Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കര്‍മ്മം ലോക സംഗ്രഹമായി ചെയ്യണം (3-20)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2016, 08:20 pm IST
in Samskriti

അന്തഃകരണത്തിലെ കാമം, ക്രോധം മുതലായ മാലിന്യങ്ങള്‍ നശിക്കാന്‍ വേണ്ടി കര്‍മ്മം ചെയ്യണം എന്നുപറഞ്ഞു. കാരണം ഹൃദയശുദ്ധിയില്ലാത്തവര്‍ക്ക് ആത്മസാക്ഷാത്കാരം ലഭിക്കുകയില്ല. അല്ലാതെ സദാ കര്‍മംചെയ്തുകൊണ്ടിരുന്നാല്‍ പരമപദം കിട്ടുകയുമില്ല. ഇതാണ് പറഞ്ഞുവെച്ച ആശയം. എന്നാല്‍ ആത്മജ്ഞാനികളായവരും കര്‍മ്മം ചെയ്യുന്നുണ്ട് എന്ന് ഭഗവാന്‍ പറയുന്നു.

ജനകരാജാവ്, യുധിഷ്ഠിരന്‍, പ്രിയവ്രതന്‍ തുടങ്ങിയവര്‍ ജ്ഞാനികളും ഭരണാധികാരികളുമായിരുന്നു. അവര്‍ ലൗകികമോ വൈദികമോ ആയ ഒരു കര്‍മ്മവും ഉപേക്ഷിച്ചുകൊണ്ടല്ല, കര്‍മ്മങ്ങള്‍ ചെയ്തു കൊണ്ടുതന്നെയാണ് പരമജ്ഞാനികളായത്. ജ്ഞാനംകൊണ്ടുനേടേണ്ടുന്ന മോക്ഷവും അവര്‍ക്കു ലഭിച്ചു. കര്‍മ്മംകൊണ്ടു പ്രപഞ്ചത്തില്‍ ബന്ധിതരായിട്ടില്ല.

കാരണം ജ്ഞാനത്തിന്റെ പ്രഭാവം തന്നെ. അതുകൊണ്ട് അര്‍ജ്ജുനാ, നീ ജ്ഞാനിയായാല്‍പ്പോലും കര്‍മ്മം ചെയ്യാന്‍ യോഗ്യനാണ്. ജ്ഞാനനിഷ്ഠന്മാര്‍ എന്തിനുവേണ്ടിയാണ് കര്‍മം ചെയ്യുന്നത്? ”ലോകസംഗ്രഹമേവ”

ജനങ്ങളെ അവരവരുടെ സ്വധര്‍മത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും അധര്‍മ്മത്തില്‍നിന്ന് നിവര്‍ത്തിപ്പിക്കുന്നതിനും പിന്‍മാറ്റുന്നതിനും വേണ്ടിയാണ്. അതുകൊണ്ട് അര്‍ജുനാ, നീ ജ്ഞാനനിഷ്ഠനായിത്തീര്‍ന്നാലും ജനങ്ങളെ പഠിപ്പിക്കുവാനായി കര്‍മ്മം ചെയ്യൂ!

കൊച്ചുകുട്ടികളെ കണക്കു പഠിപ്പിക്കുന്ന അധ്യാപകന്‍ ഗണിതശാസ്ത്രം എല്ലാം അറിയുന്നവനാണ്; ജ്ഞാനിയാണ്.

ബോര്‍ഡില്‍ ചോക്കുകൊണ്ട് 55+45 എന്നെഴുതി, പിന്നീട് കൈവിരലുകള്‍കൊണ്ട് എണ്ണിക്കൂട്ടി ഉത്തരം എഴുതുന്നത് കുട്ടികളെ പഠിപ്പിക്കുവാന്‍ വേണ്ടിയാണ്; തനിക്ക് വേണ്ടിയല്ല. അതുപോലെയാണ്. ആത്മജ്ഞാനികള്‍ കര്‍മ്മം ചെയ്യുന്നത്, സീതാദേവിയുടെ പിതാവായ ജനകരാജാവ് ആത്മവിദ്യാ വിശാരദനാണ്; എപ്പോള്‍ വേണമെങ്കിലും അദ്ദേഹത്തിന് ഭഗവത്പദം പ്രാപിക്കാം. പക്ഷെ അങ്ങനെ ചെയ്യാതെ ധര്‍മ്മാനുസൃതമായി രാജ്യം ഭരിച്ചത് പ്രജകളെ സ്വധര്‍മ്മനിഷ്ഠന്മാരും ഭക്തന്മാരും ജ്ഞാനികളുമായി മാറ്റാന്‍വേണ്ടിയാണ്.

ഒരു ഭരണാധികാരിയുടെ കര്‍ത്തവ്യം പ്രജകള്‍ക്ക് ഭൗതികസുഖസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊടുക്കുക മാത്രമല്ല, അവരുടെ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്കു സൗകര്യവും മൗതൃകയും നല്‍കുക കൂടിയാണ്.

മോക്ഷത്തിനു കൂടി

കര്‍മ്മം ചെയ്യണം

ആത്മ-പരമാത്മക്കളുടെ ജ്ഞാനം നേടുക എന്നത് ഒരു കര്‍മമാണ്. ഭഗവത്പദം പ്രാപിക്കാന്‍ വേണ്ടി ഭഗവത് കഥാനാമ ശ്രവണാദികള്‍ അനുഷ്ഠിക്കുന്നതും കര്‍മ്മമാണല്ലോ. അങ്ങനെ മുക്തിസിദ്ധിക്കുവാനും വര്‍ധിച്ച ആനന്ദം ലഭിക്കാനും ആത്മീയ കര്‍മ്മങ്ങള്‍ ചെയ്യണം. ജ്ഞാനം നമ്മുടെ ഉള്ളില്‍ത്തന്നെയുണ്ട്; ഈശ്വരന്‍ നമ്മുടെ ഹൃദയത്തില്‍ തന്നെ വസിക്കുന്നുണ്ട്, എന്നുപറയുന്നവരും ധാരാളമുണ്ട്. പക്ഷേ അതുകൊണ്ടു കാര്യമില്ല.

ഒരു ശ്ലോകം നോക്കുക:-

”സര്‍പ്പിരസ്തി പയസീ, ക്ഷുഗോ രസഃ

തൈലമസ്തി, തിലമധ്യ ഏവതത്

ലഭ്യതേ മഥനയന്ത്രകര്‍മ്മണാ

കര്‍മ്മണാ ഹൃദിഗതാ തഥൈവ ചിത്”

(പയസി സര്‍പ്പിഃ അസ്തി-പാലിലാണ് നെയ്യുള്ളത്. ഇക്ഷുഗോരസഃ-കരിമ്പിലാണ് കരിമ്പിന്‍ നീര് ഉള്ളത്. തിലമധ്യ ഏവെതെലം-എള്ളില്‍ എണ്ണയുണ്ട്. പക്ഷേ പാല്‍ തൈരാക്കി മാറ്റി കടഞ്ഞാലേ നെയ്യ് കിട്ടുകയുള്ളൂ. യന്ത്രത്തില്‍ ഇട്ട് അത് പ്രവര്‍ത്തിപ്പിച്ചാലേ കരിമ്പില്‍നിന്നു രസവും എള്ളില്‍നിന്ന് എണ്ണയും കിട്ടുകയുള്ളൂ. അതുപോലെ ജ്ഞാനവും ഭക്തിയും അനുഭവിക്കണമെങ്കില്‍ കര്‍മ്മം അത്യാവശ്യമാണ്.)

വാസ്തവത്തില്‍ ലോകസംഗ്രഹത്തിനുവേണ്ടി മാത്രമല്ല, ജ്ഞാനം നേടാന്‍ വേണ്ടി മാത്രവുമല്ല, ഭഗവദാരാധനായായിത്തന്നെ, ഭഗവാന്‍ സന്തോഷിക്കാന്‍ വേണ്ടിത്തന്നെയാവണം കര്‍മ്മം ചെയ്യേണ്ടത്. ഈ 20-ാം ശ്ലോകത്തിലെ ഏവ, അവി എന്ന രണ്ടു അവ്യയ പദങ്ങള്‍കൊണ്ട് ഈ ആശയമാണ് സൂചിപ്പിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഗംഗയുടെ ഒഴുക്ക് ബംഗാളിന്റെ ആത്മാവിലൂടെ’

ഡാര്‍ജിലിങ് ജില്ലയിലെ കുര്‍സിയോങ്ങില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണറാലിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിസംബോധന ചെയ്യുന്നു
India

ബംഗാളിലേത് മാറ്റത്തിന്റെ തരംഗങ്ങള്‍: മോദി

Entertainment

ഫിറോസ്-സജ്ന ബന്ധം തകർന്നതിന് പിന്നിൽ!ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന പ്രമുഖ വ്യക്തി ?

Kerala

രണ്ടുദിവസം ലോക്‌ഡൗണിന് സമാനമായി ജാഗ്രത പാലിക്കണം; കേരളത്തിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

India

ലൈംഗിക ശേഷി വർദ്ധിപ്പിക്കാനുള്ള മരുന്ന് അമിതമായി കഴിച്ച മലയാളി യുവാവ് ഡൽഹിയിൽ മരിച്ച നിലയിൽ

പുതിയ വാര്‍ത്തകള്‍

ആം ആദ്മിയിലെ 60ലധികം എംഎൽഎമാരുടെ പിന്തുണ, പഞ്ചാബ് എൻഡിഎ ഭരണത്തിലേക്കെന്ന് ബിജെപിയിൽ ചേർന്ന എംപിമാർ

പദ്മശ്രീ മുനി നാരായണ പ്രസാദ് സമാധി ആയി

ചരിത്രം കുറിച്ച് ഐഎൻഎസ് സുദർശിനി; കാനറി ദ്വീപുകളിൽ ആദ്യമായി ഇന്ത്യൻ നാവികസേനയുടെ കപ്പലെത്തി

ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ പറന്ന സംഭവം: ഗുരുതര സുരക്ഷാ ലംഘനമെന്ന് റിപ്പോര്‍ട്ട്

ഒകുലോപ്ലാസ്റ്റിക് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ വാര്‍ഷിക സമ്മേളനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് ഉദ്ഘാടനം ചെയ്യുന്നു. ഡോ. പ്രവീണ്‍ കുമാര്‍ മോങ്ങ്‌ഗ്രേ, ഡോ. സാവരി ദേശായി, ഡോ. അനിത സേത്തി, ഡോ. രമണ്‍ മിത്തല്‍, ഡോ. കസ്തൂരി ഭട്ടാചാര്‍ജി, ഡോ. രാജീവ് സുകുമാരന്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. മരിയന്‍ പോളി, ഡോ. സന്തോഷ് ജി. ഹോണവര്‍, ഡോ. എ. ഗിരിധര്‍, ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ. എസ്.ജെ. സായികുമാര്‍ എന്നിവര്‍ സമീപം

ഒകുലോപ്ലാസ്റ്റിക് അസോസിയേഷന്‍ ദേശീയ സമ്മേളനത്തിന് തുടക്കം

38 കോടി വീതം വിലയുള്ള 3 ഫ്ലാറ്റുകൾ സ്വന്തമാക്കി ഷാരുഖ് ഖാന്റെ മാനേജർ പൂജ ദദ്‌ലാനി: കണ്ണ് തള്ളി നടന്മാർ

മൊജ്താബ ഖമേനിക്ക് ഗുരുതര പരിക്ക്; ഭരണപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് ഐആര്‍ജിസി

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്; 15 മിനിറ്റ് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ആരംഭിച്ചു

ഉക്രൈന്‍ യുദ്ധത്തില്‍ 10 ഭാരതീയര്‍ കൊല്ലപ്പെട്ടു; മരിച്ചത് റഷ്യക്ക് വേണ്ടി യുദ്ധം ചെയ്തവര്‍

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.