 65-ാം മിനിറ്റില്‍ പോളണ്ട് സമനില വഴങ്ങുന്നതില്‍ നിന്ന് രക്ഷപ്പെട്ടു.

ഗോളി ഫാബിയാന്‍സ്‌കിയുടെ ഉജ്ജ്വല പ്രകടനമാണ് സ്വിറ്റ്‌സര്‍ലന്റിന്റെ എംബോളക്ക് ഗോള്‍ നിഷേധിച്ചത്. 73-ാം മിനിറ്റില്‍ ഒരിക്കല്‍ക്കൂടി ഫാബിയാന്‍സ്‌കിയുടെ മിന്നുന്ന പ്രകടനം പോളണ്ടിനെ കാത്തു. ബോക്‌സിന് പുറത്തുനിന്ന് റിക്കാര്‍ഡോ റോഡ്രിഗസ് എടുത്ത ഫ്രീകിക്ക് പോളിഷ് പ്രതിരോധമതിലിന് മുകളിലൂടെ വലയിലേക്ക് വളഞ്ഞിറങ്ങിയെങ്കിലും ഫാബിയാന്‍സ്‌കി അതിസാഹസികമായി പറന്ന് കുത്തിയകറ്റി.

72-ാം മിനിറ്റില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്‌കാറിന്റെ ഷോട്ട് ബാറില്‍ തട്ടിത്തെറിച്ചു. ഇതോടെ ഇന്ന് സ്വിസ് ദിനമല്ലെന്ന് തോന്നിച്ചു. എന്നാല്‍ കളി വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. തുടര്‍ച്ചയായി അവസരങ്ങള്‍ പാഴാക്കിയശേഷം 82-ാം മിനിറ്റില്‍ അത്ഭുതഗോളിലൂടെ ഷാക്കിരി സ്വിറ്റ്‌സര്‍ലന്‍ഡിന് സമനില നേടിക്കൊടുത്തു. ബോക്‌സിന് തൊട്ടുപുറത്തുനിന്ന് ഷര്‍ദാന്‍ ഷാക്കിരി പായിച്ച തകര്‍പ്പന്‍ സിസര്‍കട്ടാണ് മുഴുനീളെ ഡൈവ് ചെയ്ത പോളിഷ് ഗോളിയെ മറികടന്ന് വലയിലെത്തിയത്.

ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഗോളായിരുന്നു ഇത്. ഇതോടെ നിശ്ചിത സമയത്ത് കളി 1-1ന് സമനില. തുടര്‍ന്ന് അധിക സമയത്തേക്ക് നീണ്ടു. 97-ാം മിനിറ്റില്‍ പോളണ്ടിന്റെ ഗ്രോസിക്കി നല്ലൊരു അവസരം നഷ്ടപ്പെടുത്തി. പിന്നീട് 112, 117 മിനിറ്റുകളില്‍ സ്വിസ് താരം ദിര്‍ദിയോക്ക് രണ്ട് അവസരം നഷ്ടമാക്കി. ഇതോടെ മത്സരം സമനിലയില്‍. തുടര്‍ന്നാണ് ഷൂട്ടൗട്ട് അരങ്ങേറിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

Kerala

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

Kerala

മനുസ്മതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

World

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

Kerala

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ തുക സര്‍ചാര്‍ജ് ആയി ഈടാക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്ലാമാണ് മറ്റ് മതങ്ങളേക്കാൾ മികച്ച മതം ; മക്കയിൽ പോകാനും എനിക്കിഷ്ടമാണ് ; മുസ്ലീങ്ങളെ പ്രീണിപ്പിച്ച് കർണാടക മന്ത്രി

യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിയായ ബിന്ദുകൃഷ്ണ കാന്തപുരത്തിനെതിരെ; കെ.എം. ഷാജിമാരെപ്പോലുള്ളവര്‍ക്ക് മൗനം; സര്‍ക്കാരില്‍ ഭിന്നത

ചിക്കൻ പീസ് കൂടുതൽ കഴിച്ചെന്നാരോപിച്ചുണ്ടായ തർക്കം; സുഹൃത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു

കേസെടുത്താല്‍ രാഹുല്‍ ഗാന്ധി പേടിക്കില്ലെന്ന് സതീശന്‍, പേടിച്ചുവെന്ന് സാക്ഷ്യപ്പെടുത്തി കെ സിയുടെ സര്‍ക്കുലര്‍

സൗരവ് ദാസിന്റെയും സിജെപിയുടെയും ലക്ഷ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം; എന്നിട്ടും സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചില്ല

നടി അഹാന കൃഷ്ണ വിവാഹിതയാകുന്നു: വരൻ സിനിമറ്റോഗ്രാഫർ

ജേക്കബ് തോമസിനെതിരായ ഡ്രഡ്ജര്‍ അഴിമതി കേസ് : സമയം തേടി സര്‍ക്കാര്‍, കേസ് ഒക്ടോബറിലേക്ക് മാറ്റി

കാന്തപുരം ആത്മീയ നേതാവ്, അദ്‌ദേഹത്തിന് അഭിപ്രായം പറയാന്‍ അധികാരമുണ്ടെന്ന് പി വി അന്‍വര്‍

സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടിയെ വിമർശിച്ച് ആർബിട്രേഷൻ കോടതിയുടെ വിധി ഭാരതം തള്ളി; അങ്ങനൊരു കോടതിക്ക് വിലയില്ലെന്ന് വിശദീകരണം

കിര്‍ഗിസ്ഥാനില്‍ പുടിനെ കണ്ട് നരേന്ദ്രമോദി; ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പിന്തുണ വാഗ്ദാനം ചെയ്ത് മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.