കേരള ഹൈക്കോടതി ജഡ്ജി കെമാല്‍പാഷ ഇസ്ലാംമതത്തിലെ ബഹുഭാര്യാത്വം ഭരണഘടന വിരുദ്ധമാണെന്ന് കുറച്ചുനാള്‍ മുന്‍പ് പ്രസ്താവിക്കുകയുണ്ടായി. എന്നാല്‍ ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള ചാനലുകള്‍ ഈ വിഷയം ചര്‍ച്ചചെയ്തു കണ്ടില്ല. അടുത്തിടെ കോഴിക്കോട് മാതൃഭൂമി പത്രത്തില്‍ മുഹമ്മദ് നബിയെപ്പറ്റി ചില വിമര്‍ശനം നടത്തുകയുണ്ടായി. ശക്തമായ പ്രതിഷേധം മൂലം ഒന്നാം പേജില്‍ മാതൃഭൂമി പത്രം ഇസ്ലാം സമുദായത്തോട് മാപ്പിരുന്നു. ദുര്‍ഗ്ഗാദേവിയെപ്പറ്റി ഒരു മലയാളചാനല്‍ നടത്തിയ പരാമര്‍ശം ഹിന്ദുസമൂഹത്തില്‍ വലിയ വേദനയാണ് ഉണ്ടാക്കിയത്. എന്നാല്‍ പ്രസ്തുത ചാനല്‍ ഒരു ഖേദപ്രകടനം പോലും നടത്തിയില്ല.
പകരം ഭീഷണിപ്പെടുത്തിയെന്ന് പോലീസില്‍ പരാതി നല്‍കി പലരേയും ജയിലില്‍ അടച്ചു. ശബരിമല സ്ത്രീപ്രവേശനം, ഗോവധനിരോധനം, ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം, വള്ളിക്കാവ് ആശ്രമം, അയോധ്യ വിഷയം, ഹിന്ദു ഏകീകരണം തുടങ്ങി ഹിന്ദുവുമായി ബന്ധപ്പെട്ട ഏതു വിഷയവും കേരളത്തില്‍ ചര്‍ച്ചചെയ്യുന്നത് ഹിന്ദുസമൂഹത്തെ ഒറ്റപ്പെടുത്തിക്കൊണ്ടാണ്. ഇക്കാര്യത്തില്‍ കേരളത്തിലെ മാധ്യമസമൂഹം ഒറ്റക്കെട്ടാണ്. സഹിഷ്ണുത, മതേതരത്വം, തുല്യത തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നത് ഹിന്ദുവിനെ പ്രതിസ്ഥാനത്തു നിര്‍ത്തിയാണ്.
പുരാവസ്തു വകുപ്പ് മുന്‍ മേധാവി കെ.കെ.മുഹമ്മദ് എഴുതിയ ‘ഞാനെന്ന ഭാരതീയന്‍’ എന്ന പുസ്തകം ഒരാവര്‍ത്തിയെങ്കിലും നമ്മള്‍ വായിക്കണം. അയോധ്യയില്‍ മുന്‍പ് അമ്പലം ആയിരുന്നു എന്നതിനു നിരവധി തെളിവുകള്‍ ഗ്രന്ഥകാരന്‍ ഈ പുസ്തകത്തിലൂടെ പുറംലോകത്തെ അറിയിച്ചു. കൂട്ടത്തില്‍ ഒന്നുകൂടി പറഞ്ഞു, രമ്യമായി പരിഹരിക്കാന്‍ കഴിയുമായിരുന്ന അയോധ്യ വിഷയം വഷളാക്കിയത് ഇടതുപക്ഷ ബുദ്ധിജീവികള്‍ ആയിരുന്നു. കേരളത്തിലെ പത്രക്കാര്‍ക്ക് ഈ വെളിപ്പെടുത്തല്‍ ഒരു വാര്‍ത്തയേ ആയില്ല.
ഹിന്ദുസമുദായത്തിന്റെ രക്തവും ജീവനും വോട്ടും മാത്രമാണ് ഇടതുപക്ഷത്തിന് വേണ്ടത്. സാമ്പത്തികമായും വിശ്വാസപരമായും ജാതീയമായ തമ്മിലടി മൂലവും അമ്പേ തകര്‍ന്നുതരിപ്പണമായ ഒരു ഹിന്ദുസമൂഹത്തെയാണ് ഇവര്‍ സ്വപ്‌നം കാണുന്നത്. എന്നാല്‍ ഇവരുടെ കണക്കുകൂട്ടല്‍ തെറ്റിച്ചുകൊണ്ടാണ് സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ വളര്‍ച്ച. ജാതിചിന്ത മാറി വരുന്ന ഈ കാലഘട്ടത്തില്‍ ദളിത്-മുസ്ലിം രാഷ്‌ട്രീയം ഉയര്‍ത്തിക്കൊണ്ട് നിലനില്‍പ്പിനുവേണ്ടിയുള്ള അവസാന ആയുധവും ഇടതുപക്ഷം പ്രയോഗിക്കുന്നു. ഹിന്ദുസമൂഹത്തെ സവര്‍ണനെന്നും ദളിതനെന്നും തിരിച്ച് സംഘര്‍ഷം സൃഷ്ടിക്കുക. ഇതിലൂടെ ഏകീകരണം തകര്‍ക്കാമെന്ന് ഇവര്‍ കണക്കുകൂട്ടുന്നു. തൊഴിലാളിവര്‍ഗ രാഷ്‌ട്രീയത്തിനു പകരം ജാതി രാഷ്‌ട്രീയം….
കേന്ദ്രസര്‍വകലാശാലയിലെ ഇടതുപക്ഷവിദ്യാര്‍ത്ഥി യൂണിയന്‍ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരത്തിലാണ്. സ്വാതന്ത്ര്യം കിട്ടി ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞുവെങ്കിലും ചുംബന സ്വാതന്ത്ര്യവും ലൈംഗികസ്വാതന്ത്ര്യവും ഭാരതത്തെ വിഭജിക്കാനുള്ള സ്വാതന്ത്ര്യവും ലഭിച്ചിട്ടില്ലെന്ന് ഇവര്‍ നിലവിളിക്കുന്നു. അഫ്‌സല്‍ഗുരുവും മേമനും ലാദനും മദനിയും…. എല്ലാം ഇവരെ ആവേശം കൊള്ളിക്കുന്നു. സോഷ്യലിസ്റ്റ് ആശയങ്ങള്‍ മരവിച്ചുപോയ ഒരു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു എത്രനാള്‍ ഒരു സമൂഹത്തില്‍ ആയുസ്സുണ്ടാവുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.
ഭാരതത്തില്‍ ഹിന്ദുക്കള്‍ക്ക് ആത്മാഭിമാനത്തോടെ സ്വന്തം വിശ്വാസം ഉയര്‍ത്തിപ്പിടിച്ച് ജീവിക്കണമെങ്കില്‍ സംഘടിച്ച് ശക്തരാകണം. അല്ലാത്തപക്ഷം ഇടതുപക്ഷ-മുസ്ലിം തീവ്രവാദികള്‍ ഒരു ഹിന്ദു എന്ന നിലയില്‍ ഈ രാജ്യത്ത് ജീവിക്കുവാന്‍ നമ്മെ അനുവദിക്കുകയില്ല. മുഖ്യധാര രാഷ്‌ട്രീയ പാര്‍ട്ടികളും പത്രങ്ങളും ഇലക്‌ട്രോണിക് മീഡിയയും നമുക്കെതിരാണ് എന്ന സത്യം നാം തിരിച്ചറിയണം.
സുരേഷ് രാജഗോപാല്‍ തിരുവല്ല
















