ബെയ്‌റൂട്ട്: സിറിയയുടെ പ്രധാന നഗരമായ ആലപ്പോയിലെ ആശുപത്രിക്ക് നേരെയുണ്ടായ വ്യോമാക്രമണത്തിൽ പതിനഞ്ച് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ആശുപത്രിയിലെ നിരവധിപ്പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തില്ല.
ആലപ്പോയിലെ വിമതസ്വാധീന മേഖലയില്‍ സ്ഥിതി ചെയ്തിരുന്ന ആശുപത്രിക്ക് നേരെയാണ് വ്യോമാക്രമണം ഉണ്ടായത്. കുട്ടികള്‍ അടക്കം സാധാരണക്കാരാണ് കൊല്ലപ്പെട്ടത് എന്നാണ് സന്നദ്ധസംഘടനകള്‍ വ്യക്തമാക്കുന്നത്. ആശുപത്രിക്ക് നേരെ ഒന്നിലധികം തവണ വ്യോമാക്രമണം ഉണ്ടായതായും സന്നദ്ധസംഘടനകള്‍ പറയുന്നു.
വിമതരെ രാജ്യത്ത് നിന്നും തുരത്താൻ ഏത് അറ്റവും പോകുന്ന ബാഷർ അൽ അസദിന്റെ ഡെത്ത് സ്വാകാഡിലേക്കാണ് ഏവരും വിരൽ ചൂണ്ടുന്നത്. വിമതരെ ഏതു വിധേയനേയും പുറത്താക്കും എന്ന് പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് വിമത കേന്ദ്രത്തിലെ ആശുപത്രിക്ക് നേരെ ആക്രമണം നടന്നത്.
സിറിയയിൽ ആഭ്യന്തര യുദ്ധം ആരംഭിച്ച ശേഷം 360 ആശുപത്രികള്‍ ആക്രമിക്കപ്പെട്ടു എന്നാണ് കണക്ക്. 740 ഓളം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ജീവനും നഷ്ടമായി. കഴിഞ്ഞ മാസം അലപ്പോയിലെ ആശുപത്രിക്ക് നേരെ സര്‍ക്കാര്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ അന്‍പതോളം പേരാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ രണ്ട് ദിവസത്തിലേറെയായി അസദ് സൈന്യം അലപ്പോയിലെ വിമതകേന്ദ്രങ്ങളില്‍ ശക്തമായ ആക്രമണം നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: