വിളപ്പില്‍: കത്തുന്ന വേനല്‍ ചൂടില്‍ ശരീരവും മനസും തണുപ്പിക്കാന്‍ പ്രകൃതിയുടെ വരദാനമായ നൊങ്കിന് കേരളക്കരയില്‍ പ്രിയമേറുന്നു. മലയാളികളുടെ ദാഹമകറ്റാന്‍ തമിഴകത്തു നിന്നാണ് പനംനൊങ്ക് സുലഭമായി എത്തുന്നത്. നഗരഗ്രാമ വ്യത്യാസമില്ലാതെ പാതയോരങ്ങളില്‍ നൊങ്ക് കൂട്ടിയിട്ടാണ് വ്യാപാരം. ഔഷധഗുണം ഏറെയുള്ള നൊങ്ക് സര്‍ബത്തിന് ആവശ്യക്കര്‍ ഏറിയതോടെ കേരളത്തിലെ ഉഷ്ണകാല വിപണി കാലങ്ങളായി കൈയടക്കി വച്ചിരിക്കുന്ന തണ്ണിമത്തന്റെ കച്ചവടം കുറഞ്ഞിട്ടുണ്ട്. രാസവളപ്രയോഗം ഇല്ലാതെ ഉത്പാദിപ്പിക്കുന്ന നൊങ്ക് ദൂഷ്യഫലങ്ങളില്ലാത്ത ഇളനീര്‍കുംഭമെന്നാണ് വ്യാപാരികള്‍ അവകാശപ്പെടുന്നത്. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലാണ് ഏറ്റവുമധികം പന തോട്ടങ്ങളുള്ളത്. കന്യാകുമാരിയിലെ വള്ളിയൂര്‍, പണക്കുടി എന്നിവിടങ്ങളില്‍ നിന്നാണ് നൊങ്ക് വ്യാപകമായി കേരളത്തില്‍ എത്തുന്നത്.
ഓരോ പ്രദേശത്തും വ്യത്യസ്ഥ സീസണുകളി
കാട്ടാക്കടയ്‌ക്കടുത്ത് കണ്ടലയിലെ
പ്രകൃതിയുടെ വഴിയോര നൊങ്ക് വിപണി
ലാണ് വിളവെടുപ്പ് നടക്കുന്നത്. അതുകൊണ്ടുതന്നെ വര്‍ഷത്തില്‍ എല്ലാ മാസവും നൊങ്ക് സുലഭമായി ലഭിക്കുന്നുണ്ടെന്ന് ഇവിടത്തെ പ്രധാന വഴിയോര മൊത്തവ്യാപാരിയായ നെയ്യാറ്റിന്‍കര പാലക്കടവ് ഈഴക്കുടി വീട്ടില്‍ വിജയന്‍ പറയുന്നു. ഇക്കുറി തമിഴ്‌നാട്ടില്‍ മഴ കൂടിയതിനാല്‍ വിളവ് അല്‍പ്പം മോശമാണത്രെ. സാധാരണ ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ നൊങ്ക് ഒന്നിന് അഞ്ചു രൂപയില്‍ താഴെ മാത്രമാണ് കേരളത്തില്‍ എത്തുമ്പോള്‍ വിലവരുക. എന്നാല്‍ ഇത്തവണ എട്ട് രൂപയിലേറെ വില വരുന്നതായി വിജയന്‍ പറയുന്നു. ഇപ്പോള്‍ നൊങ്ക് ഒന്നിന് പത്തു രൂപയ്‌ക്കാണ് ഇവിടെ വില്പ്പന.
നൊങ്കില്‍ നിന്ന് കരിക്കും നീരും ചെത്തിയെടുത്ത് നല്‍കുന്ന നൊങ്ക് സര്‍ബത്തിനോടാണ് മലയാളികള്‍ക്ക് പ്രിയം. ഇത് ഗ്ലാസൊന്നിന് 40 രൂപയാണ് വില. രുചി വര്‍ദ്ധിപ്പിക്കാന്‍ കൃത്രിമ ചേരുവകളോ ആകര്‍ഷകമാക്കാന്‍ പ്രത്യേക നിറക്കൂട്ടുകളോ ഇല്ലാതെയാണ് വിജയന്റെ നൊങ്ക് സര്‍ബത്ത് വ്യാപാരം. മധുരം കൂട്ടാന്‍ പഞ്ചസാര പോലും ഉപയോഗിക്കില്ല. പ്രകൃതി നല്‍കുന്ന ഔഷധക്കനി അതേപടി വിജയന്റെ ‘പ്രകൃതി’ എന്ന പേരിലുള്ള വഴിയോര സ്റ്റാളുകളിലൂടെ ജനങ്ങള്‍ക്ക് നല്‍കുകയാണ.് പാറശാല, നെയ്യാറ്റിന്‍കര, കണ്ടല, കാട്ടാക്കട തുടങ്ങി ഗ്രാമീണ മേഖലകളില്‍ മിക്ക ഭാഗങ്ങളിലും ’പ്രകൃതിയുടെ നൊങ്ക് വിപണി സജീവമാണ്.
















