പെഷവാര്‍: മുല്ല ഒമര്‍ ഉള്‍പ്പടെയുള്ള ഭീകര നേതാക്കളെ വാര്‍ത്തെടുത്ത ജിഹാദി സര്‍വകലാശാല എന്നറിയപ്പെടുന്ന ഗോത്രമേഖലയിലെ മദ്രസയ്‌ക്ക് 300 ദശലക്ഷം രൂപയുടെ ധനസഹായം നല്‍കാന്‍ പാക്കിസ്ഥാന്‍ ഖൈബര്‍ പഖ്തുന്‍ഖ്വാ പ്രാദേശിക സര്‍ക്കാര്‍ തീരുമാനിച്ചു. അഫ്ഗാന്‍ താലിബാന്‍ നേതാക്കള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളായിട്ടുള്ളതാണ് ഈ മദ്രസ. ദാറും ഉലും ഹക്കാനിയക്ക് വാര്‍ഷിക വിഹിതമായി 300 ദശലക്ഷം രൂപ അഭിമാനത്തോടെ പ്രഖ്യാപിക്കുന്നതായി ഖെബര്‍ പഖ്തുന്‍ഖ്വാ നിയമസഭയില്‍ മന്ത്രി ഷാ ഫര്‍മാന്‍ പറഞ്ഞത്.
ഇമ്രാന്‍ ഖാന്‍ നേതൃത്വം നല്‍കുന്ന തെഹരിക്ക് ഇ ഇന്‍സാഫ് സര്‍ക്കാരാണ് ഖൈബര്‍ പഖ്തുന്‍ഖ്വായിലേത്. മതസ്ഥാപനങ്ങള്‍ റെയ്ഡ് ചെയ്യുകയല്ല അവയുമായി സഹകരിക്കുകയും സാമ്പത്തിക സാഹായങ്ങള്‍ നല്‍കലുമാണ് സര്‍ക്കാരിന്റെ നയമെന്നും മന്ത്രി വ്യക്തമാക്കി. ഇവിടുത്തെ മുന്‍ വിദ്യാര്‍ത്ഥി കൂടിയായ താലിബാന്‍ നേതാവ് മുല്ല ഒമറിന് ഓണററി ഡോക്ടറേറ്റും ഈ സെമിനാരിയില്‍ നിന്നും നല്‍കിയിരുന്നു.
150 ദശലക്ഷം രൂപ 2016-17 വര്‍ഷത്തലും ബാക്കി തുക അടുത്ത വര്‍ഷവും മദ്രസക്ക് നല്‍കുമെന്ന് മതകാര്യമന്ത്രി ഹബീബുര്‍ റഹ്മാന്‍ പറഞ്ഞു. ദാറും ഉലും ഹക്കാനിയ പാക്കിസ്ഥാനിലെ പുരാതനമായ വലിയ സെമിനാരിയാണെന്നും മന്ത്രി പറഞ്ഞു.
1947ലാണ് ഇത് സ്ഥാപിച്ചത്. ജാമിയത് ഉലേമ ഇ ഇസ്ലാം നേതാവ് മൗലാന സാമി ഉള്‍ ഹഖാണ് ഇപ്പോള്‍ മദ്രസയുടെ തലവന്‍. 40 ഭീകര ഗ്രൂപ്പുകളുമായി ഇയാള്‍ക്ക് ബന്ധമുണ്ട്. മേഖലയിലെ മറ്റ് മദ്രസകള്‍ക്കും ധനസഹായം നല്‍കുമെന്നും ഫാര്‍മാന്‍ പറഞ്ഞു.
















