Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വികസനത്തിന് വിഘാതമായി സിപിഎം; വൈക്കത്തെ ബീച്ചുനിര്‍മ്മാണം വീണ്ടും തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2016, 11:09 pm IST
inKottayam

വൈക്കം: സാമൂഹ്യവിരുദ്ധ കേന്ദ്രമായി മാറിയ വൈക്കം ബീച്ചിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമായി വീണ്ടും സിപിഎം രംഗത്ത്. വികസനത്തിന്റെ ഭാഗമായി ബീച്ചില്‍ നടന്നുവന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സിപിഎം ടൗണ്‍ ലോക്കല്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ തടഞ്ഞു. നഗരസഭയുടെ ഉടമസ്ഥതിയലുള്ള സ്ഥലം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര രേഖകളില്ലാതെ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് വിട്ടുനല്‍കി എന്നാരോപിച്ചാണ് പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തിയത്.—ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച ബീച്ച് ഉപയോഗശൂന്യം ആയതിനാല്‍ സാമൂഹ്യവിരുദ്ധ കേന്ദ്രമായി മാറിയിരുന്നു. ഇത് നാട്ടുകാര്‍ക്ക് ശല്ല്യമായി മാറിയതോടെയാണ് കഴിഞ്ഞ നഗരസഭാ ഭരണസമിതിയുടെ നേതൃത്വത്തില്‍ ബിച്ചിന്റെ നവീകരണത്തിനായി പതിനഞ്ച് കോടിയുടെ പദ്ധതി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് സമര്‍പ്പിച്ചത്. ഇതില്‍ 93 ലക്ഷത്തിന്റെ പദ്ധതിക്ക് അംഗീകാരവും ലഭിച്ചു. പദ്ധതിയുടെ ഭാഗമായി കായല്‍തീരം കെട്ടി സംരക്ഷിക്കുക, പാര്‍ക്ക് നിര്‍മ്മാണം, തീരത്ത് കമ്പിവേലി പാകുക, മദ്ധ്യഭാഗത്തായി നടപ്പാത തീര്‍ക്കുക, വലിയ സമ്മേളനങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിയുംവിധം തുറന്ന സ്റ്റേജ് നിര്‍മ്മിക്കുക, ശുചിമുറികള്‍, ബീച്ചിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികള്‍ എന്നിവയ്‌ക്കാണ് അനുമതി ലഭിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ചുമതല ടൂറിസം പ്രമോഷന്‍ കൗ ണ്‍സിലിനെ ഏല്പിച്ചു.

2005-10 കാലയളവില്‍ ഇടതുമുന്നണിയുടെ നേതൃത്വത്തുലുള്ള നഗരസഭാ ഭരണസമിതി ബീച്ച് നവീകരണത്തിന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് മുന്നില്‍ പദ്ധതി വച്ചിരുന്നു. ഇതിനായി 25 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. എന്നാല്‍ പദ്ധതിയുടെ നിര്‍മ്മാണം സംബന്ധിച്ച് വ്യക്തമായ കണക്ക് ന ല്‍കുവാന്‍ നഗരസഭ തയ്യാറായില്ല. ഇതാണ് പുതിയ നവീകരണ പദ്ധതിയുടെ നിര്‍മ്മാണ ചുമതല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നേരിട്ട് ഏറ്റെടുത്തത്.——

20010-15 കാലയളവില്‍ പുതിയ ഭരണസമിതി അധികാരത്തില്‍ എത്തിയപ്പോള്‍ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നവീകരണ ജോലികള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലം ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് വിട്ടുനല്‍കി എന്നാരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ നിര്‍മ്മാണം തടഞ്ഞു. ഇതേ തുടര്‍ന്ന് ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ നഗരസഭയും ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമായി കരാര്‍ ഉണ്ടാക്കിയിരുന്നു. കരാര്‍പ്രകാരം നിര്‍മ്മാണം പൂര്‍ത്തിയാക്കി സ്ഥലം നഗരസഭയ്‌ക്ക് വിട്ടുനല്‍കുമെന്നായിരുന്നു ധാരണ.

തടസ്സപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പിന്നീട് പുനരാംരഭിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പുതിയ ഭരണസമിതി അധികാരത്തില്‍ എത്തിയതോടെയാണ് വീണ്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ നഗരസഭ തീരുമാനിച്ചത്. ഇതിന്‍പ്രകാരം ജോലികള്‍ ആരംഭിച്ചെങ്കിലും സിപിഎം വീണ്ടും തടസ്സവാദങ്ങളുമായി രംഗത്തെത്തിയത് ബീച്ചിന്റെ വികസനത്തിന് വിഘാതമായി.

കളക്ടറുടെ നേതൃത്വത്തി ല്‍ ഉണ്ടാക്കിയ ധാരണയും കരാറും മറച്ചുവച്ച് സിപിഎം വീണ്ടും സമരം നടത്തുന്നത് രാഷ്‌ട്രീയ പകപോക്കലാണെന്നാണ് മുന്‍‘ഭരണാധികാരികളുടെ വാദം. ഇടതു ഭരണസമിതിയുടെ അപാകതകള്‍ മറച്ചുവയ്‌ക്കാനാണ് സിപിഎമ്മിന്റെ ശ്രമമെന്നും ഇവര്‍ പറയുന്നു.

കായലിലെ ബോട്ടുചാനല്‍ വൃത്തിയാക്കിയപ്പോള്‍ കോരിയെടുത്ത മണ്ണ് ഉപയോഗിച്ചാണ് ബീച്ചിന്റെ നിര്‍മ്മാണത്തിന് തുടക്കമിട്ടത്.

ഇത് നഗരസഭയുടെ പ്രതിഛായയ്‌ക്ക് മാറ്റുകൂട്ടിയിരുന്നു. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ബിച്ചിനെ പിന്നിട് അധികാരികള്‍ ഗൗനിച്ചില്ല. തുടര്‍ന്ന് ഏറെക്കാലം കഴിയുന്നതിന് മുമ്പായി സാമൂഹികവിരുദ്ധരെയും കഞ്ചാവ് മാഫിയയുടെയും വിഹാരകേന്ദ്രമായി ബീച്ച് മാറി. ഇതോടെ സന്ദര്‍ശക ര്‍ ഇങ്ങോട്ട് എത്തിനോക്കാതെയായി. ബീച്ച് നഗരത്തിന് ശാപമായിമാറി. ഈ അവസ്ഥയിലാണ് നഗരസഭ പുതിയ പദ്ധതിയുമായി മുന്നോട്ട് പോയത്. നഗരത്തിലെ ടൂറിസം സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയാത്ത ഇടതു-വലതു ഭരണസമിതികള്‍ ഇപ്പോള്‍ പരസ്പരം ചെളിവാരിയെറിഞ്ഞ് നടത്തുന്ന സമരങ്ങള്‍ നാടിന്റെ വികസനത്തിന് തടസ്സമാകും. രാഷ്‌ട്രീയം മറന്ന് ജനപ്രതിനിധികളും രാഷ്‌ട്രീയ പാര്‍ട്ടികളും ബീച്ചിന് സംരക്ഷണം ഒരുക്കണം എന്നതാണ് നാട്ടുകാരുടെ ആവശ്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

India

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

Kerala

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

India

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

India

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

പുതിയ വാര്‍ത്തകള്‍

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്ക ഉപയോഗിച്ച എംക്യു-9ബി ഡ്രോണ്‍ ഇന്ത്യ വാങ്ങുന്നു

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

ബലാത്സംഗ കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണം: അപ്പീല്‍ നല്‍കി ഗോവ സര്‍ക്കാര്‍

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.