കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീപിടിത്തം. ആശുപത്രിയില്‍ നിന്നും പുറംതള്ളിയ പഴയ ബെഡുകള്‍, ഷീറ്റുകള്‍ തുടങ്ങിയവ കൂട്ടിയിട്ട 13-ാം വാര്‍ഡിന് സമീപമാണ് ഇന്നലെ രാവിലെ 8.30ഓടെ തീപിടിത്തമുണ്ടായത്.
ശസ്ത്രക്രിയയ്ക്ക് വിധേയരായ സ്ത്രീകളെ അണുബാധയേല്‍ക്കാതെ കിടത്തുന്നത് ഈ വാര്‍ഡിലാണ് എന്നത് ഇതിന്റെ ഗൗരവം വര്‍ദ്ധിപ്പിച്ചു. 13-ാം വാര്‍ഡില്‍ ശസ്ത്രക്രിയയ്ക്ക് ശേഷം പ്രവേശിപ്പിച്ചിരുന്ന 18 സ്ത്രീ രോഗികളെ അഗ്നിബാധയെത്തുടര്‍ന്ന് ഉടന്‍തന്നെ 12-ാം വാര്‍ഡിലേക്ക് മാറ്റി. അഗ്നി ആളിപ്പടര്‍ന്നത് മെഡിക്കല്‍ കോളേജില്‍ പരിഭ്രാന്തി വര്‍ദ്ധിപ്പിച്ചു. രോഗികളുടെ കൂട്ടിരിപ്പുകാരും മറ്റും തീകെടുത്താനായി ശ്രമം നടത്തി. ഇതിനിടെ കോട്ടയത്തുനിന്നും ഫയര്‍ഫോഴ്സിന്റെ രണ്ട് യൂണിറ്റെത്തിയാണ് തീ പൂര്‍ണ്ണമായും അണച്ചത്. രോഗികളുടെ കൂട്ടിരിപ്പുകരോ മറ്റോ സിഗരറ്റ് വലിച്ചതിന് ശേഷം കുറ്റി വലിച്ചെറിഞ്ഞതിനെത്തുടര്ന്നാവാം തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. 13-ാം വാര്‍ഡിലേക്കും അതിന് മുകളിലുള്ള ഓപ്പറേഷന് തീയേറ്ററിലേക്കും വന്‍ തോതില്‍ പുക കയറി.
മണിക്കൂറുകളോളമാണ് വാര്‍ഡിലും പരിസരത്തും പുക തങ്ങിയിരുന്നത്. ആസ്പത്രിയില്‍ നിന്നും വര്‍ഷങ്ങള്‍ക്ക്് മുമ്പ് പുറന്തള്ളിയ ബഡുകളും ഷീറ്റുകളുമാണ് ഇവിടെ കൂടികിടന്നത്.വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇവ ആസ്പത്രിക്ക് പുറത്തുകൊണ്ട് പോയി നശിപ്പിക്കാതിരുന്നതാണ് ഇപ്പോഴത്തെ തീപിടുത്തത്തിന് കാരണം.ഇനിയും ആസ്പത്രിക്കുള്ളില്‍ വിവിധ സ്ഥലങ്ങളില്‍ അപകടം ഉണ്ടാക്കാവുന്ന തരത്തില്‍ മലിനവസ്തുക്കള്‍ കൂടികിടക്കുന്നുണ്ട്.സംഭവത്തെ തുടര്‍ന്ന് ആസ്പത്രി സൂപ്രണ്ട് ടി.ജി.ജേക്കബ് തോമസിന്റെ നേതൃത്വത്തില്‍ ആസ്പത്രി അധികൃതരും സ്ഥലത്തെത്തിയിരുന്നു. ആശുപത്രിയില്‍ നിന്നും പുറംതള്ളുന്ന മാലിന്യം യഥാസമയം നീക്കം ചെയ്യാതിരുന്നതാണ് തീപിടിത്തത്തിലേക്ക് നയിച്ചത്. ആയിരക്കണക്കിന് രോഗികളും ഇവരുടെ കൂട്ടിരിപ്പുകാരുമാണ് വിവിധ വാര്‍ഡുകളിലുള്ളത്. എങ്കിലും 13-ാം വാര്‍ഡിന് സമീപത്തും മൂന്നാം വാര്‍ഡില്‍നിന്നും കാന്റീനിലേക്കുള്ള വഴിയിലുമടക്കം മാലിന്യം നിക്ഷേപിച്ചിട്ടുണ്ട്. ഇതില്‍ ഉപയോഗിച്ച ഗ്ലൗസ്, സിറിഞ്ച് , ട്യൂബ്, കുപ്പി ഇവയെല്ലാമുണ്ട്. ഇന്നലെ തീപിടിത്തമുണ്ടായതിനെത്തുടര്‍ന്ന് ആശുപത്രിയും പരിസരവും വൃത്തിയാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നുള്ള ആവശ്യം ശക്തമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: