നെടുമങ്ങാട്: നെടുമങ്ങാട് മണ്ഡലത്തില്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ബിജെപി മത്സര രംഗത്തിറങ്ങിയിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ വി.വി. രാജേഷ് പറഞ്ഞു. പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസര്‍ക്കാരിന്റെ പരമാവധി ഫണ്ട് നെടുമങ്ങാട് മണ്ഡലത്തിന്റെ വികസനത്തിനായെത്തിക്കാന് കഴിയും. നെടുമങ്ങാട്-ചെങ്കോട്ട റെയില്‍പാത, പതിനൊന്നാംകല്ല്-വഴയില റോഡ് നാലുവരിപാതയാക്കല്, ആള് ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാരിനെ കൊണ്ട് നടപടിയെടുപ്പിക്കല് തുടങ്ങിയ കാര്യങ്ങളില്‍ മുന്‍കൈയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഐഎസ്ആര്‍ഒയുടെ വികസനം കൂടാതെ നെടുമങ്ങാടും പരിസര പ്രദേശത്തുമുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ ദുരവസ്ഥയ്ക്കും പരിഹാരം കാണാന്‍ ബിജെപിക്കാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഴിമതി ഭരണം, അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം എന്നിവ അവസാനിപ്പിക്കണമെന്നാണ് ബിജെപി പ്രധാനമായും ആവശ്യപ്പെടുന്നത്. അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാരിനെതിരെ പ്രതിപക്ഷം തിരുത്തല്‍ ശക്തിയായിട്ടില്ല. ഇവരുടെ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം ജനം തിരിച്ചറിയുന്നുണ്ട്. അതു കൊണ്ട് ബിജെപി തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും വി.വി. രാജേഷ് പറഞ്ഞു.
പത്രസമ്മേളനത്തില്‍ മണ്ഡലം പ്രസിഡന്റ് ബാലമുരളി, സംസ്ഥാന കമ്മിറ്റി അംഗം കെ.എ. ബാഹുലേയന്, മണ്ഡലം ജനറല്‍ സെക്രട്ടറി പൂവത്തൂര്‍ ജയന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: