കുമളി: പീരുമേട്ടില്‍ അണ്ണാ ഡിഎംകെയുടെ പെട്ടിയില്‍ ഇത്തവണ മാറി വീഴുന്നത് ഏതു മുന്നണിയുടെ പരമ്പരാഗത വോട്ടുകളാകും?. ഈ വോട്ടുകള്‍ തന്നെയാകും മണ്ഡലത്തിലെ ജയ പരാജയങ്ങള്‍ തീരുമാനിക്കുക. തങ്ങളുടെ വോട്ടുകള്‍ സുരക്ഷിതമാണെന്ന് ഇടതു വലതു മുന്നണികള്‍ ഒരുപോലെ പരസ്യമായി പറയുമ്പോഴും, സ്വന്തം വോട്ടുകള്‍ ജയലളിതയുടെ പാര്‍ട്ടി തട്ടിയെടുക്കുമോ എന്ന് ഇരു മുന്നണികളും ആശങ്കപെടുന്നു. തോട്ടം തൊഴിലാളികള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള മണ്ഡലമാണ് പീരുമേട്. ഇവരില്‍ ഭൂരിഭാഗവും തമിഴ്നാട്ടില്‍ നിന്നും തൊഴില്‍ തേടിയെത്തിയവരുടെ പിന്മുറക്കാരാണ്. ഇപ്പോഴും സ്വന്തം നാടുമായി സജീവ ബന്ധം നിലനിര്‍ത്തി പോരുന്നവരാണ് കൂടുതല്‍ പേരും. മാത്രമല്ല കേരളത്തിലെ ഇടതു വലതു സര്‍ക്കാരുകള്‍ തോട്ടം തൊഴിലാളികളോട് ഒരിക്കലും അനുഭാവ പൂര്‍ണമായ സമീപനം സ്വീകരിച്ചിട്ടില്ല എന്ന് ഇവര്‍ തുറന്നു പറയുന്നു. മുല്ലപെരിയാര്‍ അണകെട്ട് നിലനില്‍ക്കുന്ന പീരുമേട്ടില്‍, സി അബ്ദുള്‍ഖാദറെ സ്ഥാനാര്‍ഥിയാക്കുക വഴി എല്ലാ സാധ്യതകളും പ്രയോജനപെടുത്താന്‍ അണ്ണാഡിഎംകെ ശ്രമിക്കുന്നു. തിരെഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ പ്രചാരണ രംഗത്ത് പീരുമേട്ടില്‍ അണ്ണാ ഡി എം കെ സജീവമാണ്. തമിഴ്നാട്ടില്‍ ജയലളിത സര്‍ക്കാര്‍ നല്കുന്ന എല്ലാവിധ ആനുകൂല്യങ്ങളും കേരളത്തില്‍ അണ്ണാ ഡി എം കെ സ്ഥാനാര്‍ഥികള്‍ വിജയിച്ചാല്‍ നല്‍കുമെന്ന് കുമളിയില്‍ തിരെഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കം കുറിച്ചുകൊണ്ട് തമിഴ്നാട് മന്ത്രി പ്രഖ്യാപിച്ചിരുന്നു. വലിയ തോതില്‍ പണം കേരളത്തില്‍ ചിലവഴിച്ചുകൊണ്ടു ശക്തമായ മല്‍സരം കാഴ്ച വയ്ക്കുകയാണ് അണ്ണാ ഡിഎംകെ. അതേസമയം ബിജെപി നെതൃത്വം നല്കുന്ന എന്‍ഡിഎയുടെ സ്ഥാനാര്‍ഥി കെ കുമാര്‍ തോട്ടം മേഖലയിലെ തമിഴ് വോട്ടെര്‍ മാര്‍ക്കിടയില്‍ നിര്‍ണ്ണായക സ്വാധീനമുള്ള വ്യക്തിയാണ്. ജയപരാജയങ്ങളെ നിര്‍ണ്ണയിക്കാന്‍ കരുത്തുള്ള എന്‍ഡിഎ മറ്റു സ്ഥാനാര്‍ത്ഥികളെ ബഹുദൂരം പിന്നിലാക്കി മത്സര രംഗത്ത് സജീവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: