Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

എടക്കാട് സമരത്തിന് മൂന്നുവയസ്; ആശുപത്രി മുതലാളിമാര്‍ക്ക് പിന്തുണയുമായി രാഷ്‌ട്രീയ നേതൃത്വം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2016, 02:39 pm IST
in Kozhikode

കോഴിക്കോട്: നെല്‍വയല്‍ നികത്തി ആശുപത്രി നിര്‍മ്മിക്കുന്നതിനെതിരെയുള്ള ജനകീയസമരം മൂന്നാം വര്‍ഷത്തിലേക്ക്. എട്ട് ഏക്കറോളം നെല്‍വയല്‍ ഉള്‍പ്പെടെയുള്ളത് വാങ്ങികൂട്ടി അനധികൃത ബഹുനില ആശുപത്രി നിര്‍മ്മിക്കുന്നതിനെതിരെയാണ് പ്രദേശവാസികള്‍ 2014 ജൂണ്‍ 14 ന് പ്രക്ഷോഭമാരംഭിച്ചത്. വില്ലേജ് രേഖകള്‍ പ്രകാരം എട്ട് എക്കറില്‍ ആറ് ഏക്കറും നെല്‍വയല്‍ ആണ്. നിലമായതുകൊണ്ട് തുടക്കത്തില്‍ ആശുപത്രി നിര്‍മ്മാണത്തിന് അനുമതി ലഭിച്ചിരുന്നില്ല. ചട്ടം കാറ്റില്‍ പ്പറത്തിയാണ് പുതിയങ്ങാടി വില്ലേജ് ഓഫീസറില്‍ നിന്നുംതോട്ടമായി കാണപ്പെടുന്നുവെന്ന് രേഖനല്‍കിയത്. തുടര്‍ന്ന് കോഴിക്കോട് നഗരസഭയും അനുമതി നല്‍കുകയായിരുന്നു. 2008 ലെ ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടുന്ന സ്ഥലം 2011 ല്‍ ഒഴിവാക്കിയതായി കൃഷിവകുപ്പ് സാക്ഷ്യപ്പെടുത്തികൊണ്ട് പുതിയ ഉത്തരവും നല്‍കി. ഇങ്ങനെ അനധികൃതമായി അനുമതി കൈക്കലാക്കിക്കൊണ്ടാണ് ആശുപത്രി നിര്‍മ്മാണം ആരംഭിച്ചത്.സമീപത്തെ ബോത്തി കനാലിന് ഒരു തകരാറും സംഭവിക്കാതെ നിര്‍മാണം നടത്തണമെന്ന് ജലസേചന വകുപ്പ് നിര്‍ദേശിച്ചിരുന്നുവെങ്കിലും ആ കനാല്‍ മണ്ണിട്ട് നികത്തിയാണ് അനുമതിക്കായി അപേക്ഷ നല്‍കിയതെന്ന് കാര്യം ബന്ധപ്പെട്ട അധികൃതര്‍ മറച്ചുവെക്കുകയുംചെയ്തു. എമര്‍ജിംഗ് കേരള പദ്ധതിയില്‍ഉള്‍പ്പെട്ടതായിരുന്നു ഈ സംരംഭം. എന്നായിരുന്നു തുടക്കത്തില്‍ അധികൃതര്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ അനധികൃത ആശുപത്രി നിര്‍മാണത്തിനെതിരെ നാട്ടുകാര്‍ രൂപം നല്‍കിയ എടക്കാട് സമരസമിതിക്ക് വിവരാവകാശപ്രകാരം ലഭിച്ച മറുപടിയില്‍ ഈ സംരംഭം എമര്‍ജിംഗ് കേരളയില്‍ ഉള്‍പ്പെട്ടിട്ടില്ലായി#െന്നാണുള്ളത്. വ്യവസായ ഗ്രൂപ്പിന്റെ പണച്ചാക്കില്‍ മാത്രം കണ്ണുള്ള ഭരണ പ്രതിപക്ഷ കക്ഷികളുടെ പിന്തുണയോടുള്ള ആശുപത്രി നിര്‍മാണത്തിനെതിരെയുള്ള നാട്ടുകാരുടെ സമരം മുന്നോട്ട് പോയി.ഇതിനിടെ സമരസമിതി ഹൈക്കോടതിയേയും സുപ്രീം കോടതിയേയുംസമീപിച്ചെങ്കിലും അധികൃതരുടെ തെറ്റായവിവരത്തിന്റെ അടിസ്ഥാനത്തില്‍ നീതി വഴിമാറുകയുംചെയ്തു. സമരസമിതി കേന്ദ്രപരിസ്ഥിതിവകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ക്ക് നല്‍കിയപരാതിയുടെ അടിസ്ഥാനത്തില്‍ പാരിസ്ഥിതിക അനുമതി പുതുക്കിനല്‍കിയിട്ടില്ല. ഇതു കാരണം കോഴിക്കോട് നഗരസഭാ സെക്രട്ടരി നിര്‍മാണം നിര്‍ത്തിവെക്കാന്‍സ്റ്റോപ്പ് മെമ്മോ പുറപ്പെടുവിച്ചിരുന്നുവെങ്കിലും ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ സമ്മര്‍ദമൂലം ഇതേ സെക്രട്ടറി വീണ്ടും അനുമതി നല്‍കിയിരിക്കുകയാണ്.

അനധികൃത ആശുപത്രി നിര്‍മാണത്തിനെതിരെ ഒരു പ്രദേശം മുഴുവന്‍ പങ്കാളികളായി ശക്തമായ പ്രക്ഷോഭവുമായി രംഗത്തു വന്നപ്പോള്‍ ഇടത്- വലതു മുന്നണികള്‍ അതിനെ അവഗണിച്ചു. എന്നാല്‍ ബിജെപി പിന്തുണയുമായി രംഗത്ത് വന്നത് എടക്കാട്‌സമരസമിതിക്ക് വലിയ ആശ്വാസവുമായി. മുട്ടിയവാതിലുകളൊന്നും തുറന്നില്ലെങ്കിലും പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന വികസനം ഉണ്ടാകില്ലയെന്ന പുതിയ മുഖ്യമന്ത്രിയുടെ വാക്കുകളെ സമരസമിതി പ്രതീക്ഷയോടെയായിരുന്നു കണ്ടത്. എന്നാല്‍ ആശുപത്രി നിര്‍മ്മിക്കുന്ന വ്യവസായിയും കൂടെ ഒരുചടങ്ങില്‍ വേദി പങ്കിട്ട് വ്യവസായം തുടങ്ങുന്നവര്‍ക്ക് മനം മടുത്ത് മടങ്ങിപോകേണ്ട അവസ്ഥയുണ്ടാവില്ല എന്ന പ്രഖ്യാപനം പ്രതീക്ഷക്ക് മങ്ങലേല്‍പ്പിക്കുകയാണ് ആശുപത്രി നിര്‍മ്മാണം കൊണ്ട് ഇപ്പോള്‍ തന്നെ പ്രദേശത്തുകാര്‍ ദുരിതം അനുഭവിച്ചുതുടങ്ങിയിരിക്കുകയാണ്. ആശുപത്രി നിര്‍മാണത്തിനായി കുഴല്‍ക്കിണറിലൂടെ വെള്ളം ഊറ്റിയെടുത്തത് കുടിവെള്ള ക്ഷാമത്തിനും കാരണായി. മഴക്കാലമായതോടെ വെള്ളകെട്ടുമൂലം പ്രദേശവാസികള്‍ ദുരിതത്തിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

Kerala

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

India

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

Kerala

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

Kerala

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

പുതിയ വാര്‍ത്തകള്‍

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.