Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കുട്ടനാട് പാക്കേജ് അട്ടിമറിച്ച് കര്‍ഷകരെ വഞ്ചിച്ചത് ഇടതും വലതും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2016, 09:29 pm IST
in Alappuzha

ആലപ്പുഴ: കുട്ടനാട്ടിലെ കര്‍ഷകരുടെ സ്വപ്ന പദ്ധതിയായ കൂട്ടനാട് പാക്കേജ് അട്ടിമറിച്ച് കര്‍ഷകരെ കണ്ണുനീര് കുടിപ്പിച്ചതില്‍ ഇടതുവലതു മുന്നണികള്‍ക്ക് തുല്യ പങ്കാണുള്ളത്. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് കുട്ടനാടിന്റെ സമഗ്രവികസനത്തിനായി ഡോ. എം.എസ്. സ്വാമിനാഥന്‍ കമ്മീഷന്‍ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ 1,841 കോടിയുടെ പാക്കേജ് അനുവദിച്ചത്. 2008 ജൂലൈ 24നാണ് പാക്കേജിന് അന്തിമാംഗീകാരം നല്‍കിയത്. 2010ല്‍ കഴിഞ്ഞ അന്നത്തെ മുഖ്യമന്ത്രി അച്യുതാനന്ദന്‍ പദ്ധതി നടത്തിപ്പ് ഉദ്ഘാടനം ചെയ്തു.

തുടക്കത്തിലെ പദ്ധതി നടത്തിപ്പ് സര്‍ക്കാര്‍ അട്ടിമ റിച്ചു. മുന്‍ഗണനാ പട്ടിക ഒഴിവാക്കി പുറംബണ്ടുകളും സഹായവിതരണങ്ങളും നടത്തിയതോടെ ഇടതു സര്‍ക്കാരിന്റെ കാലത്തു തന്നെ പദ്ധതിയുടെ ദിശ തെറ്റി. മൂന്നു വര്‍ഷത്തിനകം നടപ്പാക്കാന്‍ ഉദ്ദേശിച്ച പദ്ധതി എങ്ങുമെത്താതെ അവസാനിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ കാലയളവിലാകട്ടെ പദ്ധതി നടത്തിപ്പ് അഴിമതിയില്‍ മുങ്ങി. ഇതുവരെ പാക്കേജിന്റെ ഭാഗമായി ചെലവഴിച്ചത് 302 കോടിയാണ്.

ഇതില്‍ തന്നെ കോടികളുടെ അഴിമതി ആരോപണമാണുള്ളത്. കുട്ടനാട്ടില്‍ പുഞ്ചക്കൃഷി ഇറക്കിയ പാടത്തുനിന്ന് നെല്ലു കൊയ്യാന്‍ കര്‍ഷകന്‍ അമിതകൂലി നല്കി സ്വകാര്യയന്ത്രങ്ങളെ ആശ്രയിക്കുമ്പോള്‍ സര്‍ക്കാരിന്റെ കോടികളുടെ യന്ത്രങ്ങള്‍ തുരുമ്പെടുത്തു നശിക്കുകയാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന സ്വകാര്യ കൊയ്‌ത്തു മെതിയന്ത്രങ്ങളാണ് കര്‍ഷകര്‍ക്ക് ആശ്രയമാകുന്നത്. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച പദ്ധതികള്‍ പോലും ഫലപ്രദമായി നടപ്പാക്കാതെ സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരെ ദ്രോഹിച്ചു.

കുട്ടനാട്ടിലെ കൃഷിയിടങ്ങളില്‍ അമ്‌ളത്വം കൂടുതലാണ്. കേന്ദ്രസര്‍ക്കാരിന്റെ ‘മണ്ണറിഞ്ഞു കൃഷി ചെയ്യുക’ എന്ന പദ്ധതി ഇതു പരിഹരിക്കാന്‍ കര്‍ഷകര്‍ക്ക് ഏറെ സഹായകമാകും. ഹെക്ടറിന് 3,200 രൂപ വരെ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് ലഭിക്കും. സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമമായി പദ്ധതി നടപ്പാക്കുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ രാഷ്‌ട്രീയ കൃഷി വികാസ് യോജന പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് ഹെക്ടറിന് 3,500 രൂപ വരെ സബ്‌സിഡി ലഭിക്കും. എന്നാല്‍ സംസ്ഥാന സര്‍ക്കാരാകട്ടെ കേരളാ സീഡ് ഡവലപ്പ്‌മെന്റ് അതോറിറ്റിയില്‍ നിന്ന് നെല്‍വിത്ത് വാങ്ങുന്നവര്‍ക്ക് മാത്രമെ പദ്ധതി പ്രകാരം സഹായം നല്‍കുന്നുള്ളു.

ഉമ വിത്താണ് കുട്ടനാട്ടിലെ കര്‍ഷകര്‍ ഇരുപത് വര്‍ഷത്തോളമായി വ്യാപകമായി ഉപയോഗിക്കുന്നത്. കീടങ്ങള്‍ ബാധിക്കുന്നത് കൂടാതെ ഉത്പാദന ക്ഷമതയും കുറവാണ്. ഇതിന് പകരം ശ്രേയസ് എന്ന വിത്ത് പുതുതായി പുറത്തിറക്കിയെങ്കിലും, കര്‍ഷകര്‍ക്ക് ആവശ്യത്തിന് ലഭിക്കുന്നില്ല.

സര്‍ക്കാര്‍ കൊയ്‌ത്തു മെതിയന്ത്രങ്ങള്‍ നോക്കാനാളില്ലാതെ പുറമ്പോക്ക് ഭൂമിയില്‍ തുരുമ്പെടുത്തു നശിക്കുകയാണ്. 20 ഓളം യന്ത്രങ്ങളാണ് അമ്പലപ്പുഴയ്‌ക്ക് സമീപം സര്‍ക്കാര്‍ ഹോമിയോ ഡിസ്പന്‍സറിയ്‌ക്ക് പിന്നിലെ വിജനമായ പുരയിടത്തില്‍ വെയിലും മഴയുമേറ്റ് നശിക്കുന്നത്. ഇതിനു പുറമെ മറ്റുസ്ഥലങ്ങളില്‍ ഒറ്റപ്പെട്ടും കെയ്‌ക്കോയുടേയും, ആഗ്രോ ഇന്‍ഡ്‌സ്ട്രിസിന്റേയും വര്‍ക്ക്‌ഷോപ്പുകളിലും, കളര്‍കോട്ടെ കൃഷി എന്‍ജിനിയറിങ് കേന്ദ്രത്തിലുമെല്ലാം യന്ത്രങ്ങള്‍ മഴയും വെയിലുമേറ്റ് നശിക്കുകയാണ്.

കൃഷി വകുപ്പിന്റേയും ജില്ലാ പഞ്ചായത്തിന്റേയും ഉടമസ്ഥയില്‍ ജില്ലയില്‍ 154 കൊയ്‌ത്തു മെതിയന്ത്രങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. കുട്ടനാട് പാക്കേജ് വഴി കിട്ടിയവയാണ്. ഇവയില്‍ ഭൂരിപക്ഷവും. എന്നാല്‍ നാമമാത്ര യന്ത്രങ്ങള്‍ മാത്രമാണ് വിളവെടുപ്പിനായി രംഗത്തുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെസി പരിശീലനത്തിനിടെ
Football

ലോകകപ്പ് സൗജന്യമല്ല; ടീമിന്റെ പോരായ്‌മകള്‍ തുറന്നുപറഞ്ഞ് മെസി

Football

പാറപോലെ കേപ്പ്; മത്സരം ജയിച്ച് അര്‍ജന്റീന

മത്സരശേഷം കേപ്പ് വെര്‍ദെ ടീം
Football

ഓ…ഹ് വെര്‍ദൂ…. ! ഹൃദയം കവര്‍ന്ന് കേപ്പ്

Kerala

കൊട്ടാരക്കര ടിപ്പര്‍ അപകടം: അമിത വേഗതയും മൊബൈല്‍ ഉപയോഗവുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍

Kerala

ദേവസ്വം മുറികള്‍ വാടകയ്‌ക്ക് നല്‍കുന്നത് ഡ്രൈവര്‍; അന്വേഷിക്കാന്‍ കോടതി നിര്‍ദേശം

പുതിയ വാര്‍ത്തകള്‍

ലോ അക്കാദമി ഭൂമി വിവാദം: കൈയേറ്റം സ്ഥിരീകരിച്ച് റവന്യൂ വകുപ്പ്, തിട്ടപ്പെടുത്താന്‍ സര്‍വേയറെ നിയോഗിക്കും

പത്തനംതിട്ട പോക്സോകേസ് പ്രണയനൈരാശ്യം കാരണം, മുഴുവൻ 13കാരിയുടെ കെട്ടുകഥ

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.