Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ശംഖുമുഖത്തെ ശിവകുമാറിന്റെ സൗന്ദര്യവത്കരണം അശാസ്ത്രീയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2016, 10:54 pm IST
in Thiruvananthapuram

തിരുവനന്തപുരം: ശംഖുമുഖത്ത് മന്ത്രി ശിവകുമാറിന്റെ സൗന്ദര്യവത്ക്കരണം അശാസ്ത്രീയം. വിനോദ സഞ്ചാര വികസന പദ്ധതിയിലൂടെ ഡിറ്റിപിസി നടത്തുന്ന പാര്‍ക്ക് എന്ന പേരിലെ നിര്‍മ്മാണം ശംഖുമുഖം ബീച്ചിന് വികൃതമാക്കിയിരിക്കുകയാണ്. പദ്ധതി നടപ്പിലാക്കുന്നതിലൂടെ ശംഖുംമുഖം കടല്‍ത്തീരം കേന്ദ്രീകരിച്ച് നടക്കുന്ന പദ്‌നാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട്, കര്‍ക്കിടകവാവ് ബലി തുടങ്ങിയ ആചാരാനുഷ്ഠനങ്ങള്‍ക്ക് തടസ്സമുണ്ടാകും.

ശംഖുമുഖം ജംഗ്ഷന്‍ മുതല്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കെട്ടിടത്തിന് മുന്‍ഭാഗം വരെ ആദ്യഘട്ടമെന്നോളം പടിഞ്ഞാറെ കൊട്ടാരത്തിന് മുന്നില്‍ കൂടിയുള്ള പഴയ റോഡിനെ അടച്ചാണ് പാര്‍ക്ക് നിര്‍മ്മാണം നടത്തുന്നത്. സുനാമി പാര്‍ക്കിന്റെ പ്രധാന കവാടം മുതല്‍ ചക്രതീര്‍ത്ഥ കുളത്തിന് സമീപമുള്ള മണ്ഡപം വരെ ഇരുവശത്തും നടപ്പാതയെന്ന നിലയില്‍ ഭിത്തികളും സുനാമി പാര്‍ക്കിന് സമീപമുള്ള ചായതട്ടുകടകള്‍ക്ക് മുന്നിലായി വൃത്താകൃതിയിലുള്ള ഭിത്തിയും സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ കെട്ടിടത്തിന് മുന്നിലായി തലങ്ങും വിലങ്ങും കോണ്‍ക്രീറ്റ് ഭിത്തികളുമാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഒറ്റനോട്ടത്തില്‍ തന്നെ നിര്‍മ്മാണത്തിലെ അപകാത ദൃശ്യമാണ്. കാണികള്‍ക്ക് തോന്നുള്ള അപാകത പദ്ധതി ആവിഷ്‌ക്കരിച്ച ഡിറ്റിപിസി ഉന്നതാധികാരികള്‍ക്ക് വരെയുണ്ടെന്നുള്ളതാണ് വസ്തുത. എന്താണ് നിര്‍മ്മിക്കുന്നതെന്നോ ഇതിന്റെ ഉദ്ദേശലക്ഷ്യമോ ഡിറ്റിപിസി വെളിപ്പെടുത്തിയിട്ടില്ല. പദ്ധതിയുടെ യഥാര്‍ത്ഥ രൂപകല്‍പ്പന ചെയ്ത ചിത്രവും അടങ്കല്‍ തുകയും പൊതുജനങ്ങള്‍ക്ക് ബോധ്യമാകും വിധം പ്രദര്‍ശിപ്പിക്കണമെന്ന ജനങ്ങളുടെ ആവശ്യ ഡിറ്റിപിസി തള്ളിക്കളഞ്ഞിരിക്കുകയാണ്. എന്നാല്‍ പാര്‍ക്കെന്ന രൂപത്തില്‍ നടപ്പാക്കുന്ന പദ്ധതിയുടെ പൂര്‍ത്തീകരണം ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിനാണ് നല്‍കിയിരിക്കുന്നത്. പദ്ധതി ചെലവ് 4 കോടിയെന്നാണ് തുടക്കത്തില്‍ ഡിറ്റിപിസി അധികൃതരില്‍ നിന്ന് അറിഞ്ഞത്. എന്നാല്‍ മന്ത്രി ശിവകുമാറിന്റെ വികസന നേട്ട പത്രികയില്‍ 2.5 കോടിയായി കുറഞ്ഞിരിക്കുകയാണ്. അതേ സമയം കരാര്‍ നല്‍കിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നിറയെ അപാകതകളാണെന്നാണ് പറയുന്നത്. സിമ്മന്റും ചല്ലിയും കുറച്ച് പൂഴിമണ്ണ് ക്രമാതീതമായി വര്‍ദ്ധിപ്പിച്ചുമാണ് ഭിത്തികളുടെ നിര്‍മ്മാണം നടത്തിയിരിക്കുന്നത്. ഭിത്തിയുടെ നിര്‍മ്മാണത്തിന് ആവശ്യമായ മണ്ണ് കടല്‍ തീരത്ത് നിന്ന് എടുക്കുവാന്‍ കളക്ടര്‍ അനുമതി നല്‍കിയതായും പറയുന്നു. തീരത്തെ നശിപ്പിച്ചുകൊണ്ടുള്ള കളക്ടറുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ പ്രദേശത്ത് ചായത്തട്ട് നടത്തുന്നവരെ ഒഴിപ്പിച്ച് ചില കുത്തകള്‍ക്ക് വ്യാപാരം നടത്തുന്നതിനാവശ്യമായ സൗകര്യം ഒരുക്കുന്ന മന്ത്രി ശിവകുമാറിന്റെ അജണ്ടയാണ് പാര്‍ക്കെന്ന് രൂപത്തില്‍ നടപ്പിലാക്കുന്നതെന്നാണ് ആരോപണം.

മാസങ്ങള്‍ക്ക് മുമ്പ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കെട്ടിടത്തിന് മുന്നിലും പടിഞ്ഞാറെ മണ്ഡപത്തിന് സമീപത്തുമായി കോണ്‍ക്രീറ്റ് ബങ്ക് കടകള്‍ ഡിറ്റിപിസി നിര്‍മ്മിച്ചിരുന്നു. ഇത് ചില കുത്തകള്‍ക്ക് വാടകയ്‌ക്ക് നല്‍കാനായിരുന്നു ഡിറ്റിപിസി പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ചായത്തട്ടുകളുടെ പ്രവര്‍ത്തനം ഡിറ്റിപിസി വാടകയ്‌ക്ക് നല്‍കുന്ന കടകളുടെ പ്രവര്‍ത്തനത്തിന് പ്രതിസന്ധിയുണ്ടാക്കാനുള്ള സാഹചര്യം മുന്‍നിര്‍ത്തി ചായത്തട്ടുകളെ ഒഴിപ്പിക്കാനുള്ള നീക്കവും ഡിറ്റിപിസി നടത്തിയിരുന്നു. ഇതിനിടയില്‍ ശംഖുമുഖത്തെ പ്രതിച്ഛായയ്‌ക്ക് മങ്ങലേല്‍ക്കുന്ന വിധത്തിലാണ് ബങ്ക് കടകളുടെ നിര്‍മ്മാണമെന്നാരോപിച്ച് പ്രദേശവാസികള്‍ കോടതിയില്‍ നിന്ന് സ്റ്റേ ഓര്‍ഡറും വാങ്ങ് ബങ്ക് കടകളുടെ നിര്‍മ്മാണം നിലപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പാര്‍ക്ക് എന്ന പുതിയ പദ്ധതിയുമായി ഡിറ്റിപിസി ശംഖുമുഖത്ത് എത്തിയിരിക്കുന്നത്. അതേ സമയം ബങ്ക് കടകള്‍ പോലീസ് എയ്ഡ് പോസ്റ്റിനും ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്ററിനുമാണ് നിര്‍മ്മിച്ചിട്ടുള്ളതെന്നാണ് ഡിറ്റിപിസി അധികൃതര്‍ ഇപ്പോല്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.