Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പിണറായിയിലെ അക്രമത്തിന് ആഹ്വാനം ചെയ്തത് നിയുക്ത മുഖ്യമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2016, 11:02 pm IST
in Kannur

കണ്ണൂര്‍: പിണറായിയില്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്നുണ്ടായ അക്രമത്തിന് ആഹ്വാനം ചെയ്തത് നിയുക്തമുഖ്യമന്ത്രി പിണറായി വിജയനെന്ന് വ്യക്തം. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഭൂരിപക്ഷം ലഭിക്കുകയും പിണറായി വിജയന്‍ മുഖ്യമന്ത്രിയാകുമെന്ന് വ്യക്തമാവുകയും ചെയ്തതോടെയാണ് പിണറായിയില്‍ സിപിഎം ഗുണ്ടാസംഘങ്ങള്‍ സംഹാരതാണ്ഡവത്തിനിറങ്ങിയത്.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം സിപിഎമ്മുകാരന്‍ ആഹ്ലാദപ്രകടനത്തിനിടയില്‍ വാഹനമിടിച്ച് മരിച്ചത് കാരണമാക്കിയാണ് സിപിഎം സംഘങ്ങള്‍ കഴിഞ്ഞദിവസം പിണറായിയില്‍ വ്യാപകമായ അക്രമം നടത്തിയത്. പിണറായി വിജയന്‍ ജയിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് നടന്ന പ്രകടനത്തിലെ വാഹനത്തില്‍ സൂക്ഷിച്ച ബോംബ് സ്‌ഫോടനത്തെ തുടര്‍ന്ന് ഭയന്നോടിയ സിപിഎം അനുഭാവിയായ രവീന്ദ്രന്‍ എന്നയാളാണ് വാഹനമിടിച്ച് മരിച്ചത്. ഈ സംഭവം ആര്‍എസ്എസ് ബോംബേറാണെന്നും അക്രമമാണെന്നുമുള്ള പെരുംനുണ ആദ്യംതന്നെ തട്ടിവിട്ടത് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയായിരുന്നു. ഈ പ്രസ്താവനയെ തുടര്‍ന്നാണ് പിണറായിയില്‍ അഴിഞ്ഞാട്ടം അരങ്ങേറിയത്. ആയുധങ്ങള്‍ കരുതിവെച്ചുള്ള പ്രകടനത്തിനിടയില്‍ ഉഗ്രശേഷിയുള്ള ബോംബ് പൊട്ടിയതിനെ തുടര്‍ന്നാണ് പാര്‍ട്ടി അനുഭാവി തന്നെ അപകടത്തില്‍ മരിച്ചതെന്ന സത്യം ബോധപൂര്‍വ്വം മറച്ചുവെക്കുകയായിരുന്നു. എന്നാല്‍ ഈ സംഭവം ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ അക്രമിക്കാനും അവരുടെ വീടുകള്‍ തകര്‍ക്കാനുമുള്ള അവസരമാക്കി മുതലെടുക്കാന്‍ പിണറായി വിജയന്റെ പ്രസ്താവന സിപിഎം അക്രമിസംഘം അതേപടി കൈക്കൊള്ളുകയായിരുന്നു.

വീടുകളില്‍ സംഘംചേര്‍ന്നെത്തിയ അക്രമിസംഘം സ്ത്രീകളെ മാത്രമല്ല, കുട്ടികളെപ്പോലും വെറുതെ വിട്ടില്ല. പാഠപുസ്തകങ്ങളും സ്‌കൂള്‍ ബാഗുകള്‍ പോലും അഗ്നിക്കിരയാക്കുകയും വീട്ടുകിണറ്റിലെറിയുകയും ചെയ്തു. സര്‍വ്വസന്നാഹങ്ങളോടെ എത്തിയ സിപിഎം സംഘമാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പിണറായിയിലെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരും അനുഭാവികളുമായവരുടെ പതിനഞ്ചോളം വീടുകളില്‍ അക്രമതാണ്ഡവമാടിയത്.

എതിര്‍ രാഷ്‌ട്രീയ പ്രവര്‍ത്തകരെ വെച്ചുപൊറുപ്പിക്കാന്‍ കൂട്ടാക്കാത്ത സിപിഎം അസഹിഷ്ണുതയുടെ സിരാകേന്ദ്രമാണ് പിണറായി എന്ന കാര്യം വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ഉയര്‍ന്നുവന്നതാണ്. സിപിഎമ്മിന്റെ ഏകാധിപത്യത്തിനെതിരെ സ്വന്തം നിലപാട് വ്യക്തമാക്കിയതിന് പിണറായിയിലും സമീപപ്രദേശങ്ങളിലുമുള്ള ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരും അനുഭാവികളും ഇതേവരെ അനുഭവിച്ചതും ഇപ്പോള്‍ അനുഭവിക്കുന്നതും കൊടിയ ദുരിതങ്ങളാണ്. ആര്‍എസ്എസ് പ്രവര്‍ത്തകനായ പിണറായിക്കടുത്ത വെണ്ടുട്ടായി ചന്ദ്രനെ സിപിഎം സംഘം താലിബാനെയും വെല്ലുന്നരീതിയില്‍ തലയറുത്താണ് കൊലപ്പെടുത്തിയത്. പിണറായിയിലും ചുറ്റു പ്രദേശങ്ങളിലും സിപിഎമ്മിന്റെ ക്രിമിനല്‍വല്‍ക്കരണത്തിന് നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണയാണ് നാളിതുവരെ ലഭിച്ചത്. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ അക്രമിച്ചൊതുക്കുന്നതും അവരുടെ വീടുകളും വസ്തുതകളും തകര്‍ത്ത് നാമാവശേഷമാക്കുന്നതും പിണറായിയിലെ സിപിഎം സംഘത്തിന്റെ പ്രധാന പാര്‍ട്ടി പരിപാടിയാണ്.

പിണറായി വിജയന് ഇടിപ്പടങ്ങളാണ് ഏറ്റവും ഇഷ്ടമെന്നാണ് ഭാര്യതന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. ഇടിപ്പടം ഇഷ്ടപ്പെടുന്ന വിജയന്റെ മനോധര്‍മ്മം സ്വന്തം പാര്‍ട്ടി അണികള്‍ക്കാണ് നല്ലതുപോലെ അറിയാവുന്നത്. അക്രമം ജീവിതചര്യയും പാര്‍ട്ടി പരിപാടിയുമാക്കിയവര്‍ക്ക് ഇതിനുള്ള ലൈസന്‍സായിട്ടാണ് തെരഞ്ഞെടുപ്പ് വിജയവും പിണറായി വിജയന്റെ മുഖ്യമന്ത്രിസ്ഥാനവും കണക്കാക്കിയിട്ടുള്ളത്. ഇതിന്റെ സാക്ഷ്യപത്രമാണ് സിപിഎമ്മുകാര്‍ പിണറായിയില്‍ നടത്തിയ പൈശാചിക അക്രമം. അക്രമത്തില്‍ നിന്ന് പാര്‍ട്ടി അണികള്‍ പിന്തിരിയണമെന്ന നിലയിലുള്ള പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഇന്നലത്തെ പ്രസ്താവന ഇതിന് അടിവരയിടുന്നതുമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചാത്തന്നൂരിലെ തോല്‍വി; പാളിച്ചകള്‍ അക്കമിട്ട് നിരത്തി സിപിഐ സഖാക്കള്‍, ആര്‍എസ്എസിന്റെ കഠിനാധ്വാനം കാണാതെ പോയി

Kerala

ഗുരുവായൂര്‍ ദര്‍ശനം; പ്രത്യേക ക്യൂവിന്റെ പ്രായപരിധി എഴുപതാക്കിയതില്‍ പ്രതിഷേധം

Kerala

അപ്രഖ്യാപിത ഉപമുഖ്യമന്ത്രിയോ? ചെന്നിത്തലയെ പാടെ തഴഞ്ഞു; രണ്ടാമന്‍ കുഞ്ഞാലിക്കുട്ടി

India

മനുഷ്യ ജീവന് ഭീഷണിയാകുന്ന നായകളെ കൊലപ്പെടുത്താം; നിയമങ്ങൾ നടപ്പാക്കുന്നതിൽ അധികൃതർക്ക് അനാസ്ഥ: സുപ്രീംകോടതി

India

ത​മി​ഴ്നാ​ട്ടി​ൽ അ​മ്മ ക്യാ​ന്‍റീ​നു​ക​ൾ ന​വീ​ക​രി​ക്കാ​ൻ വി​ജ​യ് സ​ർ​ക്കാ​ർ

പുതിയ വാര്‍ത്തകള്‍

ദുരിതം വിതച്ച് സത്യപ്രതിജ്ഞ; 20 പേര്‍ കുഴഞ്ഞുവീണു, ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്ടര്‍: തുടര്‍ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു

ധര്‍മശാസ്താ ക്ഷേത്രം വക ഭൂമി അളന്നുതിട്ടപ്പെടുത്തുന്നില്ല; ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ഓംബുഡ്‌സ്മാന്‍ രംഗത്ത്

ധര്‍മശാസ്താ ക്ഷേത്രം വക ഭൂമി അളന്നുതിട്ടപ്പെടുത്തുന്നില്ല; ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ഓംബുഡ്‌സ്മാന്‍ രംഗത്ത്

ഒരേ വളവ്, ഒരേ മതില്‍ ഇതെന്തൊരു അപകടം? മദനന്റെ വീട്ടുമതില്‍ തകര്‍ക്കല്‍ പതിവാകുന്നു

24 മണിക്കൂർ, എല്ലാ വകുപ്പും മുഖ്യമന്ത്രിയിൽ, മറ്റെല്ലാവരും വകുപ്പില്ലാ മന്ത്രിമാർ; സതീശനോടാണോ കളി!!

സൗജന്യ യാത്ര ഓര്‍ഡിനറി മുതല്‍ ഫാസ്റ്റ് പാസഞ്ചര്‍ വരെ; മുഖ്യമന്ത്രിയുമായി കെഎസ്ആർടിസി സിഎംഡി കൂടിക്കാഴ്ച നടത്തി

സാന്യ ചരിത്രം കുറിക്കുന്നു; നാവികസേനയ്‌ക്ക് അഭിമാനമായി സ്ത്രീത്വം

അബോധാവസ്ഥയിലാക്കി പീഡനം; കൊച്ചി സെക്സ് റാക്കറ്റ് കേസിൽ പൊന്നാനി സ്വദേശിനി മഞ്ജിമയും കുടുങ്ങി

ബംഗാളിൽ മമത സ്ഥാപിച്ച് വിവാദമായ ഫുട്‌ബോൾ പ്രതിമ നീക്കുന്നു

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയുടെ പുസ്തകങ്ങള്‍ എന്‍.പി. ചെക്കുട്ടിക്ക് നല്‍കി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പ്രകാശനം ചെയ്യുന്നു

തടഞ്ഞുവെച്ച കേന്ദ്രപദ്ധതികള്‍ പുതിയ സര്‍ക്കാര്‍ നടപ്പാക്കണം: കേന്ദ്രമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.