Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

തിരമാലകള്‍ തകര്‍ത്ത് ചിലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2016, 07:53 pm IST
in Football

മെക്‌സിക്കോക്കെതിരെ ചിലിയുടെ എഡ്വേര്‍ഡോ വര്‍ഗാസ് (11) ഗോള്‍ നേടുന്നു

കാലിഫോര്‍ണിയ: ഒടുവില്‍ നിലവിലെ കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ചിലി മിന്നുന്ന ഫോമിലേക്കുയര്‍ന്നപ്പോള്‍ തകര്‍ന്നടിഞ്ഞത് മെക്‌സിക്കോ. ഇന്നലെ കോപ്പ അമേരിക്ക ശതബ്ദി ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ മറുപടിയില്ലാത്ത ഏഴ് ഗോളുകള്‍ക്ക് മെക്‌സിക്കോയെ തകര്‍ത്തെറിഞ്ഞ് ചിലി സെമിയിലേക്ക് കുതിച്ചു. സെമിയില്‍ കരുത്തരായ കൊളംബിയയാണ് ചിലിയുടെ എതിരാളികള്‍. എന്നാല്‍ ഈ മത്സരത്തില്‍ സൂപ്പര്‍ താരം അര്‍ടൂറോ വിദാലിന്റെ സേവനം ചിലിക്ക് ലഭിക്കില്ല. ടൂര്‍ണമെന്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡും കണ്ടതോടെ വിദാലിന് അടുത്ത കളിയില്‍ പുറത്തിരിക്കേണ്ടിവരും.

ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ക്ക് മുന്നിട്ടുനിന്ന ചിലി രണ്ടാം പകുതിയിലാണ് മെക്‌സിക്കോയുടെ ഹൃദയം പിളര്‍ന്ന് അഞ്ചെണ്ണം നേടിയത്. തുല്യശക്തികളുടെ പോരാട്ടമാകുമെന്ന് കരുതപ്പെട്ടെങ്കിലും ചിലിയുടെ മികവിന് മുന്നില്‍ മെക്‌സിക്കോ തീര്‍ത്തും നിഷ്പ്രഭരായി. നാലു ഗോളുകളുമായി കളം നിറഞ്ഞ എഡ്വാര്‍ഡോ വാര്‍ഗാസാണ് കളിയിലെ മിന്നുംതാരം. ഇതോടെ ആറ് ഗോളുകളുമായി ടോപ്‌സ്‌കോറര്‍ പട്ടികയില്‍ ഒന്നാമതെത്തി വര്‍ഗാസ്. ഇരട്ടഗോള്‍ നേടിയ എഡ്‌സണ്‍ പുച്ച് കോര്‍ട്ടസ് രണ്ട് തവണയും ലക്ഷ്യം കണ്ടു. സൂപ്പര്‍താരം അലക്‌സിസ് സാഞ്ചാണ് മറ്റൊരു ഗോള്‍ നേടിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാര്‍ട്ടറിലെത്തിയ മെക്‌സിക്കോ ചിലിക്കെതിരെ കളി മറന്ന രീതിയിലായിരുന്നു മൈതാനത്ത്.

പന്ത് കൈവശം വയ്‌ക്കുന്നതിലും ഗോളിലേക്ക് ഷോട്ട് തൊടുക്കുന്നതിലും പാസുകള്‍ കൈമാറുന്നതിലുമെല്ലാം ചിലി എതിരാളികളേക്കാള്‍ ഏറെ മുന്നിലായിരുന്നു. അവര്‍ 21 തുറന്നെടുത്തത് 21 അവസരങ്ങള്‍. ഇതില്‍ 11 എണ്ണം ലക്ഷ്യത്തിലേക്ക്. അതില്‍ ഏഴെണ്ണം വലയില്‍ കയറുകയും ചെയ്തു. അതേസമയം ഒരിക്കല്‍ മാത്രമാണ് മെക്‌സിക്കോക്ക് എതിര്‍ഗോളി ക്ലോഡിയോ ബ്രാവോയെ പരീക്ഷിക്കാന്‍ കഴിഞ്ഞത്. മികച്ച ആക്രമണത്തിനൊപ്പം കരുത്തുറ്റ പ്രതിരോധവും കെട്ടിപൊക്കിയതോടെ മെക്‌സിക്കന്‍ മുന്നേറ്റങ്ങളെല്ലാം അവയില്‍ തട്ടി അവസാനിക്കുകയും ചെയ്തു.

കളി തുടങ്ങി 16-ാം മിനിറ്റില്‍ എഡ്‌സണ്‍ പുച്ചിലൂടെ തുടങ്ങിയ ഗോള്‍ മഴക്ക് 87-ാം മിനിറ്റില്‍ താരം തന്നെ അവസാനം കുറിച്ചു. പത്താം മിനിറ്റിലാണ് ചിലിക്ക് ആദ്യ അവസരം ലഭിച്ചത്. വിദാല്‍ മെക്‌സിക്കന്‍ പ്രതിരോധത്തിന് മുകളിലൂടെ നല്‍കിയ പാസ് ലക്ഷ്യത്തിലെത്തിക്കാന്‍ പുച്ചക്ക് കഴിഞ്ഞില്ല. ആറ് മിനിറ്റിനുശേഷം ആദ്യ ഗോള്‍.

വര്‍ഗാസ് നല്‍കിയ പാസ് സ്വീകരിച്ച് ബോക്‌സിന് പുറത്തുനിന്ന് ഡയസ് പായിച്ച ബുള്ളറ്റ് ഷോട്ട് മെക്‌സിക്കന്‍ ഗോളി ഒച്ചാവോ തട്ടിയകറ്റി. എന്നാല്‍ പന്ത് എത്തിയത് പുച്ചയുടെ കാലുകളില്‍ പുച്ച അനായാസം പന്ത് വലയിലെത്തിക്കുകയും ചെയ്തു. ലീഡ് നേടിയതോടെ ചിലിയന്‍ മുന്നേറ്റത്തിന് കൂടുതല്‍ മൂര്‍ച്ച കൈവന്നു. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 37-ാം മിനിറ്റില്‍ വര്‍ഗാസ് പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. പിന്നീട് നാല് മിനിറ്റ് കഴിഞ്ഞപ്പോള്‍ വര്‍ഗാസ് തന്റെ ഗോളടിക്ക് തുടക്കമിട്ടു.

ബോക്‌സിനുള്ളില്‍ നിന്ന് സാഞ്ചസ് വര്‍ഗാസിന് പന്ത് കൈമാറുമ്പോള്‍ മുന്നില്‍ ഗോളിമാത്രം. പന്ത് കിട്ടിയ വര്‍ഗാസ് വച്ചുതാമസിപ്പിക്കാതെ അനായാസ ഷോട്ടിലൂടെ ലക്ഷ്യം കണ്ടു. ഇതോടെ ആദ്യപകുതിയില്‍ ചിലി 2-0ന് മുന്നില്‍.

രണ്ടാം പകുതിയിലും ചിലി മുന്നേറ്റത്തിന് കുറവുവരുത്തിയില്ല. കൂടുതല്‍ ഗോളുകള്‍ നേടണമെന്ന വാശിയില്‍ അവര്‍ ഇരച്ചുകയറിയതോടെ എപ്പോള്‍ വേണമെങ്കിലും ഗോള്‍ വീഴാമെന്ന സ്ഥിതിയിലായി.

49-ാം മിനിറ്റില്‍ അനായാസ ഷോട്ടിലൂടെ സാഞ്ചസ് ലക്ഷ്യം കണ്ടപ്പോള്‍ ചിലി 3-0ന് മുന്നില്‍. ഇതോടെ ദേശീയ ടീമിനായി കൂടുതല്‍ ഗോളുകള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന ബഹുമതി ഇവാന്‍ സമൊറാനോയ്‌ക്കൊപ്പം പങ്കിട്ടു. 34 ഗോളുകളാണ് ഇരുവരും നേടിയത്. 37 ഗോളുകള്‍ നേടിയ മാഴ്‌സലോ സാലസാണ് ചിലിയുടെ ടോപ് സ്‌കോറര്‍.

52-ാം മിനിറ്റില്‍ സാഞ്ചസിന്റെ പാസില്‍ നിന്ന് വര്‍ഗാസ് തന്റെ രണ്ടാം ഗോളും 57-ാം മിനിറ്റില്‍ മൂന്നാം ഗോളും കണ്ടെത്തി ഹാട്രിക്ക് തികച്ചു. പിന്നീട് 74-ാം മിനിറ്റില്‍ നാലാം ഗോളും വര്‍ഗാസ് കണ്ടെത്തിയതോടെ ചിലി 6-0ന് മുന്നില്‍. 87-ാം മിനിറ്റില്‍ വിദാലിന്റെ പാസില്‍ നിന്ന് പുച്ച വീണ്ടും ലക്ഷ്യം കണ്ടതോടെ ചിലിയുടെ ഗോള്‍ പട്ടിക പൂര്‍ണ്ണം. ദുര്‍ബലമായ പ്രതിരോധം തീര്‍ത്തതും മെക്‌സിക്കോക്ക് തിരിച്ചടിയായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

India

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

Kerala

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

Kerala

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

Kerala

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.