ചെന്നൈ:ചെന്നൈയിൽ മുടി മാറ്റിവെയ്‌ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു. 22 കാരനായ സന്തോഷാണ് സര്‍ജറിയ്‌ക്ക് ശേഷമുണ്ടായ കടുത്ത പനിയെത്തുടര്‍ന്ന് മരിച്ചത്.
കഴിഞ്ഞ മാസമായിരുന്നു സന്തോഷിന് സര്‍ജറി നടത്തിയത്. ചെന്നൈയിലെത്തന്നെ ഒരു പ്രമുഖ ഹെയര്‍ ട്രാന്‍സ്പ്ലാന്റ് സെന്ററില്‍ പത്ത് മണിക്കൂറോളം നീണ്ടു നിന്ന ശസ്ത്രക്രിയയില്‍ 1200 ഓളം മുടികളാണ് സന്തോഷിന് വെച്ചുപിടിപ്പിച്ചത്. ഇതിന് പിന്നാലെ സന്തോഷിന് കടുത്ത പനിയും ശരീര വേദനയും അനുഭവപ്പെട്ടു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് മൂന്നാം ദിവസം മരിക്കുകയായിരുന്നു.
സന്തോഷിന് സര്‍ജനി നടത്തിയ ട്രാന്‍സ്പ്ലാന്റ് സെന്ററിന്റെ നടപടികള്‍ ശരിയായ രീതിയിലല്ലെന്ന് സന്തോഷിന്റെ മാതാവ് ജോസ്ബീന്‍ പറഞ്ഞു. ശസ്ത്രക്രിയയ്‌ക്ക് നേതൃത്വം നല്‍കിയ സര്‍ജനും അനസ്‌തേഷ്യസ്റ്റും നിലവില്‍ ഒളിവിലാണ്. സംഭവത്തില്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റ് സ്ഥാപനത്തിനും സര്‍ജറി നടത്തിയ ഡോക്ടര്‍ക്കുമെതിരെ നിയമ നടപടിയ്‌ക്കൊരുങ്ങുകയാണ് സന്തോഷിന്റെ മാതാപിതാക്കള്‍.
വന്‍ തുക കൈപ്പറ്റുന്നതല്ലാതെ ഇവര്‍ മനുഷ്യ ജീവന് യാതൊരു വിലയും കല്‍പിക്കുന്നില്ലെന്നും
ജോസ്ബീന്‍ ആരോപിച്ചു. സന്തോഷിന്റെ ശസ്ത്രക്രിയയ്‌ക്കായി ഏകദേശം 73,000 രൂപയാണ് ചെലവഴിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: