കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസിന്റെയും സഹകരണത്തോടെ ജില്ലാ ശുചിത്വമിഷന് നടപടികളെടുക്കുന്നു. പോളിംഗ് ബൂത്തുകള്‍, തെരഞ്ഞെടുപ്പ് ഓഫീസുകള്‍, വിതരണ- സ്വീകരണ കേന്ദ്രങ്ങള്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍, പ്രചാരണകേന്ദ്രങ്ങള് തുടങ്ങിയ സ്ഥലങ്ങളെല്ലാം മാലിന്യരഹിത മേഖലകളാക്കി മാറ്റാനാണ് ഗ്രീന്‍ പ്രോട്ടോക്കോളിലൂടെ ലക്ഷ്യമിടുന്നത്. ജില്ലയില്‍ തെരഞ്ഞെടുപ്പ് പൂര്‍ണമായും വൃത്തിയും ഹരിതസൗഹൃദമായും നടപ്പാക്കുകയാണ് ലക്ഷ്യം. പ്രചാരണപ്രവര്‍ത്തനങ്ങളില്‍ നിന്ന് അജൈവവസ്തുക്കള്‍ ഒഴിവാക്കാനും ജൈവവസ്തുക്കളോ, പുനരുപയോഗം സാധ്യമായവയോ ഉപയോഗിക്കാനുമാണ് നിര്‍ദ്ദേശം. ഇക്കാര്യം ബന്ധപ്പെട്ട എല്ലാവരേയും ബോധ്യപ്പെടുത്തി തെരഞ്ഞെടുപ്പുകാലത്ത് എല്ലാ കേന്ദ്രങ്ങളേയും ഹരിതകേന്ദ്രങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യം. ജില്ലയിലെ സ്കൗട്ട് ആന്റ് ഗൈഡ്സ് അംഗങ്ങളെ എല്ലാ ഗ്രീന്‍സോണുകളിലും ഗ്രീന്‍ വോളന്റിയര്‍മാരായി രംഗത്തിറക്കാനാണ് ജില്ലാ ശുചിത്വ മിഷന്റെ പദ്ധതി. ജില്ലാ കളക്ടര്‍ക്കുവേണ്ടി ശുചിത്വ മിഷന് ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയും ഏകോപിപ്പിക്കുകയും ചെയ്യും.
തെരഞ്ഞെടുപ്പിനെ ഹരിതസൗഹൃദമാക്കുകയെന്ന് ഉത്തരവാദിത്തം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നില്ക്കുന്ന റിട്ടേണിംഗ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍, ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാര്‍, പോളിംഗ് ഓഫീസര്‍മാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടേതുമാണ്. റിട്ടേണിംഗ് ഓഫീസര്‍മാര്‍ ആശവിനമിയത്തിന്റെ ചുമതല ഏറ്റെടുക്കുകയും ഗ്രീന്‍ പ്രോട്ടോക്കോള്‍ പിന്തുടരുന്നുെണ്ടന്ന് ഉറപ്പാക്കുകയും ചെയ്യും. ഗ്രീന്‍ വളണ്ടിയര്‍മാര്‍, പോളിംഗ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, അധ്യാപകര്‍, പോലീസ് ഉദ്യോഗസഥര്‍ തുടങ്ങിയവര്‍ക്ക് ഹരിത തെരഞ്ഞെടുപ്പിനെപ്പറ്റി ജില്ലാ ശുചിത്വമിഷന് പരിശീലനം നല്‍കും. ഇന്നലെ കലക്ട്രേറ്റ് കോണ്‍ഫറസ് ഹാളില്‍ വെച്ച് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരുടെ വിപുലമായ യോഗം ജില്ലാകലക്ടര്‍ എന്‍. പ്രശാന്തിന്റെ അദ്ധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്തു. എഡിഎം ജനില്‍ കുമാര്‍, ഡെപ്യൂട്ടി കമ്മീഷണര്‍ ഡി. സാലി, അഡ്മിനിസ്ട്രേഷന് ഡിവൈഎസ്പി സി. സുരേന്ദ്രന് എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ ശുചിത്വമിഷന് ജില്ലാകോര്‍ഡിനേറ്റര്‍ കെ.പി. വേലായുധന് പദ്ധതി വിശദീകരിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് ഓഫീസുകളും ഓഡിറ്റോറിയങ്ങളും പൊതുസ്ഥലങ്ങളും നടപ്പാതകളും ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന സ്ഥലങ്ങളിലെല്ലാം മാലിന്യം യഥാസമയം ഉത്തരവാദിത്തത്തോടെ ശേഖരിച്ച് സംസ്കരിക്കുക, പോളിംഗ് ബൂത്തുകളും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കുക, ശുദ്ധജലം ലഭ്യമാക്കുക, ജൈവ, അജൈവ മാലിന്യങ്ങള്‍ക്കായി വെവ്വേറെ ബിന്നുകള്‍ സജ്ജീകരിക്കുക എന്നീ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് യോഗം അറിയിച്ചു.
പോളിംഗ് ബൂത്തുകളുടെ പരിധിയില്‍ വരുന്ന സ്ഥലങ്ങള്‍ നിരീക്ഷിച്ച് അവ മാലിന്യമുക്തമാണെന്ന് ഉറപ്പുവരുത്തുകയും പരിസരം വൃത്തിയായി സൂക്ഷിക്കാന്‍ വോട്ടര്‍മാരെ ബോധവല്‍ക്കരിക്കുകയും ചെയ്യേണ്ട ചുമതല ഗ്രീന്‍ വളണ്ടിയര്‍മാര്‍ക്കാണ്. വാഹനങ്ങള്‍ ഉപയോഗിച്ചുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പരിസ്ഥിതി സൗഹൃദപരമായ തുണിയോ മുളയോ കൊണ്ടുള്ള ബാനറുകളും ബോര്‍ഡുകളും വേണം ഉപയോഗിക്കാനെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പിനു ശേഷം എല്ലാ പ്രചാരണ വസ്തുക്കളും നീക്കം ചെയ്യുകയും ശാസ്ത്രീയമായി സംസ്കരിക്കുകയും ചെയ്യണം. പ്രാദേശികതലത്തിലും അല്ലാതെയും നടത്തുന്ന എല്ലാ പ്രചാരണ പരിപാടികളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായും പാലിക്കണം. സംഘടിപ്പിക്കുന്ന എല്ലാ പരിപാടികളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ പിന്തുടരാന് അണികള്‍ക്ക് രാഷ്ട്രീയപാര്‍ട്ടികള്‍ നിര്‍ദ്ദേശം നല്‍കണമെന്നും യോഗം അറിയിച്ചു.ദേശീയ ഗെയിംസ്, നാഷണല്‍ സ്കൂള്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്, ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍, സ്കൂള്‍ കലോത്സവം, കണ്ണൂര്‍ ജില്ലയിലെ തദ്ദേശ തെരഞ്ഞെടുപ്പ് എന്നീ പരിപാടികളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ വിജയകരമായി നടപ്പാക്കാന്‍ ശുചിത്വമിഷന് സാധിച്ചിരുന്നു. ഈ ഹരിതദൗത്യത്തെ വന്‍വിജയമാക്കുന്നതിന് എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും ഉദ്യോഗസ്ഥരുടെയും ജനങ്ങളുടെയും പിന്തുണ ശുചിത്വ മിഷന് അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: