മക്കളും മരുമക്കളും വീരന്മാരായ പടനായകന്മാരുമൊക്കെ നഷ്ടപ്പെട്ടു. ഇനി ഞാനെന്തുചെയ്യണം ശങ്കരാ. എന്നു വിലപിക്കുന്ന രാവണന്റെ അടുത്ത് മേഘനാഥന് എത്തി. ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ പിതാവ് എന്തിനാണ് ഖേദിക്കുന്നത്. ഞാന്‍ പോയി ശത്രുക്കളെ ജയിച്ചുവരാം. അവിടുന്ന് അനുഗ്രഹിച്ചാല്‍ മതി. രാവണന് പുത്രനെ അനുഗ്രഹിച്ചയച്ചു.
ഇന്ദ്രജിത്ത് വേഗതയുള്ള കോവര്‍ കഴുതകളെ പൂട്ടിയ രഥത്തില്‍ കയറി യാത്രയായി. മഹാബലവാന്മാരായ രാക്ഷസന്മാര് അവനെ അനുഗമിച്ചു. നേരെ നികുംഭിലയില്‍ പ്രവേശിച്ച് ശാസ്ത്രവിധിപ്രകാരം അഗ്നി തയ്യാറാക്കി ഹോമം തുടങ്ങി. പൂവ്, ചന്ദനം, ഹവിസ്സ്, മലര് എന്നിവ ഹോമിച്ചു. എന്നിട്ട് ഒരാടിനെ അറുത്ത് അഗ്നിയില്‍ ഹോമിച്ചു.
ഹോമാഗ്നിയില്‍ ബ്രഹ്മാസ്ത്രത്തെ ആവാഹിച്ചു. വില്ലിലും രഥത്തിലും മന്ത്രം കൊണ്ട് രക്ഷചെയ്തു. എന്നിട്ട് രണഭൂമിയിലെത്തി. വാനരസൈന്യത്തെ എതിര്‍ക്കാന്‍ രാക്ഷസന്മാര് ആര്‍ത്തലച്ചു കയറി. പിഴുതെടുത്ത മരങ്ങളുമായി വാനരന്മാര് എതിര്‍ത്തു. ശക്തിയായ യുദ്ധം വീണ്ടും ആരംഭിച്ചു. യുദ്ധത്തില്‍ വാനരന്മാര് അമ്പേറ്റു വിഷമിച്ചു തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: