കുമളി: അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രമായ തേക്കടിയുടെ കവാടമായ കുമളിയില്‍ ഫയര്‍ സ്റ്റേഷന് വേണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ ദിവസം കുമളി ടൗണില്‍ വൈക്കോലുമായി വന്ന ജീപ്പിനു തീ പിടിച്ചപ്പോള്‍ നാട്ടുകാര്‍ സ്വകാര്യ റിസോര്‍ട്ടിലേക്ക് കൊണ്ടുപോയ വെള്ളം വഴിയില്‍ തടഞ്ഞ് തീ അണക്കുകയായിരുന്നു. അതുമൂലം ഒഴിവായത് വന്‍ ദുരന്തമാണ്. നിലവില്‍ പീരുമേടിലും കട്ടപ്പനയിലുമാണ് ഫയര്‍ സ്റ്റേഷനുകളുള്ളത് .ഈ രണ്ടു സ്ഥലത്തേക്കും കുമളിയില്‍ നിന്ന് 40 കിലോമീറ്ററിലധികം ദൂരമുണ്ട്. ഏതെങ്കിലും വിധത്തിലുള്ള അപകടമുണ്ടാകുമ്പോള്‍ ഈ സ്ഥലങ്ങളില്‍ നിന്നും ബന്ധപെട്ട ജീവനക്കാരും ,വണ്ടിയും കുമളിയിലെതുമ്പോഴേക്കും ദുരന്തം സംഭവിച്ചു കഴിഞ്ഞിരിക്കും. തേക്കടിയില്‍ ബോട്ട് അപകടമുണ്ടയപ്പോഴും, പിന്നീട് ശബരിമല പുല്ലുമേട് ദുരന്ത സമയത്തും അടുത്ത ടൗണ്‍ ആയ കുമളിയില്‍ ആവശ്യത്തിനുള്ള സൗകര്യമില്ലാത്തതിന്റെ ബുദ്ധിമുട്ട് നേരിട്ട് അനുഭവിച്ചതാണ്. അപ്പോള്‍ സംഭവ സ്ഥലത്ത് എത്തിയ മന്ത്രിമാരും, വിവിധ വകുപ്പ് അധികാരികളും, മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ കുമളിയില്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ മണ്ഡലത്തിലെ ജന പ്രതിനിധിയോ, ഇടത്- വലതു സര്‍ക്കാരോ ഫയര്‍സ്റ്റേഷനായി നടപടികള്‍ സ്വീകരിച്ചില്ല. തേക്കടി അന്താരാഷ്ട്ര ശ്രദ്ധ ആകര്‍ഷിക്കുന്ന വിനോദ സഞ്ചാര കേന്ദ്രമാണെന്നിരിക്കെ മറ്റു രാജ്യങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കുമളിയിലെ സാഹചര്യം ശോചനീയമാണ്. രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കൂടുതല്‍ സമയം ചിലവഴിച്ച സ്ഥലം എം എല്‍ എ ഇത്തരം അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടത്ര പരിഗണന നല്‍കിയില്ല എന്ന ആക്ഷേപം ശക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: