Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മന്ത്രിയുടെ ഫഌക്‌സിന് ചെലവിട്ടത് ലക്ഷങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2016, 10:57 pm IST
in Thiruvananthapuram

തിരുവനന്തപുരം: നഗരവികസനം എന്ന പേരില്‍ സ്ഥാപിച്ച ഹൈടെക് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ പേരില്‍ ലക്ഷങ്ങളുടെ മറിമായം. ഫെബ്രുവരി അവസാനത്തോടെയാണ് തിരുവനന്തപുരം നഗരത്തിലെ മൂന്ന് പ്രധാന സ്ഥലങ്ങളില്‍ ആധുനിക സൗകര്യങ്ങളോടു കൂടിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ ഉദ്ഘാടന നാടകം നടന്നത്. മന്ത്രി വി.എസ്. ശിവകുമാറിന്റെ പ്രത്യേക വികസനഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ചാണ് ഇവ നിര്‍മിച്ചത്. സ്റ്റാച്യൂ, പാളയം, യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന് മുന്‍വശം എന്നിവിടങ്ങളിലാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. ചലച്ചിത്രനടന്‍ അനൂപ് മേനോനാണ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ഇവയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഇതു പോലെയുള്ള പതിനേഴ് എണ്ണം കൂടി നിര്‍മിക്കും എന്ന പ്രഖ്യാപനവും മന്ത്രി നടത്തുകയും ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരാന്‍ ദിവസങ്ങള്‍ മാത്രം നിലനില്‍ക്കേയാണ് മന്ത്രിയുടെ പ്രഖ്യാപനം.

കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടന സമയത്ത് പ്രഖ്യാപിച്ചതും ഈ കേന്ദ്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതും ഒട്ടനവധി ഹൈടെക് സംവിധാനങ്ങള്‍ ഇവിടെ ലഭ്യമാണ് എന്നാണ്. എന്നാല്‍ ഇവയെല്ലാം തന്നെ പാഴ്‌വാക്കുകളായി മാറി എന്നതാണ് യഥാര്‍ഥ്യം. സോളാര്‍ സംവിധാനം, ഇരുപത്തിനാല് മണിക്കൂറും സൗജന്യ വൈഫെ, മൊബൈല്‍ ലാപ് ടോപ് ചാര്‍ജ്ജിംഗ് സംവിധാനങ്ങള്‍, പത്രമാസിക കിയോസ്‌കുകള്‍, സര്‍ക്കാരിന്റെ അറിയിപ്പുകള്‍ക്കായി പ്രത്യേക ആഡിയോ സംവിധാനം എന്നിവയായിരുന്നു പ്രധാന ആകര്‍ഷണങ്ങളായി പ്രഖ്യാപിച്ചിരുന്നത്. ഈ സജ്ജീകരണങ്ങള്‍ ഒന്നും തന്നെ ലഭ്യമല്ല. മാത്രമല്ല രാത്രി കാലങ്ങളില്‍ വെളിച്ചം ലഭിക്കുന്നതിനുള്ള സൗകര്യങ്ങള്‍ പോലും ഇവിടെയില്ല.

അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടപ്പിലാക്കിയ തട്ടിക്കൂട്ടുകളാണ് ഇവയെല്ലാം എന്ന് പകല്‍ പോലെ വ്യക്തം. ഈ കേന്ദ്രത്തിലെ ഏക ആകര്‍ഷണം മന്ത്രിയുടെ വഞ്ചന ഒളിപ്പിച്ച പുഞ്ചിരിക്കുന്ന മുഖവും നടപ്പിലാക്കി എന്നവകാശപ്പെടുന്ന പദ്ധതികള്‍ അടങ്ങുന്ന ഫഌക്‌സുമാണ്. മറ്റെല്ലാ ഫഌക്‌സുകളും പരസ്യബോര്‍ഡുകളും ഇലക്ഷന്‍ കമ്മീഷന്‍ മുന്‍കൈയ്യെടുത്ത് മാറ്റുമ്പോഴും ഇത് അവിടെ ഉണ്ടാകും എന്ന കുശാഗ്രബുദ്ധിയാണ് ഈ കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിര്‍മാണത്തിന് പിന്നിലെന്ന് വ്യക്തമാണ്. എന്നാല്‍ ഇതിന് വേണ്ടി ചെലവാക്കിയ തുക ഏകദേശം തൊണ്ണൂറ് ലക്ഷം രൂപയാണെന്ന് പറയപ്പെടുന്നു. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള പ്രതീക്ഷാ ബസ് ഷെല്‍ട്ടേഴ്‌സ് എന്ന ഏജന്‍സിക്കായിരുന്നു ഇതിന്റെ നിര്‍മാണ ചുമതല.

മറ്റൊരു പ്രധാന പോരായ്‌മ ഈ കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിര്‍മാണത്തിലെ അശാസ്ത്രീയതയാണ്. യാതൊരു മുന്‍കരുതലുകളുമില്ലാതെ നിര്‍മിച്ചിരിക്കുന്ന ഇവ ആര്‍ക്കും ഉപയോഗമില്ലാത്ത അവസ്ഥയിലാണ്. അതിന് ഏറ്റവും നല്ല തെളിവാണ് ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തിന് സമീപത്തായി പാളയത്ത് സ്ഥാപിച്ചിരിക്കുന്ന കേന്ദ്രത്തിന്റെത്. പകല്‍ മുഴുവന്‍ വെയില്‍ ഇതിനകത്ത് നേരിട്ട് പതിക്കുന്നു. അതിനാല്‍ ബസ് കയറാന്‍ എത്തുന്നവര്‍ ആശ്രയിക്കുന്നത് തൊട്ടടുത്ത മരത്തണലാണ്. ഒരേ സമയം നൂറിലധികം ആളുകള്‍ ബസ് കയറുവാന്‍ കാത്തു നില്‍ക്കുന്ന ഇവിടുത്തെ കാത്തിരിപ്പ് കേന്ദ്രത്തില്‍ 25 പേര്‍ക്ക് പോലും നില്‍ക്കാനുള്ള സ്ഥലമില്ല. മഴ പെയ്താല്‍ മുഴുവന്‍ വെള്ളവും ഇതിനകത്തേക്ക് തന്നെ പതിക്കും. തറ നിരപ്പില്‍ നിന്ന് അല്‍പ്പം ഉയര്‍ത്തി സ്ഥാപിച്ചിരിക്കുന്ന ഇതിന്റെ രണ്ടുവശങ്ങളിലും ചരിച്ച് പണിതിരിക്കുന്ന വഴിയിലെ ടെയിലുകള്‍ തെന്നുന്നവയാണ്. ഈ കാത്തിരിപ്പ് കേന്ദ്രത്തിനുള്ളിലൂടെ മാത്രമേ രണ്ട് വശങ്ങളിലേക്കും പോകാന്‍ സാധിക്കൂ എന്നതിനാല്‍ ഇവിടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ തെന്നി വീഴുന്നത് നിത്യസംഭവമാണ്. സിമന്റ് കൊണ്ട് മുഴുവന്‍ സ്ഥലവും പൂശിയിട്ടുമില്ല.

കഴിഞ്ഞ അഞ്ചുവര്‍ഷവും പ്രധാനപ്പെട്ട പല വകുപ്പുകള്‍ ഭരിച്ചിട്ടും ഒന്നും ചെയ്യാനാകാത്തതിന്റെ ജാള്യത മറയ്‌ക്കാനാണ് മന്ത്രിയുടെ നീക്കം. പരസ്യം വയ്‌ക്കാന്‍ വേണ്ടി മാത്രം ലക്ഷങ്ങള്‍ ചെലവാക്കുന്ന മന്ത്രിയുടെ നടപടിയില്‍ നഗരവാസികള്‍ പൊതുവെ അമര്‍ഷത്തിലുമാണ്. ഇത്തരം കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ ഇത്ര വലിയ തുക ചെലവാകുമോ എന്ന ചോദ്യം മാത്രം ബാക്കിയാകുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസിയുടെ അനാസ്ഥ; പ്രീമിയം ബസുകള്‍ കട്ടപ്പുറത്ത്, ദേശസാല്‍കൃത റൂട്ടുകള്‍ സ്വകാര്യമേഖലയ്‌ക്ക്

Kerala

തിരൂരിൽ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

India

മൈസൂരു; കാവേരി നദിയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി എട്ട് പേർ മുങ്ങിമരിച്ചു

Kerala

ജെഇഇ-മെയിൻ സെഷൻ രണ്ട് ഫലം പ്രഖ്യാപിച്ചു; 26 പേർക്ക് 100 ശതമാനം മാർക്ക്, കേരളത്തിൽ ഒന്നാമത് നിരഞ്ജന്‍ ജെ. പിള്ള

India

സർക്കാരിന്റെ സൗജന്യങ്ങൾ തിരിച്ചടിയാകുന്നു, കർണാടകയിൽ സർക്കാർ ജീവനക്കാരുടെ മാർച്ച് ശമ്പളം ഇതുവരെ നൽകിയില്ല

പുതിയ വാര്‍ത്തകള്‍

വനിതാ സംവരണ ഭേദഗതി ബില്‍ അട്ടിമറിച്ചതിലൂടെ ഹോമിക്കപ്പെട്ടത് നാരീശക്തിയുടെ അവകാശങ്ങള്‍

ശ്രീകൃഷ്ണ അവഹേളനം: പോലീസ് വേട്ടയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്ന് ഹൈന്ദവ സംഘടനകള്‍

ഫയല്‍ ചിത്രം

കാലടി സര്‍വകലാശാലയിലെ ഇടതുപക്ഷ ഫാസിസം

ഇന്‍ഡി സഖ്യം സ്ത്രീ വിരുദ്ധ മുന്നണി: എം.ടി. രമേഷ്

നാളെ അന്തര്‍ദ്ദേശീയ ഭൂമാതാ ദിനം: ഭൂമിയുടെ അതിജീവനത്തിന്…

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര,ചോദ്യം ചെയ്ത വനിതാ ടിടിഇയെ മര്‍ദ്ദിച്ചു; യുവാവ് അറസ്റ്റില്‍

2025 ലെ സ്വർണ്ണം പൂശൽ: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് എസ്.ഐ.ടി; കുറ്റപത്രം ഉടൻ

ജഗത്ഗുരു ശ്രീശങ്കരന്‍-4: കാലടിയുടെ മണ്ണിലേക്കൊരു തീര്‍ത്ഥയാത്ര

മനപരിവര്‍ത്തനത്തിന്റെ മാധവ മാസം

കാഞ്ഞങ്ങാട് ഇന്‍ഡോര്‍ സ്‌റ്റേഡിയം

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ മത്സരത്തിനൊരുങ്ങി കാഞ്ഞങ്ങാട് സ്‌റ്റേഡിയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.