ശ്രീനഗർ: തെക്കൻ കാശ്മീരിലെ പുൽവാമാ ജില്ലയിൽ സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്നു ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരര്‍ കൊല്ലപ്പെട്ടു. പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന ഇന്റലിജൻസ് വിവരം ലഭിച്ചതിനെ തുടർന്നെത്തിയ സൈന്യത്തിന് നേരെ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു.
ഇന്ന് പുലർച്ചെയായിരുന്നു ഏറ്റുമുട്ടൽ നടന്നത്. പ്രാദേശികരായ മൂന്നു ഹിസ്ബുൾ ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു. ദോഗിപൂര സ്വദേശി അഷ്ഫാഖ് അഹമ്മദ് ദാർ, താഹാബ് സ്വദേശി അഹമ്മദ് ബാബാ, ബ്രോവോ ബന്ദിയൂൺ സ്വദേശി ഹസീബ് അഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്.
ഭീകരരുടെ പക്കലുണ്ടായിരുന്ന മൂന്നു ആയുധങ്ങൾ സൈന്യം പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: