തുറവൂര്‍: ഇരു വൃക്കകളും തകരാറിലായി ജീവിതം വഴിമുട്ടിയ നിര്‍ധന കുടുംബത്തിന് കൈത്താങ്ങാകാന്‍ നാടൊന്നാകെ കൈകോര്‍ത്തു.പെയിന്റിംങ് തൊഴിലാളിയായ കുത്തിയതോട് പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ പുന്നയ്ക്കല്‍ ഹാഷി(40)മിന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താനാണ് പഞ്ചായത്തിലെ അഞ്ചു മുതല്‍ 12 വരെ വാര്‍ഡുകളിലെ ജനങ്ങള്‍ ഒരേ മനസോടെ ഇറങ്ങിയത്.
വീടുവീടാന്തരം കയറി നാട്ടുകാര്‍ നാലു മണിക്കൂര്‍ കൊണ്ട് 5,54,500 രൂപയാണ് സ്വരൂപിച്ചത്. ഇതോടെ ഹാഷിമിന് വൃക്ക മാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയ നടത്തന് വഴി തെളിഞ്ഞു. പിതാവ് സിദ്ദിക്കും ഭാര്യ ഷാമിലയും ഒന്നര വയസുകാരനായ മുഹമ്മദ് ഷാഫിനും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഹാഷിം. ഹാഷിമിന് പെയിന്റിങ് ജോലിയില്‍ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണാണ് കുടുംബത്തിന്റെ ദൈനംദിനച്ചലവുകള് നടത്തിയിരുന്നത്.
യുവാവ് രോഗ ബാധിതനായതോടെ കുടുംബത്തിന്റെ ആകെയുണ്ടായിരുന്ന വരുമാനവും ഇല്ലാതായി വൃക്ക നല്കാന് ഭാര്യ ഷാമില തയാറായിരുന്നെങ്കിലും ചികിത്സയ്ക്കാവശ്യമായ പണം കണ്ടെത്താനാകാതെ കുഴങ്ങുകയായിരുന്നു കുടുംബം. മരുന്നിനും ചികിത്സയ്ക്കും മാത്രം ആഴ്ചയില്‍ ഏഴായിരം രൂപയോളം ചെലവായിരുന്നു. നാട്ടുകാരുടേയും അയല്‍ക്കൂട്ടം അംഗങ്ങളുടേയും സാഹായത്താലാണ് ചികിത്സയും കുടുംബത്തിന്റെ ദൈനംദിന ചെലവുകളുമെല്ലാം നടന്നിരുന്നത്. ഇതേത്തുടര്‍ന്നാണ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ എട്ടുവാര്‍ഡുകളിലെ 32 അയല്സഭകളുടേയും നേതതൃത്വത്തില്‍ സഹായനിധി സ്വരൂപിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രേമ രാജപ്പന് തുക ഹാഷിമിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: