Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ചുറ്റും വെള്ളം; ദാഹിച്ചുവലഞ്ഞ് ഇരിട്ടി നഗരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2016, 10:27 pm IST
in Kannur

ഇരിട്ടി: ഇരിട്ടി നഗരത്തിന് ചുറ്റും വെള്ളമാണ്. വേനല്‍ച്ചൂട് കടുത്ത് ഇരിട്ടിയുടെ മലയോര മേഖലയാകെ നീരുറവകളും അരുവികളും വറ്റി രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുമ്പോള്‍ ഇരിട്ടിയും പരിസരപ്രദേശങ്ങളും പഴശ്ശി പദ്ധതിയുടെ ജലാശയത്താല്‍ ജലസമൃദ്ധമായി നിലനില്‍ക്കുകയാണ്. എന്നാല്‍ ഈ ജലാശയങ്ങള്‍ക്കു നടുവില്‍ നില്‍ക്കുമ്പോഴും കിഴക്കന്‍ മലയോരമേഖലയുടെ റാണി എന്ന് വിളിക്കപ്പെടുന്ന താലൂക്കിന്റെ ആസ്ഥാനമായ, നഗരസഭയുടെ സിരാകേന്ദ്രമായ ഇരിട്ടി ഒരു തുള്ളി ദാഹജലത്തിനായി നാക്ക് നീട്ടിയിരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. കാലാകാലമായി ഇരിട്ടി ഭരിച്ച ഭരണകര്‍ത്താക്കളൊന്നും എന്തുകൊണ്ട് ഈ ഒരു വിഷയത്തില്‍ ശുഷ്‌കാന്തി കാണിച്ചില്ല എന്ന് ചോദിച്ചാല്‍ അതിനു ആരും ഒരുത്തരവും നല്‍കുന്നില്ല.

മലയോര പ്രദേശത്തിന്റെ ആസ്ഥാനവും അന്തര്‍ സംസ്ഥാനപാതയായ തലശ്ശേരി കുടക് പാതയിലെ അതിര്‍ത്തി പട്ടണം എന്ന നിലയിലും ഇരിട്ടിയുടെ പ്രസക്തി വളരെ വലുതാണ്. ഉേദ്യാഗസ്ഥരായും തൊഴിലാളികളായും വിദ്യാര്‍ത്ഥികളായും രോഗികളായും വിവിധ പ്രദേശങ്ങളിലേക്കുള്ള യാത്രികരായും ഒരുദിവസം ഇരിട്ടിയില്‍ എത്തിച്ചേരുന്നവര്‍ ആയിരങ്ങളാണ്. വിവിധ വ്യാപാരസ്ഥാപനങ്ങള്‍ക്ക് പുറമേ ഹോട്ടലുകളുടെയും ഫാസ്റ്റ്ഫുഡുകളുടെയും കൂള്‍ബാറുകളുടേയും ഒരു നിരതന്നെയുണ്ട് ഇരിട്ടി പട്ടണത്തില്‍. എന്നാല്‍ ഇവക്കാവശ്യമായ ശുദ്ധജലം വിതരണം ചെയ്യാന്‍ ഇരിട്ടി പട്ടണത്തില്‍ ഒരു കുടിവെള്ള പദ്ധതിപോലുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

കീഴൂര്‍-ചാവശ്ശേരി പഞ്ചായത്ത് ആദ്യം കീഴൂര്‍, ചാവശ്ശേരി എന്ന രണ്ടു പഞ്ചായത്തുകളായിരുന്നു. 1961ലെ ഗവര്‍മ്മെന്റ് ഉത്തരവ് പ്രകാരം 1963ലാണ് ഇത് രണ്ടും കൂട്ടിയോജിപ്പിച്ചുകൊണ്ട് കീഴൂര്‍-ചാവശ്ശേരി എന്ന പഞ്ചായത്ത് രൂപീകൃതമാവുന്നത്. എ.കെ.അബ്ദുള്‍റഹിമാന്‍ ആയിരുന്നു കീഴൂര്‍-ചാവശ്ശേരി പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ്. വികസന പ്രവര്‍ത്തനത്തിന് വേണ്ടത്ര ഫണ്ടുകളോ മറ്റ് വരുമാനങ്ങളോ ഒന്നുമില്ലാതിരുന്ന അക്കാലത്ത് ഏറെയൊന്നും വികസിച്ചിട്ടില്ലായിരുന്ന എങ്കിലും സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ മലഞ്ചരക്ക് വിപണന കേന്ദ്രമായിരുന്ന ഇരിട്ടിക്കുവേണ്ടി, ഇവിടുത്തെ ഹോട്ടലുകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും വേണ്ടി ആ ഭരണസമിതി ഒരു കുടിവെള്ള പദ്ധതി നിര്‍മ്മിച്ച് നല്‍കിയിരുന്നു. മേലേ സ്റ്റാന്റില്‍ പഴയ ഫാഷന്‍ ഹോട്ടലിന് മുന്‍ വശത്തായിരുന്നു ഇതിന്റെ വാട്ടര്‍ ടാങ്ക് നിര്‍മ്മിച്ചിരുന്നത്. ഇരിട്ടി പട്ടണത്തിലെത്തുന്ന ജനങ്ങള്‍ക്ക് ഉപയോഗിക്കത്തക്ക രീതിയില്‍ ഇപ്പോഴത്തെ പഴയ സ്റ്റാന്റ് പരിസരം മുതല്‍ ഇരിട്ടി പാലം വരെയുള്ള സ്ഥലങ്ങളില്‍ വാട്ടര്‍ ടാപ്പുകളും സ്ഥാപിച്ചിരുന്നു. പോരെങ്കില്‍ ഇരിട്ടി ജുമാമസ്ജിദിന്റെ നേരെ മുന്‍ വശത്തായി ഒരിക്കലും വറ്റാത്ത ഒരു പൊതു കിണറും ഉണ്ടായിരുന്നു. പക്ഷെ കാലപ്പഴക്കം മൂലം അപകടാവസ്ഥയിലായ ഈ വാട്ടര്‍ ടാങ്ക് 1990കളില്‍ പൊളിച്ചു മാറ്റുകയായിരുന്നു. ഇതേ കാലയളവില്‍ തന്നെയാണ് ടൗണിലെ പൊതുകിണറും ഒരു മഴക്കാലത്ത് ഇടിഞ്ഞുതാണത്. എന്നാല്‍ ഈ ജലവിതരണ പദ്ധതി കാലപ്പഴക്കം കൊണ്ടാണെങ്കിലും ഇടിച്ചു നിരത്തിയവര്‍ അതിനു ശേഷം ഇന്നേവരെ ഇരിട്ടി പട്ടണത്തിനായി ഒരു ജലവിതരണ പദ്ധതി പ്രാവര്‍ത്തികമാക്കിയില്ല എന്ന് പറഞ്ഞാല്‍ ഇവിടുത്തെ ഭരണാധികാരികളുടെ വികസന താത്പര്യം നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ. ഇരിട്ടിക്കും കീഴൂര്‍ ചാവശ്ശേരി പഞ്ചായത്തിനും എന്ന് പറഞ്ഞു കോടികള്‍ മുടക്കി കീഴൂര്‍കുന്നിലെ പാലാപ്പറമ്പില്‍ പണിത വാട്ടര്‍ ടാങ്ക് വര്‍ഷങ്ങളായി പ്രവര്‍ത്തന ക്ഷമമാകാതെ നോക്കുകുത്തിയായിക്കിടക്കുകയാണ്.

ഇത്രമാത്രം ജലസമൃദ്ധമായ ഇരിട്ടി നഗരത്തില്‍ നഗരത്തിലെത്തുന്ന ജനങ്ങള്‍ക്കും ഹോട്ടലുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കുമായി ഒരു സമഗ്ര കുടിവെള്ള പദ്ധതി പ്രാവര്‍ത്തികമാക്കണമെന്ന ആവശ്യം ശക്തമാണ്. കൂടാതെ രാത്രികാലങ്ങളിലും പുലര്‍ച്ചെയും മറ്റുമായി പട്ടണത്തിലെത്തിച്ചേരുന്ന കര്‍ണ്ണാടകം അടക്കമുള്ള അന്യസംസ്ഥാന യാത്രികര്‍ക്കും ടൂറിസ്റ്റുകള്‍ക്കും മറ്റുമായി പട്ടണ പരിസരങ്ങളില്‍ ഇവര്‍ക്കാവശ്യമായ 24മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡോര്‍മെറ്ററി സൗകര്യം ഇതോടൊപ്പം ഒരുക്കണമെന്നും ജനങ്ങളുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ്. രാത്രികാലങ്ങളില്‍ ഇവിടെയെത്തുന്ന അന്യദേശ യാത്രികര്‍ ഏറെയാണ്. വാഹനസൗകര്യങ്ങള്‍ ലഭിക്കാതെ വഴിയോരത്തും പീടികത്തിണ്ണകളിലും ഉറക്കമൊഴിഞ്ഞു മണിക്കൂറുകളോളം ഇവര്‍ കാത്തിരിക്കേണ്ടി വരുന്നു. ടൗണില്‍ രണ്ടു ശൗചാലയങ്ങളുണ്ടെങ്കിലും രാവിലെ 8 മണിയോടെ തുറക്കുകയും സന്ധ്യയോടെ അടച്ചു പോവുകയും ചെയ്യുന്ന ഇവ ഇത്തരക്കാര്‍ക്ക് പ്രയോജനകരമാവുന്നില്ല എന്ന പരാതിയും ശക്തമാണ്.

കണ്ണൂര്‍ ജില്ലയുടെ കുടിവെള്ള സ്രോതസ്സാണ് പഴശ്ശി ജലാശയം. ഇതിന്റെ ഏറിയപങ്കും ഇരിട്ടി പട്ടണത്തെ ചുറ്റിക്കിടക്കുന്നു. എന്നാല്‍ ഇരിട്ടി ജലസമൃദ്ധമായി കിടക്കുമ്പോഴും ഇരിട്ടി പട്ടണം കുടിവെള്ളത്തിനായി ദാഹിക്കുന്നു. ജനങ്ങളുടെ പരമപ്രധാനമായ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് നേരെ മുഖം തിരിച്ചു നില്‍ക്കുന്ന ഭരണാധികാരികള്‍ ഇനി എന്ന് കണ്ണുതുറന്ന് ഇതിനു പരിഹാരം കാണും എന്നാണു ജനങ്ങള്‍ ചോദിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരത്തിലെ ലക്ഷ്മീദേവിയും ദുര്‍ഗ്ഗാദേവിയും മുഹമ്മദ് റിയാസിനെ ചൊടിപ്പിച്ചോ? റിയാസിന്‍റേത് കമ്മ്യൂണിസമല്ല, കമ്മ്യൂണലിസം

Kerala

പന്തളത്ത് കാറിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ച് എം ഡി എം എ കടത്ത് ; കേസിലെ മൂന്നാം പ്രതി ഷെബീന ഖാൻ അറസ്റ്റിൽ

Kerala

“അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല”….നിയമസഭയിലേക്ക് പോകുംമുമ്പേ ബലിദാനികളെ ഓര്‍ക്കുന്ന രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റ് വൈറല്‍…

Kerala

ആര്യാരാജേന്ദ്രനെ തന്റെ കാറില്‍ കയറ്റിയപ്പോള്‍ കാറി തുപ്പുന്ന പോലെയായിരുന്നു സ്ത്രീകളുടെ പ്രതികരണമെന്ന് ശിവന്‍ കുട്ടി…ഇത്ര വേണമായിരുന്നോ?

Kerala

കട്ടിങ്ങ് സൗത്തിനൊന്നും കനിയില്ല, മലയാളത്തേക്കാള്‍ കൃത്യമായ പ്രതിഫലം നല്‍കുന്നത് നോര്‍ത്ത് ഇന്ത്യക്കാരാണെന്ന് കനി കുസൃതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയെ അപമാനിക്കാൻ ശ്രമിച്ച ഹെല്ലെ ലയെങ്ങിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ വരെ പൂട്ടിച്ചു ; പിന്നിൽ ഇന്ത്യക്കാരുടെ റിപ്പോർട്ടിങ്ങുകൾ

യുപിയിലെ ദളിത് നേതാവ് മായാവതിയുടെ വീടിനു മുന്‍പില്‍ നിന്നും നാണംകെട്ട് മടങ്ങുന്ന കോണ്‍ഗ്രസിന്‍റെ ദളിത് നേതാക്കള്‍. മുഖം ടവല്‍ കൊണ്ട് മറച്ചിരിക്കുന്നത് ദളിത് നേതാവും ബാരാബങ്കി എംപിയുമായി തനുജ് പൂനിയ, തൊട്ട് ഇടത്ത് നരച്ച തലമുടിയോട് കൂടിയ ആള്‍ രാജേന്ദ്ര പാല്‍ ഗൗതം ആണ്.

യുപിയില്‍ ദളിത് കലാപമുണ്ടാക്കാന്‍ മായാവതിയുടെ അരികിലേക്ക് ദളിത് നേതാക്കളെ വിട്ട് രാഹുല്‍ ഗാന്ധി, രണ്ട് കോണ്‍ഗ്രസ് നേതാക്കളെയും ഓടിച്ചു

ബംഗ്ലാദേശികളെ പൂട്ടാൻ പണി ഒരുക്കി സുവേന്ദു ; സി.എ.എയുടെ പരിധിയിൽ വരാത്തവർ നുഴഞ്ഞുകയറ്റക്കാർ തന്നെ ; നേരിട്ട് ബി.എസ്.എഫിന് കൈമാറും 

ബോംബെ ഹൈക്കോടതി ഉത്തരവ് പ്രകാരം മുംബൈയിലെ ഗരീബ് നഗറിലെ ചേരികളിൽ 200 ലധികം വീടുകൾ പൊളിച്ചു; പൊലീസിന് നേരെ കല്ലേറ്

എണ്ണക്കിണറുകളിലെ പാഴ്വസ്തു എങ്ങിനെ സൗന്ദര്യസംരക്ഷണത്തിനുള്ള ജെല്ലി ആയി?

വന്ദേ ഭാരതോ രാജധാനി എക്സ്പ്രസോ അല്ല: ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും പ്രീമിയം ട്രെയിൻ ഇതാണ്, യാത്രാനിരക്ക് അറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടും !

സ്ത്രീ എന്ന വ്യാജേന സാമൂഹ്യ മാധ്യമങ്ങളിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ് : കെഎസ്യു മുന്‍ നേതാവ് അറസ്റ്റില്‍

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം 23 ന്,മുന്‍ ഡി ജി പി എ ഹേമചന്ദ്രന്‍ പൊലീസ് ഉപദേഷ്ടാവ്

ചിത്രത്തില്‍ ഇടത് ഭാഗത്ത് മഞ്ഞവളയത്തില്‍ കാണുന്നതാണ് ചിക്കന്‍ നെക്ക് എന്നറിയപ്പോടുന്ന സിലിഗുരി ഇടനാഴി

ഇനി ചിക്കന്‍ നെക്ക് വെട്ടിമുറിക്കാനാവില്ല….കൂറ്റന്‍ മതിലും വേലിയും ഉയരും, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിവേലിക്ക് 120 ഏക്കര്‍ ഭൂമി വിട്ടുകൊടുത്തു

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്ത് എത്തിച്ച് ലൈംഗിക ചൂഷണം;പ്രധാന പ്രതി സിന്ധുവിനെ കൊച്ചിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.