Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ജനകീയ സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2016, 08:50 pm IST
in Vicharam

അതിവേഗ പുരോഗതിക്ക് വ്യക്തമായ വഴിയും കാഴ്ചപ്പാടും സൃഷ്ടിച്ചുകൊണ്ട് എന്‍ഡിഎയുടെ കേന്ദ്ര സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക് കാലൂന്നി. 2014 മെയ് 26 ന് അധികാരമേറ്റ നരേന്ദ്രമോദി സര്‍ക്കാര്‍ ഊഹിക്കാന്‍ പോലും പറ്റാത്തവിധം അസൂയാവഹമായ പുരോഗതിയാണ് കൈവരിച്ചിരിക്കുന്നത്. അതാകട്ടെ രാജ്യത്തിനകത്ത് മാത്രമല്ല, പുറത്തും ആശാവഹമായ നേട്ടമാണുണ്ടാക്കിയത്. നരേന്ദ്രമോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന് മങ്ങലേല്‍പ്പിക്കാന്‍ രാഷ്‌ട്രീയ പ്രതിയോഗികള്‍ ചില ഗോഷ്ടികള്‍ നടത്തുന്നുണ്ടെങ്കിലും ജനങ്ങള്‍ അതൊന്നും ഗൗനിക്കുന്നില്ല.

പത്തുവര്‍ഷം ഭരിച്ച യുപിഎ സര്‍ക്കാരിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസാണ് നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ആക്ഷേപം ചൊരിയാന്‍ വിഫലശ്രമം നടത്തിയിരിക്കുന്നത്. രാജ്യത്തിന്റെ വിഭവങ്ങള്‍ അടിച്ചുമാറ്റിയ ആ പാര്‍ട്ടിയെ തുടച്ചുമാറ്റിയ ജനങ്ങള്‍ ആഗ്രഹിക്കുന്ന അഴിമതി രഹിത, കാര്യക്ഷമതയേറിയ സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്നവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ അഴിമതി ആരോപണങ്ങളില്‍ നട്ടംതിരിഞ്ഞിരുന്ന കാലം കഴിഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷമായി എന്‍ഡിഎ സര്‍ക്കാര്‍ സംശുദ്ധ ഭരണത്തിലൂടെ മുന്നേറുകയാണ്. ജനങ്ങളോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധത പ്രകടമാകുന്ന പ്രവര്‍ത്തനം ചുവപ്പുനാടയുടെ പ്രതിബന്ധമില്ലാതെ സുഗമമായി തുടരുന്നു.

സംഘര്‍ഷങ്ങളെത്തുടര്‍ന്ന് വിദേശത്തു കുടുങ്ങിയ ഭാരതീയരെ നാട്ടിലെത്തിക്കുന്നതിനും, പാവപ്പെട്ട സ്ത്രീകളുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനുള്ള സൗജന്യ പാചകവാതക കണക്ഷന്‍ പദ്ധതിയുമെല്ലാം ഉദാഹരണമാണ്. ഒട്ടേറെ പരിഷ്‌കാരങ്ങള്‍ നടപ്പാക്കി സാമ്പത്തികരംഗത്തെ പുനരുജ്ജീവിപ്പിക്കാനും മോദി സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തി. എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ സാമ്പത്തികരംഗം തകര്‍ച്ചയിലായിരുന്നു, മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ (ജിഡിപി) വലിയ മാന്ദ്യം പ്രകടമായിരുന്നു. ആഗോള സമ്പദ് രംഗം വെല്ലുവിളികള്‍ നേരിട്ടപ്പോഴും എന്‍ഡിഎ സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനംകൊണ്ട് എല്ലാ മേഖലകളിലും വളര്‍ച്ച പ്രകടമായി. ജിഡിപി ഈ സാമ്പത്തികവര്‍ഷം 7.5% വര്‍ധിച്ചു.

പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനെ അതിജീവിച്ച് ഒട്ടേറെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനായി. രാജ്യാന്തരരംഗത്ത് ഭാരതത്തിന് സുപ്രധാന സ്ഥാനം നേടിയെടുക്കാനുമായി. എന്‍ഡിഎ സര്‍ക്കാരിലെ എല്ലാ മന്ത്രാലയങ്ങളും ജനോപകാരപ്രദമായ ഒട്ടേറെ സംരംഭങ്ങള്‍ക്കു തുടക്കമിട്ടു. ജന്‍ ധന്‍ യോജന, മുദ്ര യോജന, സ്റ്റാന്‍ഡ് അപ് ഇന്ത്യ, വിള ഇന്‍ഷുറന്‍സ്, സ്‌കില്‍ ഇന്ത്യ, മെയ്‌ക് ഇന്‍ ഇന്ത്യ തുടങ്ങിയ പദ്ധതികള്‍ സാധാരണക്കാര്‍ക്ക് പ്രയോജനകരമായി. 21 കോടി പുതിയ ബാങ്ക് അക്കൗണ്ടുകളാണ് ജന്‍ധന്‍ വഴി ആരംഭിച്ചത്.

1.47 കോടി പേര്‍ക്ക് ഇതുവഴി ചെറുകിടവായ്‌പ ലഭിച്ചു. രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കാനുള്ള ഗ്രാമ് ജേ്യാതി പദ്ധതി അതിവേഗം നടപ്പാക്കുന്നു. അടിസ്ഥാനസൗകര്യവികസന പ്രവര്‍ത്തനങ്ങള്‍ അതിവേഗം മുന്നേറുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് മന്ദഗതിയിലായിരുന്ന ദേശീയപാതാവികസനം വീണ്ടും ഊര്‍ജിതമാക്കി ഇപ്പോള്‍ ദിവസം 18 കിലോമീറ്റര്‍ വീതം ദേശീയപാത നിര്‍മിക്കപ്പെടുന്നു. ഭാരതത്തിന്റെ സവിശേഷസ്ഥിതി അനുസരിച്ച് എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി ലഭ്യമാക്കുക ദുഷ്‌കരമായതുകൊണ്ട് സ്റ്റാന്‍ഡ് അപ് ഇന്ത്യ, മെയ്‌ക് ഇന്‍ ഇന്ത്യ തുടങ്ങിയ പദ്ധതികളിലൂടെ തൊഴിലില്ലായ്‌മ പ്രശ്‌നം പരിഹരിക്കാനാണ് മോദി സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. ലക്ഷക്കണക്കിനു യുവാക്കളെ തൊഴില്‍ നിപുണരാക്കാനുള്ള ശ്രമങ്ങളും വന്‍വിജയത്തിലാണ്.

സമൂഹത്തില്‍ അവഗണിക്കപ്പെട്ടിരുന്ന ദലിത്, പിന്നാക്ക വിഭാഗങ്ങള്‍ക്ക് തൊഴില്‍ സംരംഭകരാകാനുള്ള ഒട്ടേറെ അവസരങ്ങളും ലഭ്യമാക്കി. ഒരു സര്‍ക്കാര്‍ എങ്ങനെ ജനോപകാരപ്രദമായി പ്രവര്‍ത്തിക്കണമെന്നതിന് മികച്ച ഉദാഹരണമാണ് പെട്രോളിയം മന്ത്രാലയത്തിന്റെ പഹല്‍, ഗിവ് ഇറ്റ് അപ്, ഉജ്വല യോജന എന്നീ പദ്ധതികള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെയും പ്രത്യേക താല്‍പര്യപ്രകാരം ആരംഭിച്ച ഈ പദ്ധതികള്‍ വന്‍വിജയമാണ്. കേന്ദ്ര സര്‍ക്കാരിന്റെ പാചകവാതക സബ്‌സിഡി ലഭിച്ചുകൊണ്ടിരുന്ന അനര്‍ഹരെ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ക്ക് മുന്‍ഗണന നല്‍കി.

സബ്‌സിഡി അര്‍ഹരായവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ ലഭ്യമാക്കുന്ന പഹല്‍ പദ്ധതി 2015 ജനുവരി ഒന്നിന് ആരംഭിച്ചു. വന്‍വിജയമായിരുന്ന ഈ പദ്ധതിയിലൂടെ സബ്‌സിഡിയിനത്തില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം 14,672 കോടി രൂപ ലാഭിക്കാനായി. പ്രധാനമന്ത്രിയുടെ ‘ഗിവ് ഇറ്റ് അപ്’ പദ്ധതിയിലൂടെ ഒരു കോടിയിലേറെ ഉപയോക്താക്കളാണ് സബ്‌സിഡി ഉപേക്ഷിക്കാന്‍ തയാറായത്. ഈ പദ്ധതികളിലൂടെ സര്‍ക്കാരിനു ലാഭിക്കാനായ തുക ഉപയോഗിച്ച് പാവങ്ങള്‍ക്ക് സൗജന്യമായി പാചകവാതകം ലഭ്യമാക്കുന്നതിനുള്ള ‘പ്രധാന്‍മന്ത്രി ഉജ്വല്‍ യോജന’ എന്ന പദ്ധതിക്കു തുടക്കം കുറിച്ചു.

കുട്ടിക്കാലത്ത് ഏറെ കഷ്ടപ്പാടും ദാരിദ്ര്യവും അനുഭവിച്ച നരേന്ദ്രമോദിയുടെ ഭരണത്തിന്‍കീഴില്‍ മുന്തിയ പരിഗണന പാവങ്ങള്‍ക്കാണ്. ദാരിദ്ര്യത്തിന് ജാതിയും മതവുമില്ല. ‘എല്ലാവര്‍ക്കും വേണ്ടി എല്ലാവര്‍ക്കുമൊപ്പം’ എന്നതാണ് സര്‍ക്കാരിന്റെ ആപ്തവാക്യം. അവിടെ സഹിഷ്ണുതയും സഹവര്‍ത്തിത്വവും പ്രകടമാണ്. ഈ സര്‍ക്കാര്‍ അഞ്ചുവര്‍ഷം തികയ്‌ക്കുമ്പോള്‍ അത്ഭുതാവഹമായ പുരോഗതിയുണ്ടാകും. അതിനായി കാത്തിരിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.വി ഗോവിന്ദനും കെ.കെ രാഗേഷിനുമെതിരെ കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍

Kerala

മുഖ്യമന്ത്രി സ്ഥാനത്തില്‍ ഒരു വിസ്മയം കൂടിമുഖ്യമന്ത്രി സ്ഥാനത്തേയ്‌ക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Kerala

നിര്‍ണായക യോഗത്തില്‍ കെ സി വേണുഗോപാലും പങ്കെടുക്കും

Kerala

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച മച്ചാട് ഗോപാലന്‍ ഇടഞ്ഞു

Kerala

കെ.ബി ഗണേശ് കുമാറിന്റെ തോൽവി ആഘോഷിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ; പായസം വച്ചും പടക്കം പൊട്ടിച്ചും ആഘോഷം

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ അസൻസോളിൽ മമതയുടെ ഗുണ്ടകൾ അടച്ചുപൂട്ടിയ ക്ഷേത്രം വീണ്ടും തുറന്നു; ബംഗാളിൽ മാറ്റം തുടങ്ങിയെന്ന് ബിജെപി

അസമിലും ബംഗാളിലും വോട്ട് ചോരി , കേരളത്തിലേത് മികച്ച വിജയം : ഇരട്ടത്താപ്പുമായെത്തി രാഹുൽ

പോരാട്ട വീഥിയില്‍ രണ്ടാം സ്ഥാനം; അനുപ് ആന്റണിക്ക് ചരിത്ര മുന്നേറ്റം, വോട്ട് വിഹിതത്തിൽ വൻ വർദ്ധനവ്

ഹരിപ്പാട് വോട്ട് ഇരട്ടിയാക്കി സന്ദീപ് വാചസ്പതി; ചെന്നിത്തല ജയിച്ചത് ഇടതുപക്ഷം കയ്യയച്ച് സഹായിച്ചതിനാൽ

ബംഗാളിന്റെ വിജയത്തിൽ പ്രധാനമന്ത്രി മോദിക്ക് 3 കിലോ ഭാരമുള്ള വെള്ളി താമര സമ്മാനവുമായി ജമ്മുവിൽ നിന്ന് ബിജെപി പ്രവർത്തകൻ

ജിഹാദികളെ പ്രീണിപ്പിക്കാൻ മമത അടച്ചു പൂട്ടി ; ബംഗാളിൽ വർഷങ്ങളായി അടച്ചിട്ടിരുന്ന ദുർഗാക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകി ബിജെപി

‘ആരാധന കൊണ്ടുള്ള വിജയം’- വിജയിന് വോട്ട് കൊടുത്ത തമിഴ് ജനതയെ അവഹേളിച്ച് പ്രകാശ് രാജ്, തമിഴനല്ലാത്ത താൻ ഇവിടെ അഭിപ്രായം പറയേണ്ടെന്ന് ആരാധകർ

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുത്; യുഎഇയിലെ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി

‘ ഞാന്‍ സംഘപ്രവര്‍ത്തകനായിരുന്നു , മുഖ്യശിക്ഷക് ഒക്കെ ആയിരുന്നു , നമ്മളോടൊക്കെ എന്തെങ്കിലും ചെയ്യാൻ പറഞ്ഞാൻ നോ പറയില്ല ‘ അന്ന് സന്തോഷ് നായർ പറഞ്ഞത്

‘ബംഗാളിന് വേണ്ടത് ബി.ജെ.പിയെങ്കിൽ അത് അംഗീകരിക്കുന്നു’: മഹുവ മൊയ്ത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.