കട്ടപ്പന: കാര്‍ഷിക മേഖലയുടെ പ്രതിസന്ധിയും നിത്യോപയോഗ സാധനങ്ങളുടെ അമിതമായ വിലക്കയറ്റവും ഹൈറേഞ്ചിലെ തൊഴിലാളി കുടുംബങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ജീവിത ചിലവുകള്‍ വര്‍ദ്ധിക്കുമ്പോളും വരുമാനം വര്‍ദ്ധിക്കാത്തതാണ് ഇതിന് പ്രധാന കാരണം. ഏലം, കുരുമുളക് അടക്കമുള്ള നാണ്യ വിളകളുടെ വിലയില്‍ മാറ്റമില്ലാതെ തുടരുന്നതും കര്‍ഷകര്‍ക്കും കനത്ത തിരിച്ചടിയാണ് നല്‍കുന്നത്. കാലവര്‍ഷവും, കടുത്ത വരള്‍ച്ചയും എന്നും പ്രതിസന്ധി സൃഷ്ടിക്കുമ്പോള്‍ ഇത് കാര്‍ഷിക മേഖലയെ സാരമായി ബാധിക്കുകയും ചെയ്യും. കടുത്ത് വരള്‍ച്ചയില്‍ കൃഷിദേഹണ്ഡങ്ങള്‍ കരിഞ്ഞുണങ്ങി തൊഴിലും കൂലിയുമില്ലാതായപ്പോള്‍ ഏറ്റവും കൂടുതല്‍ ദുരിതത്തിലായത് ഇവിടുത്തെ കര്‍ഷക തൊഴിലാളികളാണ്. ഈ വര്‍ഷം കുരുമുളകിന് വില ഉയര്‍ന്നെങ്കിലും കാലാവസ്ഥാ വ്യതിയാനവും മറ്റുംകൊണ്ടുള്ള ഉല്‍പ്പാദനക്കുറവ് കര്‍ഷകര്‍ക്ക് മുടക്ക് മുതല്‍ പോലും തിരിച്ചുകിട്ടാത്ത സാഹചര്യമായിരുന്നു. ഇത്തരത്തില്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലായതോടെ കൃഷി പരിപാലനം വേണ്ട രീതിയില്‍ നടത്തുന്നുമില്ല. ഇതോടെ തൊഴിലാളി കുടുംബങ്ങളും പട്ടിണിയിലേയ്ക്ക് നീങ്ങുന്ന സാഹചര്യമാണ്. നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയര്‍ന്ന് നില്ക്കുന്നതും. അരിയും മറ്റ് പലവെഞ്ചനങ്ങള്ക്കുമൊപ്പം മത്സ്യത്തിനും മാംസത്തിനും പച്ചക്കറികള്‍ക്കും വന്‍ വിലവര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.തൊഴിലാളികളടക്കമുള്ള ആളുകള്‍ പച്ചക്കറിയും മറ്റും വാങ്ങുന്നത് വളരെ കുറച്ചിരിക്കുന്നതിനാല്‍ കച്ചവടക്കാര്‍ക്കും ഇത് കനത്ത തിരിച്ചടിയാണ് സമ്മാനിക്കുന്നത്. അതുകൊണ്ട് തന്നെ അമിതമായ വിലവര്‍ദ്ധനവ് തടയുന്നതിനും കാര്‍ഷിക ഉല്‍പ്പന്നങ്ങലുടെ വില പിടിച്ചുനിര്‍ത്തുന്നതിനും സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ ഹൈറേഞ്ച് കടുത്ത പ്രതിസന്ധിയിലേയ്ക്ക് നീങ്ങുമെന്നതിന് സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: