Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഭരണത്തിന് മാനുഷിക മുഖമുണ്ടാവട്ടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2016, 08:04 am IST
in Vicharam

ഇടതുമുന്നണി സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയാണ്. ജനങ്ങള്‍ക്ക് വന്‍ പ്രതീക്ഷയും മോഹങ്ങളും നല്‍കിയാണ് അവര്‍ അധികാരത്തിലെത്തുന്നത്. സംസ്ഥാനത്തിന്റെ ഓരോ കോണില്‍നിന്നും അഴിമതിക്കെതിരെയുള്ള ഉറച്ചനിലപാടുകള്‍ ഒരു പരിധിവരെ വോട്ടാക്കി മാറ്റാനും അതുവഴി അധികാരത്തിലെത്താനും ഇടതുമുന്നണിക്ക്, വിശിഷ്യ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് സാധിച്ചു എന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിട്ടുണ്ട്. അതെന്തായാലും അഴിമതിഭരണമെന്ന വലതുമുന്നണിയുടെ എക്കാലത്തെയും നിലപാടുകള്‍ക്കെതിരെ കേരളജനത വിധിയെഴുതിയിട്ടുണ്ടെന്ന് കരുതാം. ഇത് ഏതര്‍ത്ഥത്തിലാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കണക്കിലെടുക്കാന്‍ പോകുന്നത് എന്നറിയില്ല.

ഇതുവരെയുള്ള ശരികേടുകളില്‍നിന്ന് ശരിയിലേക്കുള്ള പ്രയാണത്തില്‍ രാഷ്‌ട്രീയ ദുഷ്ടലാക്കുകളുടെ കുത്തൊഴുക്കുണ്ടാവുമോ എന്ന് നിഷ്പക്ഷമതികള്‍ അതിയായി വേവലാതിപ്പെടുന്നുണ്ട്. അവരുടെ ആശങ്ക അരക്കിട്ടുറപ്പിക്കുന്ന സംഭവഗതികളാണ് വോട്ടെണ്ണല്‍ ദിവസംമുതല്‍ കേരളത്തിലങ്ങിങ്ങോളം അരങ്ങേറിയത്. ജനസമ്മതി തങ്ങള്‍ക്ക് സൈ്വരവിഹാരം നടത്താനുള്ള എന്‍ഒസിയായി അവര്‍ കരുതി. അതിന് അരുനില്‍ക്കുകയും എരിതീയില്‍ കൂടുതല്‍ എണ്ണ പകര്‍ന്നുകൊടുക്കുകയും ചെയ്യുന്ന സമീപനം അവരുടെ നേതാക്കളുടെ ഭാഗത്തുനിന്നുമുണ്ടായി. അഴിമതിയും സ്വജനപക്ഷപാതവും തകര്‍ത്തെറിഞ്ഞ കേരളത്തിന്റെ മനസ്സാക്ഷിയെ വെട്ടിപ്പിളര്‍ക്കാന്‍ പോരുന്ന രാഷ്‌ട്രീയ ആയുധങ്ങളുമായാണ് ചെമ്പട ആര്‍ത്തട്ടഹസിച്ച് നടക്കുന്നത്.

പ്രതിപക്ഷത്തായിരുന്നപ്പോഴും ഇടതുപക്ഷത്തിന്റെ സ്വഭാവത്തില്‍ ഒരു മാറ്റവും ഉണ്ടായിരുന്നില്ല. ഭീഷണിയും സമ്മര്‍ദ്ദവും ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ അവര്‍ വേണ്ടുവോളം ഉപയോഗിക്കുകയുണ്ടായി. അതില്‍നിന്ന് ഭരണത്തിലേക്ക് എത്തിയതോടെ ആരെയും പേടിക്കാനില്ല എന്ന നില വന്നിരിക്കുകയാണ്.

യഥാര്‍ത്ഥ ഭരണത്തിലെത്തുംമുമ്പ് അവര്‍ കാട്ടിക്കൂട്ടിയ അക്രമങ്ങള്‍ മനസ്സാക്ഷി അല്‍പമെങ്കിലുമുള്ളവര്‍ക്ക് സഹിക്കുന്നതായിരുന്നില്ല. പിണറായി വിജയന്റെ സ്വന്തം മണ്ഡലത്തില്‍ ആഹ്ലാദപ്രകടനമെന്ന പേരില്‍ കാട്ടിക്കൂട്ടിയ പേക്കൂത്തില്‍ സമാനതകളില്ലാത്ത സംഭവഗതികളാണുണ്ടായത്. സ്വന്തം വാഹനത്തില്‍ സ്‌ഫോടനമുണ്ടാവുകയും ഒരാള്‍ തെറിച്ചുവീണ് അതേ വാഹനം കയറി മരിക്കുകയും ചെയ്തതിനെ വളച്ചൊടിച്ച് ബിജെപി അക്രമമാക്കിത്തീര്‍ത്ത് സംഘപരിവാര്‍ കുടുംബങ്ങളില്‍ തേര്‍വാഴ്ചയാണ് നടത്തിയത്. പിണറായിയുടെ ബന്ധുക്കളുടെ വീട്ടില്‍പോലും നരനായാട്ട് നടത്തുകയുണ്ടായി.

ജീവനോപാധികള്‍ തല്ലിത്തകര്‍ത്ത് കിണറ്റിലിടുകയും വെള്ളം കുടിക്കാന്‍പോലും പറ്റാത്ത സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു. എല്ലാ അക്രമങ്ങളും നടത്തിയശേഷം എന്നത്തേയുംപോലെ വ്യാജപ്രചാരണങ്ങള്‍ അഴിച്ചുവിട്ട് മാധ്യമങ്ങളെയും സമൂഹത്തെയും തെറ്റിദ്ധരിപ്പിച്ചു.

കേരളത്തിന്റെ ഭരണം കൈപ്പിടിയിലായത് ഇവിടുത്തെ മുഴുവന്‍പേരുടെയും പിന്തുണ കൊണ്ടാണെന്ന വിശ്വാസം ഇടതുമുന്നണിക്കുണ്ടെന്നു തോന്നുന്നു. വാസ്തവത്തില്‍ അങ്ങനെയല്ലെന്ന് വ്യക്തമാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ നടത്തിയ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനുകിട്ടിയ വോട്ടുവിഹിതം വെറും 26 ശതമാനമാണ്. മൊത്തം സഖ്യകക്ഷികളും ചേരുമ്പോള്‍ അത് 34.5 ശതമാനമാവും.

ഫലത്തില്‍ 65.5 ശതമാനം പേര്‍ അവര്‍ക്കെതിരായ നിലപാടാണ് സ്വീകരിച്ചത്. ഭരണത്തില്‍ തെളിഞ്ഞിരുന്ന് സകലരെയും ശരിയാക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നതിനുമുമ്പ് ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ പകല്‍വെളിച്ചത്തില്‍ കാണണം. 88 ലക്ഷം വോട്ടുകിട്ടിയ ഇടതുമുന്നണിക്ക് 91 സീറ്റാണ് കിട്ടിയത്. 77 ലക്ഷം വോട്ടുകിട്ടിയ വലതുമുന്നണിക്ക് 47 സീറ്റും 33 ലക്ഷം വോട്ടുനേടിയ എന്‍ഡിഎക്ക് ഒരു സീറ്റുമാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ കേരളം മൊത്തത്തില്‍ തങ്ങളുടെ പേശീബലത്തില്‍ ഒതുങ്ങിപ്പോയെന്ന് കരുതരുത്. അത്തരം വിശ്വാസമാവരുത് ഇനിയങ്ങോട്ടുള്ള ഭരണനിര്‍വഹണത്തില്‍ നിഴലിക്കേണ്ടത്.

കേരളം സ്വാസ്ഥ്യവും സമാധാനവും ആഗ്രഹിക്കുന്നു. ഏതു രാഷ്‌ട്രീയ കാഴ്ചപ്പാട് വെച്ചുപുലര്‍ത്താനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും ഓരോരുത്തര്‍ക്കും അവകാശമുണ്ട്. ആ അവകാശത്തെ ശ്വാസം മുട്ടിച്ചുകൊലപ്പെടുത്താനുള്ള നീക്കം പ്രതിരോധിക്കപ്പെടും. ജനാധിപത്യമാര്‍ഗങ്ങള്‍ അതിന് ഒട്ടേറെയുണ്ട്. ഇടതുമുന്നണിയുടെ ഭരണകാലത്ത് കേരളത്തിന്റെ മൊത്തം അന്തരീക്ഷം എന്തായിരുന്നുവെന്ന് അറിയുന്നവര്‍ ധാരാളമാണ്.

ഇത്തവണ ആദ്യവോട്ട് രേഖപ്പെടുത്തിയ യുവസമൂഹത്തിനുകൂടി അതിന്റെ നേര്‍ചിത്രത്തെക്കുറിച്ച് ധാരണയുണ്ട്. അതുകൊണ്ടുതന്നെ എല്ലാവരെയും എല്ലാരംഗത്തെയും വരുതിയിലാക്കി ശരിയാക്കാനുള്ള ധാര്‍ഷ്ട്യത്തിന്റെ കഠാരമുനകള്‍ സമൂഹത്തിനുനേരെ നീട്ടാതിരിക്കുക. സമാധാനത്തിനും ശാന്തിക്കും പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ മനസ്സില്‍ പ്രതിജ്ഞയെടുക്കുക.

അതിന്റെ സൂചനകള്‍ പുറത്തുകണ്ടാല്‍ സമൂഹം ഒപ്പം കൈകോര്‍ക്കും. അല്ലാത്തപക്ഷം ജനാധിപത്യത്തിന്റെ ശക്തി അറിയിച്ചുകൊടുക്കുകയും ചെയ്യും. ജനാഭിലാഷം സഫലീകരിക്കാന്‍ പുതിയ സര്‍ക്കാര്‍ ആവുന്നതൊക്കെ ചെയ്യുമെന്ന പ്രതീക്ഷയാണ് ഞങ്ങള്‍ക്കുള്ളത്. അതുകൊണ്ടുതന്നെ പുതിയ ഭരണത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

Kerala

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

Mollywood

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

Kerala

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

India

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

പുതിയ വാര്‍ത്തകള്‍

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.