Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇവിടുത്തെ മുസ്ലിങ്ങള്‍ ഇതൊന്നും കാണാതെ പോകരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2016, 08:59 pm IST
in Vicharam

വിശുദ്ധ റംസാന്‍ മാസമാണിത്. ഭാരതത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്താണെന്ന് ഈ പുണ്യമാസത്തില്‍ ചര്‍ച്ചചെയ്യപ്പെടേണ്ടത് അത്യന്താപേക്ഷിതമാണ്.

ഭാരതത്തിനും യൂറോപ്പിനും റഷ്യയ്‌ക്കും ഇടയില്‍ ഇറാനും അഫ്ഗാനിസ്ഥാനും അല്ലാതെ മറ്റ് അഞ്ച് മുസ്ലിം സ്ഥാനുകള്‍ ഉണ്ട്-കസാക്കിസ്ഥാന്‍, താജികിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍. ഇവയെല്ലാം പാക്കിസ്ഥാനുമായും ചൈനയുമായും അതിര്‍ത്തി പങ്കുവെക്കുന്നു.

ഭാരതത്തിന്റെ അയല്‍പക്കത്തുള്ള മേല്‍പ്പറഞ്ഞ മുസ്ലിം രാഷ്‌ട്രങ്ങളിലെല്ലാമായി ചുരുങ്ങിയ നാളുകള്‍കൊണ്ട് ബന്ധം സ്ഥാപിക്കുന്നതിനും ഭാരതത്തിനു കഴിഞ്ഞിരിക്കുന്നു.

ഇറാനുമായി മുടങ്ങിക്കിടന്ന ചാബ്ബര്‍ തുറമുഖ പദ്ധതിക്ക് മുതല്‍ മുടക്കാന്‍ 2015 മെയ് മാസം ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.

മാത്രമല്ല, ഉപരോധം ഏര്‍പ്പെടുത്തി വരുതിയിലല്ലാത്ത മുസ്ലിം രാഷ്‌ട്രങ്ങളെ കൊന്നൊടുക്കുന്ന പാശ്ചാത്യകൂട്ടുകെട്ടിനു ചുട്ടമറുപടി കൊടുത്തുകൊണ്ട് ഭാരതം ചങ്കൂറ്റത്തോടെ ഇന്ത്യന്‍ രൂപയില്‍ വിനിമയം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. ഇത് മണത്തറിഞ്ഞ അമേരിക്ക കരാര്‍ റദ്ദാക്കാന്‍ ഭാരതത്തോടാവശ്യപ്പെട്ടു. ഇറാന്‍ വിലക്കപ്പെട്ട രാജ്യമാണെന്നും അതിന്റെ തിക്തഫലം ഭാരതം അനുഭവിക്കേണ്ടിവരുമെന്നും ഭീഷണി മുഴക്കിയെങ്കിലും രാജ്യംകണ്ട ഏറ്റവും ധീരനായ പ്രധാനമന്ത്രി നരേന്ദ്രമോദി ചങ്കൂറ്റത്തോടെ അമേരിക്കയുടെ വാറോല തള്ളിക്കളഞ്ഞ് ശക്തമായ നിലപാടെടുത്തു.

ഇറാനുമായി വലിയ സൗഹൃദത്തിലാണ് ഭാരതം. അഫ്ഗാനിസ്ഥാന്‍. ഭീകരവാദംകൊണ്ടും അയല്‍പക്കത്തെ പാക്കിസ്ഥാന്റെ പീഡനംകൊണ്ടും സ്വന്തം മക്കളെ ആയിരക്കണക്കിന് ബോംബിനിരയായികൊണ്ടിരിക്കുന്നവര്‍. പരിശുദ്ധ റംസാനില്‍പോലും പള്ളികളില്‍ സ്വസ്ഥമായി പ്രാര്‍ത്ഥ നടത്താന്‍ കഴിയാതെയും ഒരല്ലി ഈന്തപഴത്തിന്റെ പോലും മധുരംനുകര്‍ന്ന് നോമ്പുതുറക്കാന്‍ കഴിയാത്ത പട്ടിണിപ്പാവങ്ങളുടെ നാട്. ഇപ്പോഴും നാട്ടിലെ വിഭവങ്ങള്‍ ഒന്നായി കൊള്ളയടിച്ചുകൊണ്ടുപോവുകയാണ്.

അതിന് ഒത്താശ നില്‍ക്കുന്ന പാവസര്‍ക്കാരുകളും. എതിര്‍ത്താല്‍ സായിപ്പ് നിമിഷങ്ങള്‍ക്കകം കസേര തെറിപ്പിക്കും. ഉപരോധവും ഏര്‍പ്പെടുത്തും. ഇതാണവരുടെ സ്ഥിതി. അവിടേക്ക് ഭാരത പ്രധാനമന്ത്രി സധൈര്യം കടന്നുചെന്നു. വിശാലമായ സഹായഹസ്തവുമായി.

അഫ്ഗാനിസ്ഥാനുമായി പാക്കിസ്ഥാന്‍ അതിര്‍ത്തിപങ്കിടുന്ന വലിയ പ്രദേശമായ ബലോചിസ്ഥാന്‍. പാക് സൈനികരുടെ ക്രൂരതയ്‌ക്ക് ഇരയാകുന്നവര്‍. കൂട്ടബലാത്സംഗവും കൊല, തീവപ്പ്, തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊന്ന് മൃതദേഹം വികൃതമാക്കി തിരികെ കൊടുക്കുക.

ഇതൊക്കെ പാക് സൈനികരുടെ സ്വന്തം ജനതയോടുള്ള വിനോദമാണ്.

ബാലോച് പ്രവിശ്യയില്‍വരുന്ന ഗ്വാദ്ദര്‍ ചൈനക്ക് തുറമുഖം പണിയാന്‍ പാക്കിസ്ഥാന്‍ വിട്ടുകൊടുത്തതിലെ രാഷ്‌ട്രീയ നീക്കം നാം ചര്‍ച്ചചെയ്യേണ്ടതുണ്ട്. രണ്ടു തുറമുഖങ്ങളാണ് ഗ്വാദ്ദര്‍, ചാബ്ബര്‍. രണ്ടിന്റേയും ഉദ്ദേശ്യം രണ്ട്. ഗ്വാദ്ദര്‍ മുസ്ലിങ്ങളെ കൊന്നുതള്ളാന്‍ പാക്കിസ്ഥാനുമായി ചേര്‍ന്ന് ചൈന കൊണ്ടുവന്നതും. ഭാരതം ചാബ്ബര്‍ തുറമുഖത്തിന് സഹായം നല്‍കിയത് അമേരിക്ക ഉപരോധംകൊണ്ട് കഴുത്തുഞെരിച്ച് കൊന്നുകൊണ്ടിരിക്കുന്ന ലോകത്തിലെ അഞ്ചാമത്തെ എണ്ണ രാജ്യമായ ഇറാനെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറ്റി വലിയ വ്യാപാരബന്ധം സ്ഥാപിക്കാനും.

ഭാരതം ലോകരാജ്യങ്ങളുടെ നെറുകയില്‍ ഒന്നാമതായിക്കൊണ്ടിരിക്കുകയാണ്. അതില്‍ ഓരോ ഭാരതീയനും അഭിമാനമാണ്.

ഇസ്ലാമിന്റെ ജന്മഗൃഹത്തില്‍നിന്നും നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ച ആദ്യത്തെ പരമോന്നത പുരസ്‌കാരം കിങ്ങ് അബ്ദുല്‍ അസീസ് അവാര്‍ഡ് സല്‍മാന്‍ രാജാവ് കഴിഞ്ഞ മാസം നല്‍കി. ദക്ഷിണേഷ്യയുടെ സമാധാനത്തിനും സുസ്ഥിരതയ്‌ക്കും വേണ്ടിയുള്ള പ്രയത്‌നത്തിനാണ് ഇതൊക്കെ അദ്ദേഹം ചെയ്യുന്നത്. മുസ്ലിം സമുദായത്തോടുള്ള സ്‌നേഹവും ആദരവുംകൊണ്ട് കൂടിയാണിത്. അല്ലാതെ ചിലര്‍ പ്രചരിപ്പിക്കുന്ന അസഹിഷ്ണുതയുടെ മാര്‍ഗമല്ല. കേവലം ഒരു തെരഞ്ഞെടുപ്പില്‍ വോട്ടുനേടാന്‍ വേണ്ടിയുമല്ല എന്ന് തെളിയിച്ചു കഴിഞ്ഞു. കഴിഞ്ഞ 10 വര്‍ഷക്കാലം അധികാരത്തിലിരുന്ന കോണ്‍ഗ്രസിന്റെ മുട്ടുകാല്‍ വിറച്ച സംഭവങ്ങളായിരുന്നു മേല്‍ വിവരിച്ചതൊക്കെ.

അഫ്ഗാന്റെ പരമോന്നത ബഹുമതിയായ അമീര്‍ അമാനുള്ള ഖാന്‍ പുരസ്‌കാരം നമ്മുടെ പ്രധാനമന്ത്രിക്ക് ലഭിച്ചത് ഭാരതം അഫ്ഗാന്റെ സൗഹൃദ ഡാം നിര്‍മിച്ചതിനാണ്. ഭീകരവാദികളുടെ നിരന്തര അക്രമവും ഭീഷണിയുംമൂലം നിര്‍ത്തിവച്ച ഹെരാത് ഡാമിന്റെ നിര്‍മാണം മോദി അധികാരമേറ്റതിനുശേഷം പൂര്‍ത്തീകരിച്ചു. 17000 കോടി രൂപ മുടക്കി ഭാരതം നിര്‍മിച്ച ഡാം അയല്‍രാജ്യങ്ങളുമായുള്ള ബന്ധം അരക്കിട്ട് ഉറപ്പിക്കുകയാണ്. നിങ്ങളുടെ സ്വപ്‌നം ഞങ്ങളുടെ കടമയാണെന്ന് മോദി അഫ്ഗാനില്‍ പ്രസ്താവിച്ചു.

ഭാരതത്തിന്റെ അതിര്‍ത്തി രാജ്യങ്ങള്‍ റംസാന്‍ കാലയളവില്‍ പ്രാര്‍ത്ഥനയോടെയാണ് നരേന്ദ്രമോദിയെ സ്‌നേഹിക്കുന്നത്. ഈ കൂട്ടായ്‌മയില്‍ നിശ്ചയമായും അവരുടെ നാടുകളെ, രാജ്യാന്തര ഭീകരവാദംകൊണ്ട് നിലംപരിശായ നാടിനെ കരകയറ്റാനും സമാധാനപരമായി ഭാവിജീവിതത്തിനാവശ്യമായ ബുദ്ധിയും ശക്തിയും ഭാരതം പങ്കുവെക്കുമെന്നും അവര്‍ക്ക് വിശ്വാസമുണ്ട്. ഇപ്പോള്‍ തന്നെ വിശാലമായ ധാരാളം വ്യാപാര വാണിജ്യബന്ധങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.

ഇതൊക്കെ കണ്ട് പല്ലിറുമ്മുന്ന അമേരിക്കയെയും ചൈനയെയും പുല്ലുവിലപോലും കല്‍പ്പിക്കാതെ തന്നെയാണ് നാം മുന്നോട്ട് പോകുന്നത്. എന്നിലിവിടെയോ? അധികാരത്തിന്റെ മധുരം മറ്റാര്‍ക്കും നുകരാന്‍ അനുവദിക്കാതെ ജാതിയും മതവും പറഞ്ഞ് മനുഷ്യരെ തമ്മില്‍ വേര്‍തിരിച്ച് സ്ഥാനങ്ങള്‍ ഉറപ്പിക്കാന്‍ നാണംകെട്ട പ്രസ്താവനകളുമായി ഓടിനടക്കുന്നവരെ ഇനിയും നാം തിരിച്ചറിയേണ്ടതായിട്ടുണ്ട്.

എന്തിനും ഏതിനും ബിജെപിയെയും ഭാരത പ്രധാനമന്ത്രിയെയും എതിര്‍ക്കുക എന്നത് ചിലരുടെ ജന്മവാസനയാണ്. എന്താണിവിടെ സംഭവിക്കുന്നതെന്ന് സ്വതന്ത്രമായി വിലയിരുത്തല്‍ നടത്തുക. ഈ റംസാന്‍ നമ്മുടെ മനസ്സുകളില്‍ സഹിഷ്ണുതയുടെ പുതിയ പ്രകാശം പരത്തട്ടെ.

യാഥാര്‍ത്ഥ്യങ്ങള്‍ അറിയാന്‍ ദൃഢമായ നിലപാടുകള്‍ എടുക്കാനും നമുക്ക് കഴിയണം. നാം മറ്റാരുടെയും ചങ്ങലക്കൂട്ടിലല്ല.

ചിലര്‍ നമ്മെ ചാട്ടവാറിനടിച്ച് കന്നുക്കൂട്ടത്തെപ്പോലെ കൂടെക്കൊണ്ട് നടക്കുകയാണ്. ആരെയോ കാട്ടി ഭയപ്പെടുത്തി നമ്മളെ പൊതുസമൂഹത്തില്‍ നിന്നും അകറ്റുകയാണ്. ഇറാനും അഫ്ഗാനും നമുക്ക് പാഠമാകണം. ഇനിയും അടുക്കാനും സൗഹാര്‍ദ്ദത്തിലാവാനുമുള്ള മനസ്സ് ഉണ്ടാവണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ.ബി ഗണേശ് കുമാറിന്റെ തോൽവി ആഘോഷിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ; പായസം വച്ചും പടക്കം പൊട്ടിച്ചും ആഘോഷം

India

ബംഗാളിലെ അസൻസോളിൽ മമതയുടെ ഗുണ്ടകൾ അടച്ചുപൂട്ടിയ ക്ഷേത്രം വീണ്ടും തുറന്നു; ബംഗാളിൽ മാറ്റം തുടങ്ങിയെന്ന് ബിജെപി

India

അസമിലും ബംഗാളിലും വോട്ട് ചോരി , കേരളത്തിലേത് മികച്ച വിജയം : ഇരട്ടത്താപ്പുമായെത്തി രാഹുൽ

Kerala

പോരാട്ട വീഥിയില്‍ രണ്ടാം സ്ഥാനം; അനുപ് ആന്റണിക്ക് ചരിത്ര മുന്നേറ്റം, വോട്ട് വിഹിതത്തിൽ വൻ വർദ്ധനവ്

Kerala

ഹരിപ്പാട് വോട്ട് ഇരട്ടിയാക്കി സന്ദീപ് വാചസ്പതി; ചെന്നിത്തല ജയിച്ചത് ഇടതുപക്ഷം കയ്യയച്ച് സഹായിച്ചതിനാൽ

പുതിയ വാര്‍ത്തകള്‍

ബംഗാളിന്റെ വിജയത്തിൽ പ്രധാനമന്ത്രി മോദിക്ക് 3 കിലോ ഭാരമുള്ള വെള്ളി താമര സമ്മാനവുമായി ജമ്മുവിൽ നിന്ന് ബിജെപി പ്രവർത്തകൻ

ജിഹാദികളെ പ്രീണിപ്പിക്കാൻ മമത അടച്ചു പൂട്ടി ; ബംഗാളിൽ വർഷങ്ങളായി അടച്ചിട്ടിരുന്ന ദുർഗാക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകി ബിജെപി

‘ആരാധന കൊണ്ടുള്ള വിജയം’- വിജയിന് വോട്ട് കൊടുത്ത തമിഴ് ജനതയെ അവഹേളിച്ച് പ്രകാശ് രാജ്, തമിഴനല്ലാത്ത താൻ ഇവിടെ അഭിപ്രായം പറയേണ്ടെന്ന് ആരാധകർ

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുത്; യുഎഇയിലെ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി

‘ ഞാന്‍ സംഘപ്രവര്‍ത്തകനായിരുന്നു , മുഖ്യശിക്ഷക് ഒക്കെ ആയിരുന്നു , നമ്മളോടൊക്കെ എന്തെങ്കിലും ചെയ്യാൻ പറഞ്ഞാൻ നോ പറയില്ല ‘ അന്ന് സന്തോഷ് നായർ പറഞ്ഞത്

‘ബംഗാളിന് വേണ്ടത് ബി.ജെ.പിയെങ്കിൽ അത് അംഗീകരിക്കുന്നു’: മഹുവ മൊയ്ത്ര

ബന്ധു മാത്രമായിരുന്നില്ല സന്തോഷ്, ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരൻ: സുരേഷ് ഗോപി

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

‘വിജയ ശിൽപ്പിക്ക് അഭിവാദ്യങ്ങൾ’; കെ.സി വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച നിലയിൽ

ക്യാപ്റ്റൻ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും എന്നോർത്തിട്ട് എനിക്ക് ചിരി സഹിക്കാൻ വയ്യ ; താമര ഫ്ലവർ അല്ല ഫയർ ആണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.