കോട്ടയം: മുന്‍കൂട്ടി അനുമതി വാങ്ങി അഭിമുഖമെടുക്കാന്‍ ചെന്ന ജനം ടിവി റിപ്പോര്‍ട്ടര്‍ക്കും ക്യാമറാമാനും നേരെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നടത്തിയ അസഭ്യവര്‍ഷത്തിനും സ്റ്റാഫ് അംഗങ്ങള്‍ നടത്തിയ കയ്യേറ്റ ശ്രമത്തിലും പ്രതിഷേധം ശക്തമാകുന്നു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജനം ടിവി സംപ്രേഷണം ചെയ്യുന്ന നേതാവിനൊപ്പം എന്ന പരിപാടിക്ക് വേണ്ടിയാണ് റിപ്പോര്‍ട്ടര്‍ അന്‍കുഷ് കുമാറും ക്യാമറാമാന് അനൂപ്.എസ്.നായരും മന്ത്രിയുടെ കോടിമതയിലെ വസതിയിലെത്തിയത്. സോളാാര്‍ അഴിമതിയുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചതോടെയാണ് തിരുവഞ്ചൂര്‍ പ്രകോപിതനായത്. റിപ്പോര്‍ട്ടറെ പുലഭ്യം പറയുകയും ക്യാമറ ബലമായി പിടിച്ചുവാങ്ങി ദൃശ്യങ്ങള്‍ നശിപ്പിക്കുകയും ചെയ്തത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. സാമൂഹികരംഗത്തെ പ്രമുഖര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
അധികാര ഗര്‍വ്വ് മാധ്യമ പ്രവര്‍ത്തകരോട്
വേണ്ട: പ്രസ് ക്ലബ് ഭാരവാഹികള്‍
കോട്ടയം: അധികാരത്തിന്റെ ഗര്‍വ്വ് മാധ്യമപ്രവര്‍ത്തകരോട് കാണിക്കരുതെന്ന് കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ് എസ്.മനോജ് അഭിപ്രായപ്പെട്ടു. രാഷ്ട്രീയ നേതാക്കള്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് അസഹിഷ്ണുതയോടെ പ്രതികരിക്കരുതെന്ന് സെക്രട്ടറി ഷാലു മാത്യുവും പ്രതികരിച്ചു. ജനം ടിവി റിപ്പോര്‍ട്ടര്‍മാരോട് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു ഇരുവരും. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന കടന്നുകയറ്റം അംഗീകരിക്കാനാവില്ലെന്നും മനോജ് പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകരോടുള്ള ധാര്ഷ്ഠ്യത്തിനെതിരെ
പ്രതിഷേധമുയരണം: വാസവന്
കോട്ടയം: സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനത്തിനെതിരായ അധികാര ധാര്ഷ്ഠ്യത്തിനെതിരെ എല്ലാ കോണുകളില്‍ നിന്നും പ്രതിഷേധമുയരണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍.വാസവന് അഭിപ്രായപ്പെട്ടു. മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്താം എന്ന ഗര്‍വ്വ് അംഗീകരിച്ചുകൊടുക്കാന്‍ സാധ്യമല്ല. ഇത്തരം പ്രവണതകളെ ജനാധിപത്യശക്തികളെ അണിനിരത്തി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനം ടിവി റിപ്പോര്‍ട്ടര്‍ അന്‍കുഷ് കുമാര്‍, ക്യാമറാമാന് അനൂപ്.എസ്.നായര്‍ എന്നിവര്‍ക്ക് നേരെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിര്‍ദ്ദേശാനുസരണം പേഴ്സണല്‍ സ്റ്റാഫംഗങ്ങളും ഡ്രൈവറും ചേര്‍ന്ന് നടത്തിയ കയ്യേറ്റശ്രമത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അസഹിഷ്ണുത ആര്‍ക്കെന്ന് തെളിഞ്ഞു: ബി. രാധാകൃഷ്ണമേനോന്
കോട്ടയം: സമൂഹത്തിലെ യഥാര്‍ത്ഥ അസഹിഷ്ണുത ആര്‍ക്കാണെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞദിവസം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വസതിയില്‍വച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന അതിക്രമമെന്ന് ബിജെപി സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം ബി.രാധാകൃഷ്ണമേനോന് അഭിപ്രായപ്പെട്ടു. തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത ചോദ്യങ്ങള്‍ ചോദിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ പുലഭ്യം പറയുന്നത് അപലപനീയമാണ്. പിതൃതുല്യനെന്ന് വാഴ്ത്തിയവര്തന്നെ മുഖ്യമന്ത്രിതന്നെ പീഡിപ്പിച്ചുവെന്ന ആരോപണവുമായി രംഗത്ത് വരുന്ന കാലമാണിത്.
ഇക്കാലത്ത് പ്രായം കണക്കിലെടുത്തേ ചോദ്യം ഉന്നയിക്കാവൂവെന്ന തിരുവഞ്ചൂരിന്റെ വാദം വിചിത്രമാണ്. ജനം ടിവി റിപ്പോര്‍ട്ടറെയും ക്യാമറാമാനേയും അസഭ്യവര്‍ഷം നടത്തി അവഹേളിച്ച മന്ത്രി പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: