അതികായനും കൂടെപ്പോയ വീരന്മാരും കൊല്ലപ്പെട്ടപ്പോള്‍ രാവണന് പരിഭ്രമിച്ചു. വാശികൂടിയ വില്ലാളിയായ ധൂമ്രാക്ഷനും ആയുധധാരികളില്‍ ശ്രേഷ്ഠരായ അകമ്പനനും പ്രഹസ്തനും കുംഭകര്ണനുമടക്കമുള്ള വാനരവീരന്മാര് ഒരു ശത്രുക്കളാലും കൊല്ലപ്പെടാന്‍ കഴിയാത്തവരാണ്. അവരെയൊക്കെ രാമന് അനായാസം വധിച്ചിരിക്കുന്നു.
ഇന്ദ്രജിത്തിന്റെ നാഗാസ്ത്രബന്ധനം ആരാലും അഴിക്കപ്പെടാന് കഴിയാത്തതാണ്. അത് അഴിച്ചത് സ്വന്തം പ്രഭാവത്താലാ മായയോ എന്നറിയില്ല. യുദ്ധക്കളത്തിലെത്തിയ ശൂരരായ രാക്ഷസരെയൊക്കെ വാനരന്മാര് കൊന്നുകളഞ്ഞു. ലക്ഷ്മണനോടും സുഗ്രീവനോടും രാമനോടും എതിരിടാന്‍ കഴിവുള്ള ഒരുവനെയും ഞാനിപ്പോള്‍ കാണുന്നില്ല.
വീരനായ രാഘവന് സാക്ഷാല്‍ നാരായണമൂര്ത്തിതന്നെയെന്ന് ഞാന്‍ കരുതുന്നു. അവനെപ്പേടിച്ച് കോട്ടവാതിലുകള്‍ അടച്ചിടേണ്ടിവന്നിരിക്കുന്നു. ഹേ രാക്ഷസരേ, രാത്രിയും പകലും വാനരന്മാരുടെഓരോ നീക്കവും ശ്രദ്ധിച്ചുകൊള്ളണം. രാവണന് മനസ്സിടിഞ്ഞ് അരമനയില്‍ പ്രവേശിച്ചു. മഹാബലവാനായ പുത്രന് അതികായന്റെ മരണത്തെക്കുറിച്ചോര്‍ത്ത് നെടുവീര്‍പ്പിട്ടുകൊണ്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: